Skip to main content

اَلَمْ تَرَ اِلَى الَّذِيْنَ نُهُوْا عَنِ النَّجْوٰى ثُمَّ يَعُوْدُوْنَ لِمَا نُهُوْا عَنْهُ وَيَتَنٰجَوْنَ بِالْاِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُوْلِۖ وَاِذَا جَاۤءُوْكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ اللّٰهُ ۙوَيَقُوْلُوْنَ فِيْٓ اَنْفُسِهِمْ لَوْلَا يُعَذِّبُنَا اللّٰهُ بِمَا نَقُوْلُۗ حَسْبُهُمْ جَهَنَّمُۚ يَصْلَوْنَهَاۚ فَبِئْسَ الْمَصِيْرُ   ( المجادلة: ٨ )

alam tara
أَلَمْ تَرَ
Do not you see
നീ കണ്ടില്ലേ, കണ്ടു മനസ്സിലാക്കുന്നില്ലേ
ilā alladhīna
إِلَى ٱلَّذِينَ
[to] those who
യാതൊരുകൂട്ടരെ
nuhū
نُهُوا۟
were forbidden
അവര്‍ വിരോധിക്കപ്പെട്ടു
ʿani l-najwā
عَنِ ٱلنَّجْوَىٰ
from secret counsels
രഹസ്യസംസാരത്തെക്കുറിച്ചു
thumma yaʿūdūna
ثُمَّ يَعُودُونَ
then they return
പിന്നെ അവര്‍ മടങ്ങുന്നു (ആവര്‍ത്തിക്കുന്നു)
limā nuhū
لِمَا نُهُوا۟
to what they were forbidden
അവര്‍ വിലക്കപ്പെട്ടതിലേക്കു
ʿanhu
عَنْهُ
from [it]
അതിനെപ്പറ്റി
wayatanājawna
وَيَتَنَٰجَوْنَ
and they hold secret counsels
അവര്‍ പരസ്പരം രഹസ്യസംസാരം നടത്തുകയും ചെയ്യുന്നു
bil-ith'mi
بِٱلْإِثْمِ
for sin
പാപംകൊണ്ടു, കുറ്റമായതിനെപ്പറ്റി
wal-ʿud'wāni
وَٱلْعُدْوَٰنِ
and aggression
അതിക്രമവും
wamaʿṣiyati l-rasūli
وَمَعْصِيَتِ ٱلرَّسُولِ
and disobedience (to) the Messenger?
റസൂലിനോടു അനുസരണക്കേടും
wa-idhā jāūka
وَإِذَا جَآءُوكَ
And when they come to you
അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍
ḥayyawka
حَيَّوْكَ
they greet you
അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു, കാഴ്ചവെക്കുന്നു
bimā
بِمَا
with what
യാതൊന്നിനെ, (ഒരു അഭിവാദ്യംകൊണ്ടു)
lam yuḥayyika bihi
لَمْ يُحَيِّكَ بِهِ
not greets you therewith
അതുകൊണ്ടു നിനക്കു അഭിവാദ്യം ചെയ്തിട്ടില്ല
l-lahu
ٱللَّهُ
Allah
അല്ലാഹു
wayaqūlūna
وَيَقُولُونَ
and they say
അവര്‍ പറയുകയും ചെയ്യുന്നു
fī anfusihim
فِىٓ أَنفُسِهِمْ
among themselves
അവര്‍ തങ്ങളില്‍ (തമ്മില്‍, സ്വയം) തങ്ങളുടെ മനസ്സില്‍
lawlā yuʿadhibunā
لَوْلَا يُعَذِّبُنَا
"Why (does) not Allah punish us
നമ്മെ ശിക്ഷിക്കാത്തതെന്താണ്, ശിക്ഷിച്ചുകൂടേ
l-lahu
ٱللَّهُ
Allah punish us
അല്ലാഹു
bimā naqūlu
بِمَا نَقُولُۚ
for what we say?"
നാം പറയുന്നതുകൊണ്ടു
ḥasbuhum
حَسْبُهُمْ
Sufficient (for) them
അവര്‍ക്കു മതി
jahannamu
جَهَنَّمُ
(is) Hell
ജഹന്നം (നരകം)
yaṣlawnahā
يَصْلَوْنَهَاۖ
they will burn in it
അതിലവര്‍ കടക്കും, ഏരിയും
fabi'sa
فَبِئْسَ
and worst is
വളരെ ചീത്ത
l-maṣīru
ٱلْمَصِيرُ
the destination
(ആ) പര്യവസാന സ്ഥലം, മടക്കം, തിരിച്ചെത്തല്‍

