Skip to main content

لَا تَقُمْ فِيْهِ اَبَدًاۗ لَمَسْجِدٌ اُسِّسَ عَلَى التَّقْوٰى مِنْ اَوَّلِ يَوْمٍ اَحَقُّ اَنْ تَقُوْمَ فِيْهِۗ فِيْهِ رِجَالٌ يُّحِبُّوْنَ اَنْ يَّتَطَهَّرُوْاۗ وَاللّٰهُ يُحِبُّ الْمُطَّهِّرِيْنَ   ( التوبة: ١٠٨ )

lā taqum
لَا تَقُمْ
(Do) not stand
നീ (നമസ്‌കാരത്തിന്‌) നില്‍ക്കരുത്‌
fīhi
فِيهِ
in it
അതില്‍
abadan
أَبَدًاۚ
ever
എന്നെന്നും, ഒരിക്കലും
lamasjidun
لَّمَسْجِدٌ
A masjid
ഒരു പള്ളിതന്നെ
ussisa
أُسِّسَ
founded
അടിത്തറ (അസ്ഥിവാരം) ഇടപ്പെട്ടു
ʿalā l-taqwā
عَلَى ٱلتَّقْوَىٰ
on the righteousness
ഭയഭക്തിയുടെമേല്‍
min awwali yawmin
مِنْ أَوَّلِ يَوْمٍ
from (the) first day
ആദ്യദിവസം മുതല്‍
aḥaqqu
أَحَقُّ
(is) more worthy
അധികം (കൂടുതല്‍) അര്‍ഹമായത്‌. അവകാശപ്പെട്ടതാണ്‌
an taqūma
أَن تَقُومَ
that you stand
നീ നില്‍ക്കല്‍, നില്‍ക്കുവാന്‍
fīhi
فِيهِۚ
in it
അതില്‍
fīhi
فِيهِ
Within it
അതിലുണ്ട്‌
rijālun
رِجَالٌ
(are) men
ചില പുരുഷന്‍മാര്‍
yuḥibbūna
يُحِبُّونَ
who love
അവര്‍ ഇഷ്‌ടപ്പെടുന്നു
an yataṭahharū
أَن يَتَطَهَّرُوا۟ۚ
to purify themselves
അവര്‍ ശുദ്ധി പ്രാപിക്കുവാന്‍, ശുദ്ധി നേടുന്നതിന്‌
wal-lahu
وَٱللَّهُ
and Allah
അല്ലാഹുവാകട്ടെ
yuḥibbu
يُحِبُّ
loves
അവന്‍ ഇഷ്‌ടപ്പെടുന്നു
l-muṭahirīna
ٱلْمُطَّهِّرِينَ
the ones who purify themselves
ശുദ്ധി പ്രാപിക്കുന്നവരെ, ശുദ്ധി ലഭിച്ചവരെ

Laa taqum feehi abadaa; lamasjidun ussisa 'alat taqwaa min awwali yawmin ahaqqu an taqooma feeh; feehi rijaaluny yuhibbona ai yatatahharoo, wallaahu yuhibbul mmuttah hireen (at-Tawbah 9:108)

English Sahih:

Do not stand [for prayer] within it – ever. A mosque founded on righteousness from the first day is more worthy for you to stand in. Within it are men who love to purify themselves; and Allah loves those who purify themselves. (At-Tawbah [9] : 108)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നീ ഒരിക്കലും അതില്‍ നമസ്‌കരിക്കരുത്. തുടക്കം മുതല്‍ക്കുതന്നെ ദൈവഭക്തിയില്‍ പടുത്തുയര്‍ത്തപ്പെട്ട പള്ളിയാണ് നിനക്ക് നിന്നു നമസ്‌കരിക്കാന്‍ ഏറ്റം അര്‍ഹം. വിശുദ്ധി വരിക്കാനിഷ്ടപ്പെടുന്നവരുള്ളത് അവിടെയാണ്. അല്ലാഹു വിശുദ്ധി വരിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (അത്തൗബ [9] : 108)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) നീ ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്‌. ആദ്യ ദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്‌.[1] ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.

[1] മദീനയുടെ തെക്കുഭാഗത്തുളള ഖുബാ എന്ന സ്ഥഥലത്താണ് നബി(ﷺ) വന്നിറങ്ങി ഏതാനും ദിവസം താമസിച്ചത്. അവിടെ അന്ന് സ്ഥാപിതമായ പള്ളിയെപ്പറ്റിയാണ് ഇവടെ പരാമര്‍ശിച്ചിട്ടുള്ളത്. മദീനയിലെ അല്‍മസ്ജിദുന്നബവി പിന്നീടാണ് സ്ഥാപിതമായത്.