Skip to main content

وَحَاۤجَّهٗ قَوْمُهٗ ۗقَالَ اَتُحَاۤجُّوْۤنِّيْ فِى اللّٰهِ وَقَدْ هَدٰىنِۗ وَلَآ اَخَافُ مَا تُشْرِكُوْنَ بِهٖٓ اِلَّآ اَنْ يَّشَاۤءَ رَبِّيْ شَيْـًٔا ۗوَسِعَ رَبِّيْ كُلَّ شَيْءٍ عِلْمًا ۗ اَفَلَا تَتَذَكَّرُوْنَ   ( الأنعام: ٨٠ )

waḥājjahu
وَحَآجَّهُۥ
And argued with him
അദ്ദേഹത്തോട് ന്യായവാദം ചെയ്തു (തര്‍ക്കം നടത്തി)
qawmuhu
قَوْمُهُۥۚ
his people
അദ്ദേഹത്തിന്റെ ജനത, ജനങ്ങള്‍
qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
atuḥājjūnnī
أَتُحَٰٓجُّوٓنِّى
"Do you argue with me
നിങ്ങള്‍ എന്നോടു ന്യായവാദം നടത്തുകയോ
fī l-lahi
فِى ٱللَّهِ
concerning Allah
അല്ലാഹുവി(ന്റെ കാര്യത്തി)ല്‍
waqad hadāni
وَقَدْ هَدَىٰنِۚ
while certainly He has guided me?
അവന്‍ എന്നെ നേര്‍മാര്‍ഗ്ഗത്തില്‍ ആക്കിയിട്ടുണ്ടെന്നിരിക്കെ
walā akhāfu
وَلَآ أَخَافُ
And not (do) I fear
ഞാന്‍ ഭയപ്പെടുന്നുമില്ല
mā tush'rikūna
مَا تُشْرِكُونَ
what you associate
നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതിനെ
bihi
بِهِۦٓ
with Him
അവനോടു, അവനില്‍
illā an yashāa
إِلَّآ أَن يَشَآءَ
unless [that] wills
ഉദ്ദേശിക്കുന്നതായാലല്ലാതെ
rabbī
رَبِّى
my Lord
എന്റെ റബ്ബു
shayan
شَيْـًٔاۗ
anything
വല്ല കാര്യവും
wasiʿa
وَسِعَ
Encompasses
വിശാലമായിരിക്കുന്നു
rabbī
رَبِّى
my Lord
എന്റെ റബ്ബു
kulla shayin
كُلَّ شَىْءٍ
every thing
എല്ലാ വസ്തുവിനും
ʿil'man
عِلْمًاۗ
(in) knowledge
അറിവാല്‍ (അറിവുകൊണ്ടു)
afalā tatadhakkarūna
أَفَلَا تَتَذَكَّرُونَ
Then will not you take heed?
അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ ഉറ്റാലോചിക്കു (ഓര്‍മ്മവെക്കു)ന്നില്ലേ

Wa haaajjahoo qawmuh; qaala a-tuh aaajjooonnnee fillaahi wa qad hadaan; wa laaa akhaafu mmaa tushrikoona bihee illaaa ai yashaaa'a Rabbee shai'anw wasi'a Rabbee kulla shai'in 'ilman afalaa tatazakkaroon (al-ʾAnʿām 6:80)

English Sahih:

And his people argued with him. He said, "Do you argue with me concerning Allah while He has guided me? And I fear not what you associate with Him [and will not be harmed] unless my Lord should will something. My Lord encompasses all things in knowledge; then will you not remember? (Al-An'am [6] : 80)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തന്റെ ജനം അദ്ദേഹത്തോട് തര്‍ക്കത്തിലേര്‍പ്പെട്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ''അല്ലാഹുവിന്റെ കാര്യത്തിലാണോ നിങ്ങളെന്നോടു തര്‍ക്കിക്കുന്നത്? അവനെന്നെ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ അവന്റെ പങ്കാളികളാക്കുന്ന ഒന്നിനെയും ഞാന്‍ പേടിക്കുന്നില്ല. എന്റെ നാഥന്‍ ഇച്ഛിക്കുന്നതല്ലാതെ ഒന്നും ഇവിടെ സംഭവിക്കുകയില്ല. എന്റെ നാഥന്റെ അറിവ് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? (അല്‍അന്‍ആം [6] : 80)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹത്തിന്‍റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെന്നോട് തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്‌. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്‍റെ രക്ഷിതാവ് ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല.) എന്‍റെ രക്ഷിതാവിന്‍റെ ജ്ഞാനം സര്‍വ്വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ് ആലോചിച്ച് നോക്കാത്തത്‌?