Skip to main content

وَاِذْ اَخَذَ رَبُّكَ مِنْۢ بَنِيْٓ اٰدَمَ مِنْ ظُهُوْرِهِمْ ذُرِّيَّتَهُمْ وَاَشْهَدَهُمْ عَلٰٓى اَنْفُسِهِمْۚ اَلَسْتُ بِرَبِّكُمْۗ قَالُوْا بَلٰىۛ شَهِدْنَا ۛاَنْ تَقُوْلُوْا يَوْمَ الْقِيٰمَةِ اِنَّا كُنَّا عَنْ هٰذَا غٰفِلِيْنَۙ   ( الأعراف: ١٧٢ )

wa-idh akhadha
وَإِذْ أَخَذَ
And when (was) taken
എടുത്ത (പിടിച്ച) സന്ദര്‍ഭം
rabbuka
رَبُّكَ
(by) your Lord
നിന്റെ റബ്ബു
min banī ādama
مِنۢ بَنِىٓ ءَادَمَ
from (the) Children (of) Adam
ആദമിന്റെ മക്കളില്‍ (സന്തതികളില്‍) നിന്നു
min ẓuhūrihim
مِن ظُهُورِهِمْ
from their loins
അവരുടെ മുതുകുകളില്‍നിന്നും
dhurriyyatahum
ذُرِّيَّتَهُمْ
their descendants
അവരുടെ സന്തതികളെ
wa-ashhadahum
وَأَشْهَدَهُمْ
and made them testify
അവരെ സാക്ഷ്യപ്പെടുത്തുകയും (ചെയ്ത - ചെയ്തു)
ʿalā anfusihim
عَلَىٰٓ أَنفُسِهِمْ
over themselves
അവരുടെ സ്വന്തങ്ങളുടെ മേല്‍
alastu
أَلَسْتُ
"Am I not
ഞാനല്ലയോ
birabbikum
بِرَبِّكُمْۖ
your Lord?"
നിങ്ങളുടെ റബ്ബു
qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
balā
بَلَىٰۛ
"Yes
അല്ലാതേ (അതെ)
shahid'nā
شَهِدْنَآۛ
we have testified"
ഞങ്ങള്‍ സാക്ഷ്യം വഹിച്ചു
an taqūlū
أَن تَقُولُوا۟
Lest you say
നിങ്ങള്‍ പറഞ്ഞേക്കുന്നതിനാല്‍, പറയുമെന്നതിനു
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
(on the) Day (of) the Resurrection
ക്വിയാമത്തുനാളില്‍
innā kunnā
إِنَّا كُنَّا
"Indeed we were
നിശ്ചയമായും ഞങ്ങളായിരുന്നു
ʿan hādhā
عَنْ هَٰذَا
about this
ഇതിനെപ്പറ്റി
ghāfilīna
غَٰفِلِينَ
unaware"
അശ്രദ്ധര്‍, ബോധാരഹിതര്‍.

Wa iz akhaza Rabbuka mim Baneee Aadama min zuhoorihim zurriyyatahum wa ash hadahum 'alaa anfusihim alastu bi Rabbikum qaaloo balaa shahidnaaa; an taqooloo Yawmal Qiyaamati innaa kunnaa 'an haazaa ghaafileen (al-ʾAʿrāf 7:172)

English Sahih:

And [mention] when your Lord took from the children of Adam – from their loins – their descendants and made them testify of themselves, [saying to them], "Am I not your Lord?" They said, "Yes, we have testified." [This] – lest you should say on the Day of Resurrection, "Indeed, we were of this unaware." (Al-A'raf [7] : 172)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിന്റെ നാഥന്‍ ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താന പരമ്പരകളെ പുറത്തെടുക്കുകയും അവരുടെമേല്‍ അവരെത്തന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദര്‍ഭം. അവന്‍ ചോദിച്ചു: ''നിങ്ങളുടെ നാഥന്‍ ഞാനല്ലയോ?'' അവര്‍ പറഞ്ഞു: ''അതെ; ഞങ്ങളതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.'' ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ 'ഞങ്ങള്‍ ഇതേക്കുറിച്ച് അശ്രദ്ധരായിരുന്നു'വെന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്. (അല്‍അഅ്റാഫ് [7] : 172)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിന്‍റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്‌, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു.[1] 'തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു' എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്‌.)

[1] മനുഷ്യൻ്റെ പ്രകൃതിയില്‍ തന്നെ അടങ്ങിയിട്ടുളള സത്യസാക്ഷ്യത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. മനസ്സ് വികലമായിട്ടില്ലാത്ത ഏതൊരു മനുഷ്യനും തുറന്നു സമ്മതിക്കും, താന്‍ എങ്ങനെയോ അങ്ങ് ഉണ്ടായതല്ല; പ്രത്യുത സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ സൃഷ്ടികര്‍ത്താവ് തന്നെ വിസ്മയകരമാം വിധം സൃഷ്ടിച്ചു സംവിധാനിച്ചിരിക്കുകയാണെന്ന്. പിതാവിൻ്റെ മുതുകിൻ്റെ ഭാഗത്ത് രൂപം കൊള്ളുന്ന ബീജത്തിലൂടെ, പ്രത്യുല്‍പാദന കോശത്തിലൂടെ വളര്‍ന്ന് തലമുറ തലമുറയായി ഭുമിയില്‍ നായകത്വം വഹിച്ചുവരുന്ന മനുഷ്യന്‍ തൻ്റെ അസ്തിത്വത്തെപ്പറ്റി നടത്തുന്ന സത്യസന്ധമായ ഏത് അന്വേഷണവും അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് നയിക്കുക തന്നെ ചെയ്യും.