Skip to main content

وَاِذْ اَسَرَّ النَّبِيُّ اِلٰى بَعْضِ اَزْوَاجِهٖ حَدِيْثًاۚ فَلَمَّا نَبَّاَتْ بِهٖ وَاَظْهَرَهُ اللّٰهُ عَلَيْهِ عَرَّفَ بَعْضَهٗ وَاَعْرَضَ عَنْۢ بَعْضٍۚ فَلَمَّا نَبَّاَهَا بِهٖ قَالَتْ مَنْ اَنْۢبَاَكَ هٰذَاۗ قَالَ نَبَّاَنِيَ الْعَلِيْمُ الْخَبِيْرُ   ( التحريم: ٣ )

wa-idh asarra
وَإِذْ أَسَرَّ
And when confided
രഹസ്യം (സ്വകാര്യം) പറഞ്ഞ സന്ദര്‍ഭം
l-nabiyu
ٱلنَّبِىُّ
the Prophet
നബി, പ്രവാചകന്‍
ilā baʿḍi
إِلَىٰ بَعْضِ
to one
ചിലരിലേക്ക്
azwājihi
أَزْوَٰجِهِۦ
(of) his wives
തന്റെ ഭാര്യമാരിലെ
ḥadīthan
حَدِيثًا
a statement
ഒരു വര്‍ത്തമാനം
falammā nabba-at
فَلَمَّا نَبَّأَتْ
and when she informed
എന്നിട്ടവള്‍ വിവരമറിയിച്ചപ്പോള്‍
bihi
بِهِۦ
about it
അതിനെക്കുറിച്ച്
wa-aẓharahu
وَأَظْهَرَهُ
and made it apparent
അദ്ദേഹത്തെ വെളിവാക്കി (അദ്ദേഹത്തിന് വ്യക്തമാക്കി)ക്കൊടുക്കുകയും
l-lahu
ٱللَّهُ
Allah
അല്ലാഹു
ʿalayhi
عَلَيْهِ
to him
അതിനെപ്പറ്റി
ʿarrafa
عَرَّفَ
he made known
അദ്ദേഹം അറിയിച്ചു, മനസ്സിലാക്കി
baʿḍahu
بَعْضَهُۥ
a part of it
അതില്‍ ചിലത്
wa-aʿraḍa
وَأَعْرَضَ
and avoided
തിരിഞ്ഞു (വിട്ടു)കളയുകയും ചെയ്‌തു
ʿan baʿḍin
عَنۢ بَعْضٍۖ
[of] a part
ചിലതിനെ, ചിലതില്‍ നിന്ന്
falammā nabba-ahā
فَلَمَّا نَبَّأَهَا
Then when he informed her
അങ്ങനെ അദ്ദേഹം അവള്‍ക്കു വിവരമറിയിച്ചപ്പോള്‍
bihi
بِهِۦ
about it
അതിനെ പറ്റി
qālat
قَالَتْ
she said
അവള്‍ പറഞ്ഞു
man anba-aka
مَنْ أَنۢبَأَكَ
"Who informed you
അങ്ങേക്ക് (തനിക്ക്) ആര്‍ അറിയിച്ചു തന്നു
hādhā
هَٰذَاۖ
this?"
ഇത്
qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
nabba-aniya
نَبَّأَنِىَ
"Has informed me
എനിക്ക് വിവരമറിയിച്ചു
l-ʿalīmu
ٱلْعَلِيمُ
the All-Knower
സര്‍വ്വജ്ഞന്‍
l-khabīru
ٱلْخَبِيرُ
the All-Aware"
സൂക്ഷ്മമായറിയുന്നവനായ

Wa iz asarran nabiyyu ilaa ba'di azwaajihee hadeesan falammaa nabba at bihee wa azharahul laahu 'alaihi 'arrafa ba'dahoo wa a'rada 'am ba'din falammaa nabba ahaa bihee qaalat man amba aka haaza qaala nabba aniyal 'aleemul khabeer (at-Taḥrīm 66:3)

English Sahih:

And [remember] when the Prophet confided to one of his wives a statement; and when she informed [another] of it and Allah showed it to him, he made known part of it and ignored a part. And when he informed her about it, she said, "Who told you this?" He said, "I was informed by the Knowing, the Aware." (At-Tahrim [66] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പ്രവാചകന്‍ തന്റെ ഭാര്യമാരിലൊരാളോട് ഒരു രഹസ്യവര്‍ത്തമാനം പറഞ്ഞു. അവരത് മറ്റൊരാളെ അറിയിച്ചു. രഹസ്യം പരസ്യമായ വിവരം അല്ലാഹു പ്രവാചകനെ ധരിപ്പിച്ചു. അപ്പോള്‍ അദ്ദേഹം അതിലെ ചില വശങ്ങള്‍ ആ ഭാര്യയെ അറിയിച്ചു. ചിലവശം ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യം പ്രവാചകന്‍ അവരോട് പറഞ്ഞപ്പോള്‍ ആരാണിത് താങ്കളെ അറിയിച്ചതെന്ന് അവര്‍ ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായവനാണ് എന്നെ വിവരമറിയിച്ചത്. (അത്തഹ് രീം [66] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.)[1] എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്‌) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് (ആ ഭാര്യയോട്‌) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത്? അദ്ദേഹം പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്‌.

[1] താന്‍ മേലില്‍ തേന്‍ കഴിക്കുകയില്ലെന്ന് ശപഥം ചെയ്ത കാര്യവും മറ്റു ചില വിവരങ്ങളും നബി(ﷺ) പത്‌നിമാരില്‍ ഒരാളായ ഹഫ്‌സയെ രഹസ്യമായി അറിയിച്ചതായിരുന്നു. ഈ കാര്യങ്ങള്‍ മറ്റാരെയും അറിയിക്കരുതെന്ന് അദ്ദേഹം ഹഫ്‌സയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത്ര ഗൗരവമുള്ള വിഷയമൊന്നുമല്ലല്ലോ എന്ന നിലയില്‍ ഹഫ്‌സ ഈ വിവരം ആഇശയോട് പറഞ്ഞു.