Alam tara ilal lazeena nuhoo 'anin najwaa summa ya'oodoona limaa nuhoo 'anhu wa yatanaajawna bil ismi wal'udwaani wa ma'siyatir rasooli wa izaa jaaa'ooka haiyawka bimaa lam yuhai yika bihil laahu wa yaqooloona fee anfusihim law laa yu'azzibunal laahu bimaa naqool; hasbuhum jahannnamu yaslawnahaa fabi'sal maseer (al-Mujādilah 58:8)

English Sahih:

Have you not considered those who were forbidden from private conversation [i.e., ridicule and conspiracy] and then return to that which they were forbidden and converse among themselves about sin and aggression and disobedience to the Messenger? And when they come to you, they greet you with that [word] by which Allah does not greet you and say among themselves, "Why does Allah not punish us for what we say?" Sufficient for them is Hell, which they will [enter to] burn, and wretched is the destination. (Al-Mujadila [58] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിലക്കപ്പെട്ട ഗൂഢാലോചന വീണ്ടും നടത്തുന്നവരെ നീ കണ്ടില്ലേ? പാപത്തിനും അതിക്രമത്തിനും ദൈവദൂതനെ ധിക്കരിക്കാനുമാണ് അവര്‍ ഗൂഢാലോചന നടത്തുന്നത്. അവര്‍ നിന്റെ അടുത്തുവന്നാല്‍ അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്ത വിധം അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു. എന്നിട്ട്: 'ഞങ്ങളിങ്ങനെ പറയുന്നതിന്റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാത്തതെന്ത്' എന്ന് അവര്‍ സ്വയം ചോദിക്കുകയും ചെയ്യുന്നു. അവര്‍ക്കു അര്‍ഹമായ ശിക്ഷ നരകം തന്നെ. അവരതിലെരിയും. അവരെത്തുന്നിടം എത്ര ചീത്ത! (അല്‍മുജാദല [58] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

രഹസ്യസംഭാഷണം നടത്തുന്നതില്‍ നിന്ന് വിലക്കപ്പെട്ടിട്ടുള്ളവരെ നീ കണ്ടില്ലേ? അവര്‍ ഏതൊന്നില്‍ നിന്നു വിലക്കപ്പെട്ടുവോ അതിലേക്കവര്‍ പിന്നീട് മടങ്ങുന്നു.[1] പാപത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും അവര്‍ പരസ്പരം രഹസ്യഉപദേശം നടത്തുകയും ചെയ്യുന്നു. അവര്‍ നിന്‍റെ അടുത്ത് വന്നാല്‍ നിന്നെ അല്ലാഹു അഭിവാദ്യം ചെയ്തിട്ടില്ലാത്ത രീതിയില്‍ അവര്‍ നിനക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യും.[2] ഞങ്ങള്‍ ഈ പറയുന്നതിന്‍റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ അന്യോന്യം പറയുകയും ചെയ്യും. അവര്‍ക്കു നരകം മതി. അവര്‍ അതില്‍ എരിയുന്നതാണ്‌. ആ പര്യവസാനം എത്ര ചീത്ത.

[1] മുസ്‌ലിംകളോടൊപ്പം ഇടകലര്‍ന്ന് ജീവിച്ചിരുന്ന കപടവിശ്വാസികള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ പലതരം ഉപജാപങ്ങളില്‍ ഏര്‍പ്പെടുന്നതായി വിവരം ലഭിച്ചപ്പോള്‍ പ്രത്യേക ഗ്രൂപ്പുകള്‍ ചേര്‍ന്ന് രഹസ്യസംഭാഷണം നടത്തുന്നത് നബി(ﷺ) നിരോധിക്കുകയുണ്ടായി. പക്ഷേ, കപടന്മാര്‍ ആ വിലക്ക് ലംഘിച്ചുകൊണ്ട് വീണ്ടും ഗൂഢാലോചനകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. അതിനെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
[2] 'അസ്സലാമു അലൈക്കും' (നിങ്ങള്‍ക്ക് സമാധാനം ഉണ്ടായിരിക്കട്ടെ) എന്നാണ് അല്ലാഹു അംഗീകരിച്ച അഭിവാദ്യം. എന്നാല്‍ സലാം എന്ന വ്യാജേന കപടന്മാര്‍ മുസ്‌ലിംകളോട് പറഞ്ഞിരുന്നത് 'അസ്സാമു അലൈക്കും' (നിങ്ങള്‍ക്ക് മരണം) എന്നായിരുന്നു.