Skip to main content

۞ يٰبَنِيْٓ اٰدَمَ خُذُوْا زِيْنَتَكُمْ عِنْدَ كُلِّ مَسْجِدٍ وَّكُلُوْا وَاشْرَبُوْا وَلَا تُسْرِفُوْاۚ اِنَّهٗ لَا يُحِبُّ الْمُسْرِفِيْنَ ࣖ   ( الأعراف: ٣١ )

yābanī ādama
يَٰبَنِىٓ ءَادَمَ
O Children (of) Adam!
ആദമിന്റെ സന്തതികളേ (മക്കളേ) നിങ്ങള്‍
khudhū
خُذُوا۟
Take
എടുത്തു (ഉപയോഗിച്ചു - സ്വീകരിച്ചു) കൊള്ളുവിന്‍
zīnatakum
زِينَتَكُمْ
your adornment
നിങ്ങളുടെ ഭംഗി, അലങ്കാരം, അഴകു
ʿinda kulli masjidin
عِندَ كُلِّ مَسْجِدٍ
at every masjid
എല്ലാ സുജൂദു (നമസ്കാര) വേളയിലും, നമസ്കാര സ്ഥലത്തിങ്കലും
wakulū
وَكُلُوا۟
and eat
തിന്നുകയും ചെയ്യുവിന്‍
wa-ish'rabū
وَٱشْرَبُوا۟
and drink
കുടിക്കുകയും ചെയ്യുവിന്‍
walā tus'rifū
وَلَا تُسْرِفُوٓا۟ۚ
but (do) not be extravagant
നിങ്ങള്‍ അമിതമാക്കുക (അതിരു കടക്കുക) യും ചെയ്യരുതു
innahu
إِنَّهُۥ
Indeed He
നിശ്ചയമായും
lā yuḥibbu
لَا يُحِبُّ
(does) not love
അവന്‍ ഇഷ്ടപ്പെടുകയില്ല
l-mus'rifīna
ٱلْمُسْرِفِينَ
the extravagant ones
അതിരു വിടുന്നവരെ, അമിതമാക്കുന്നവരെ.

Yaa Banneee Adama khuzoo zeenatakum 'inda kulli masjidinw wa kuloo washraboo wa laa tusrifoo; innahoo laa yuhibbul musrifeen (al-ʾAʿrāf 7:31)

English Sahih:

O children of Adam, take your adornment [i.e., wear your clothing] at every masjid, and eat and drink, but be not excessive. Indeed, He likes not those who commit excess. (Al-A'raf [7] : 31)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (അല്‍അഅ്റാഫ് [7] : 31)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക.[1] എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.

[1] നഗ്നരോ അര്‍ധനഗ്നരോ ആയിക്കൊണ്ട് പ്രാര്‍ത്ഥിച്ചാലേ ഭക്തിക്കിണങ്ങുകയുള്ളൂ എന്ന മിഥ്യാധാരണ പല പ്രാകൃത സമൂഹങ്ങളിലും നിലനിന്നിരുന്നു. വിശുദ്ധഖുര്‍ആന്‍ അത് തിരുത്തുന്നു. ധൂര്‍ത്തും പൊങ്ങച്ചവും കലരാത്ത വേഷവും മിതമായ ഭക്ഷണവും ഇസ്‌ലാം അഭികാമ്യമായി കരുതുന്നു.