Skip to main content

ذٰلِكَ بِاَنَّهٗ كَانَتْ تَّأْتِيْهِمْ رُسُلُهُمْ بِالْبَيِّنٰتِ فَقَالُوْٓا اَبَشَرٌ يَّهْدُوْنَنَاۖ فَكَفَرُوْا وَتَوَلَّوْا وَّاسْتَغْنَى اللّٰهُ ۗوَاللّٰهُ غَنِيٌّ حَمِيْدٌ   ( التغابن: ٦ )

dhālika
ذَٰلِكَ
That
അതു
bi-annahu
بِأَنَّهُۥ
(is) because
കാര്യം (ആണു) എന്നതുകൊണ്ടാണ്
kānat tatīhim
كَانَت تَّأْتِيهِمْ
had come to them
അവർക്കു വന്നു (ചെന്നു)കൊണ്ടിരുന്നു
rusuluhum
رُسُلُهُم
their Messengers
അവരുടെ റസൂലുകള്‍
bil-bayināti
بِٱلْبَيِّنَٰتِ
with clear proofs
വ്യക്തമായവ (തെളിവുകള്‍) കൊണ്ടു
faqālū
فَقَالُوٓا۟
but they said
എന്നിട്ടവര്‍ പറഞ്ഞു
abasharun
أَبَشَرٌ
"Shall human beings
മനുഷ്യരോ
yahdūnanā
يَهْدُونَنَا
guide us?"
നമ്മെ സന്മാർഗത്തിലാക്കുന്നു
fakafarū
فَكَفَرُوا۟
So they disbelieved
അങ്ങനെ അവര്‍ അവിശ്വസിച്ചു
watawallaw
وَتَوَلَّوا۟ۚ
and turned away
അവര്‍ തിരിഞ്ഞുകളയുകയും ചെയ്തു
wa-is'taghnā
وَّٱسْتَغْنَى
And can do without them
ധന്യത (അനാശ്രയത) കാണിക്കുകയും ചെയ്തു, ഐശ്വര്യമായി
l-lahu
ٱللَّهُۚ
Allah
അല്ലാഹു
wal-lahu
وَٱللَّهُ
And Allah
അല്ലാഹുവാകട്ടെ
ghaniyyun
غَنِىٌّ
(is) Self-sufficient
ധന്യനാണ്, ഐശ്വര്യവാനാണ്, അനാശ്രയനാണ്
ḥamīdun
حَمِيدٌ
Praiseworthy
സ്തുത്യർഹനാണ്, സ്തുതിക്കപ്പെടുന്നവനാണ്

Zaalika bi annahoo kaanat taateehim Rusuluhum bilbaiyinaati faqaaloo a basharuny yahdoonanaa fakafaroo wa tawallaw; wastaghnal laah; wallaahu ghaniyyun hameed (at-Taghābun 64:6)

English Sahih:

That is because their messengers used to come to them with clear evidences, but they said, "Shall human beings guide us?" and disbelieved and turned away. And Allah dispensed [with them]; and Allah is Free of need and Praiseworthy. (At-Taghabun [64] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതെന്തുകൊണ്ടെന്നാല്‍ അവര്‍ക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നുകൊണ്ടിരുന്നു. അപ്പോഴൊക്കെ അവര്‍ പറഞ്ഞു: ''കേവലം ഒരു മനുഷ്യന്‍ ഞങ്ങളെ വഴികാട്ടുകയോ?'' അങ്ങനെ അവര്‍ അവിശ്വസിച്ചു. പിന്തിരിയുകയും ചെയ്തു. അല്ലാഹുവിന് അവരുടെ പിന്തുണ ആവശ്യമുണ്ടായിരുന്നില്ല. അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്. (അത്തഗാബുന്‍ [64] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ നമുക്ക് മാര്‍ഗദര്‍ശനം നല്‍കുകയോ?[1] അങ്ങനെ അവര്‍ അവിശ്വസിക്കുകയും പിന്തിരിഞ്ഞു കളയുകയും ചെയ്തു. അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.

[1] തങ്ങളെപ്പോലുള്ള ഒരു മനുഷ്യനെ മാര്‍ഗദര്‍ശിയായി അംഗീകരിക്കാന്‍ തങ്ങള്‍ക്ക് സാധ്യമല്ലെന്നായിരുന്നു അവരുടെ വാദം.