Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اسْتَجِيْبُوْا لِلّٰهِ وَلِلرَّسُوْلِ اِذَا دَعَاكُمْ لِمَا يُحْيِيْكُمْۚ وَاعْلَمُوْٓا اَنَّ اللّٰهَ يَحُوْلُ بَيْنَ الْمَرْءِ وَقَلْبِهٖ وَاَنَّهٗٓ اِلَيْهِ تُحْشَرُوْنَ  ( الأنفال: ٢٤ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
O you! who! believe!
ഹേ വിശ്വസിച്ചവരേ
is'tajībū
ٱسْتَجِيبُوا۟
Respond
നിങ്ങള്‍ ഉത്തരം ചെയ്യുവിന്‍
lillahi
لِلَّهِ
to Allah
അല്ലാഹുവിനു
walilrrasūli
وَلِلرَّسُولِ
and His Messenger
റസൂലിനും
idhā daʿākum
إِذَا دَعَاكُمْ
when he calls you
അദ്ദേഹം നിങ്ങളെ ക്ഷണി (വിളി) ച്ചാല്‍
limā yuḥ'yīkum
لِمَا يُحْيِيكُمْۖ
to what gives you life
നിങ്ങളെ ജീവിപ്പിക്കുന്ന കാര്യത്തിലേക്കു
wa-iʿ'lamū
وَٱعْلَمُوٓا۟
And know
അറിയുകയും ചെയ്യുവിന്‍
anna l-laha
أَنَّ ٱللَّهَ
that Allah
അല്ലാഹു (ആണ്) എന്നു
yaḥūlu
يَحُولُ
comes
മറയിടുന്നതാണു (എന്നു)
bayna l-mari
بَيْنَ ٱلْمَرْءِ
(in) between a man
മനുഷ്യന്റെ ഇടയില്‍
waqalbihi
وَقَلْبِهِۦ
and his heart
അവന്റെ ഹൃദയത്തിന്റെയും
wa-annahu
وَأَنَّهُۥٓ
and that
അവന്‍ (ആണ്) എന്നും, കാര്യമാണെന്നും
ilayhi
إِلَيْهِ
to Him
അവങ്കലേക്കു
tuḥ'sharūna
تُحْشَرُونَ
you will be gathered
നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ് (എന്നും)

Yaaa aiyuhal lazeena aamanus tajeeboo lillaahi wa lir Rasooli izaa da'aakum limaa yuhyeekum wa'lamooo annal laaha yahoolu bainal mar'i wa qalbihee wa anahooo ilaihi tuhsharoon (al-ʾAnfāl 8:24)

English Sahih:

O you who have believed, respond to Allah and to the Messenger when he calls you to that which gives you life. And know that Allah intervenes between a man and his heart and that to Him you will be gathered. (Al-Anfal [8] : 24)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിശ്വസിച്ചവരേ, നിങ്ങളെ ജീവസ്സുറ്റവരാക്കുന്ന ഒന്നിലേക്ക് വിളിക്കുമ്പോള്‍ അല്ലാഹുവിനും അവന്റെ ദൂതന്നും നിങ്ങള്‍ ഉത്തരം നല്‍കുക. മനുഷ്യന്നും അവന്റെ മനസ്സിനുമിടയില്‍ അല്ലാഹു ഉണ്ട്. അവസാനം അവന്റെ അടുത്തേക്കാണ് നിങ്ങളെ ഒരുമിച്ചുകൂട്ടുക. (അല്‍അന്‍ഫാല്‍ [8] : 24)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍[1] സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്‍റെ ഹൃദയത്തിനുമിടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും[2] അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞുകൊള്ളുക.

[1] അവിശ്വാസവും അധര്‍മവും നിമിത്തം ചൈതന്യം നഷ്ടപ്പെട്ട മനുഷ്യമനസ്സുകള്‍ക്ക് നവജീവന്‍ നല്‍കുന്ന കാര്യങ്ങളിലേക്കാണ് അല്ലാഹു മനുഷ്യരെ ക്ഷണിക്കുന്നത്.
[2] അല്ലാഹു നമുക്ക് നല്‍കിയ ദാനങ്ങളില്‍ ഏറ്റവും അതുല്യമാണ് മനസ്സ്. മനസ്സില്‍ മിന്നിമറയുന്ന ചിന്തകള്‍ അല്ലാഹു ഗ്രഹിക്കുന്നു. നന്ദിയും വിനയവും സത്യാന്വേഷണ വാഞ്ഛയുമുള്ളവരുടെ മനസ്സിന് അല്ലാഹു വിശാലത നല്‍കുന്നു. സത്യത്തിനു നേരെ പുറംതിരിഞ്ഞു നില്‍ക്കുന്നവരുടെ മനസ്സിനു മുമ്പില്‍ അല്ലാഹു ഒരു തരം മറവെക്കുന്നു. തന്മൂലം അവര്‍ക്ക് സന്മാര്‍ഗം കണ്ടെത്താനൊക്കുകയില്ല.