Skip to main content

۞ وَاكْتُبْ لَنَا فِيْ هٰذِهِ الدُّنْيَا حَسَنَةً وَّفِى الْاٰخِرَةِ اِنَّا هُدْنَآ اِلَيْكَۗ قَالَ عَذَابِيْٓ اُصِيْبُ بِهٖ مَنْ اَشَاۤءُۚ وَرَحْمَتِيْ وَسِعَتْ كُلَّ شَيْءٍۗ فَسَاَكْتُبُهَا لِلَّذِيْنَ يَتَّقُوْنَ وَيُؤْتُوْنَ الزَّكٰوةَ وَالَّذِيْنَ هُمْ بِاٰيٰتِنَا يُؤْمِنُوْنَۚ   ( الأعراف: ١٥٦ )

wa-uk'tub
وَٱكْتُبْ
And ordain
എഴുതുക (രേഖപ്പെടുത്തുക) യും ചെയ്യേണമേ
lanā
لَنَا
for us
ഞങ്ങള്‍ക്കു
fī hādhihi l-dun'yā
فِى هَٰذِهِ ٱلدُّنْيَا
in this [the] world
ഈ ഇഹത്തില്‍
ḥasanatan
حَسَنَةً
good
നന്മയെ
wafī l-ākhirati
وَفِى ٱلْءَاخِرَةِ
and in the Hereafter
പരത്തിലും
innā hud'nā
إِنَّا هُدْنَآ
Indeed, we we have turned
നിശ്ചയമായും ഞങ്ങള്‍ മടങ്ങിയി (ഖേദിച്ചി) രിക്കുന്നു
ilayka
إِلَيْكَۚ
to You"
നിന്നിലേക്കു
qāla
قَالَ
He said
അവന്‍ പറഞ്ഞു
ʿadhābī
عَذَابِىٓ
"My punishment
എന്റെ ശിക്ഷ
uṣību bihi
أُصِيبُ بِهِۦ
I afflict with it
അതിനെ ഞാന്‍ ബാധിപ്പിക്കും, എത്തിക്കുന്നു
man ashāu
مَنْ أَشَآءُۖ
whom I will
ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
waraḥmatī
وَرَحْمَتِى
but My Mercy
എന്റെ കാരുണ്യമാകട്ടെ
wasiʿat
وَسِعَتْ
encompasses
അതു വിശാലമായിരിക്കുന്നു, വിശാലപ്പെട്ടതാണു
kulla shayin
كُلَّ شَىْءٍۚ
every thing
എല്ലാ വസ്തുവിനും
fasa-aktubuhā
فَسَأَكْتُبُهَا
So I will ordain it
എന്നാല്‍ അതിനെ ഞാന്‍ എഴുതും (രേഖപ്പെടുത്തിവെക്കും)
lilladhīna
لِلَّذِينَ
for those who
യാതൊരു കൂട്ടര്‍ക്കു
yattaqūna
يَتَّقُونَ
(are) righteous
സൂക്ഷ്മത പാലിക്കുന്ന
wayu'tūna
وَيُؤْتُونَ
and give
കൊടുക്കുകയും ചെയ്യുന്ന
l-zakata
ٱلزَّكَوٰةَ
zakah
സകാത്തു
wa-alladhīna
وَٱلَّذِينَ
and those who
യാതൊരുകൂട്ടര്‍ക്കും
hum
هُم
[they]
അവര്‍
biāyātinā
بِـَٔايَٰتِنَا
in Our Verses
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
yu'minūna
يُؤْمِنُونَ
they believe
വിശ്വസിക്കുന്നു.

Waktub lanaa fee haazi hid dunyaa hasanatanw wa fil Aakhirati innnaa hudnaaa ilaik; qaala 'azaabee useebu bihee man ashaaa'u wa rahmatee wasi'at kulla shai'; fasa aktubuhaa lillazeena yattaqoona wa yu'toonaz Zakaata wallazeena hum bi Aayaatinaa yu'minoon (al-ʾAʿrāf 7:156)

English Sahih:

And decree for us in this world [that which is] good and [also] in the Hereafter; indeed, we have turned back to You." [Allah] said, "My punishment – I afflict with it whom I will, but My mercy encompasses all things." So I will decree it [especially] for those who fear Me and give Zakah and those who believe in Our verses– (Al-A'raf [7] : 156)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''ഞങ്ങള്‍ക്കു നീ ഈ ലോകത്തും പരലോകത്തും നന്മ വിധിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു.'' അല്ലാഹു അറിയിച്ചു: ''എന്റെ ശിക്ഷ ഞാനുദ്ദേശിക്കുന്നവരെ ബാധിക്കും. എന്നാല്‍ എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ചൂഴ്ന്നുനില്‍ക്കുന്നു. സൂക്ഷ്മത പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ പ്രമാണങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നാമത് രേഖപ്പെടുത്തുന്നു.'' (അല്‍അഅ്റാഫ് [7] : 156)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നീ നന്‍മ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏല്‍പിക്കുന്നതാണ്‌. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും.[1] എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത് നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്‌[2]

[1] ദുഷ്ടന്മാരെ ശിക്ഷിക്കുന്നത് കാരുണ്യത്തിന് വിരുദ്ധമല്ല. മക്കളെ നല്ലവരായി വളര്‍ത്താന്‍ ആഗ്രഹിക്കുന്ന പിതാവും ശിഷ്യന്മാരെ കഴിവുറ്റവരായി വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഗുരുനാഥനും ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നത് അവരുടെ കാരണ്യത്തിന് വിരുദ്ധമായി ബുദ്ധിയുള്ളവരാരും കണക്കാക്കുകയില്ലല്ലോ.
[2] പരലോകത്ത് അല്ലാഹുവിൻ്റെ കാരുണ്യം സത്യവിശ്വാസികളായ സജ്ജനങ്ങള്‍ക്കു മാത്രം വിധിക്കപ്പെട്ടതാണ്.