Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِنَّمَا الْمُشْرِكُوْنَ نَجَسٌ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هٰذَا ۚوَاِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيْكُمُ اللّٰهُ مِنْ فَضْلِهٖٓ اِنْ شَاۤءَۗ اِنَّ اللّٰهَ عَلِيْمٌ حَكِيْمٌ   ( التوبة: ٢٨ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
O you who believe! O you who believe! O you who believe!
ഹേ, വിശ്വസിച്ചവരേ
innamā l-mush'rikūna
إِنَّمَا ٱلْمُشْرِكُونَ
Indeed the polytheists
നിശ്ചയമായും (തന്നെ-മാത്രം) മുശ്‌രിക്കുകള്‍
najasun
نَجَسٌ
(are) unclean
മലിനം, വൃത്തികേട്‌, (അശുദ്ധര്‍-വൃത്തികെട്ടവര്‍-മ്ലേച്ഛര്‍) തന്നെ (മാത്രമാണ്‌)
falā yaqrabū
فَلَا يَقْرَبُوا۟
so let them not come near so let them not come near
അതിനാല്‍ അവര്‍ സമീപിക്കരുത്‌
l-masjida l-ḥarāma
ٱلْمَسْجِدَ ٱلْحَرَامَ
Al-Masjid Al-Haraam Al-Masjid Al-Haraam
മസ്‌ജിദുല്‍ ഹറാമിനെ
baʿda
بَعْدَ
after
ശേഷം, പിറകെ
ʿāmihim hādhā
عَامِهِمْ هَٰذَاۚ
this, their (final) year this, their (final) year
അവരുടെ ഈ കൊല്ലത്തിന്‍റെ
wa-in khif'tum
وَإِنْ خِفْتُمْ
And if you fear
നിങ്ങള്‍ ഭയപ്പെടുന്നപക്ഷം, പേടിച്ചെങ്കില്‍
ʿaylatan
عَيْلَةً
poverty
വല്ല ഞെരുക്കവും, ദാരിദ്ര്യവും
fasawfa
فَسَوْفَ
then soon
എന്നാല്‍ വഴിയെ, പിറകെ
yugh'nīkumu
يُغْنِيكُمُ
Allah will enrich you
നിങ്ങളെ ധന്യമാക്കും, നിങ്ങള്‍ക്ക്‌ ധന്യത നല്‍കും
l-lahu
ٱللَّهُ
Allah will enrich you
അല്ലാഹു
min faḍlihi
مِن فَضْلِهِۦٓ
from His Bounty
അവന്‍റെ അനുഗ്രഹത്താല്‍, ദയവിനാല്‍
in shāa
إِن شَآءَۚ
if He wills
അവന്‍ ഉദ്ദേശിച്ചെങ്കില്‍
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌ
(is) All-Knower
അറിയുന്നവനാണ്‌
ḥakīmun
حَكِيمٌ
All-Wise
അഗാധജ്ഞനാണ്‌.

Yaaa aiyuhal lazeena aamanooo innamal mushrikoona najasun falaa yaqrabul Masjidal Haraama ba'da 'aamihim haaza; wa in khiftum 'ailatan fasawfa yughnee kumul laahu min fadliheee in shaaa'; innallaaha 'Aleemun hakeem (at-Tawbah 9:28)

English Sahih:

O you who have believed, indeed the polytheists are unclean, so let them not approach al-Masjid al-Haram after this, their [final] year. And if you fear privation, Allah will enrich you from His bounty if He wills. Indeed, Allah is Knowing and Wise. (At-Tawbah [9] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിശ്വസിച്ചവരേ, ബഹുദൈവ വിശ്വാസികള്‍ അവിശുദ്ധരാണ്. അതിനാല്‍ ഇക്കൊല്ലത്തിനുശേഷം അവര്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്. ദാരിദ്ര്യം വന്നേക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അറിയുക: അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍ തന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് അവന്‍ സമൃദ്ധി വരുത്തും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (അത്തൗബ [9] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു.[1] അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌.[2] (അവരുടെ അഭാവത്താല്‍) ദാരിദ്ര്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുന്നതാണ്‌.[3] തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.

[1] ബഹുദൈവവിശ്വാസികളുടെ ശരീരം അശുദ്ധമാണെന്നല്ല ഇതിൻ്റെ അര്‍ത്ഥം. അവരോട് തൊട്ടുകൂടായ്മ കൈകൊള്ളണമെന്നുമല്ല. അവിശ്വാസവും അധര്‍മ്മവും നിമിത്തം അവരുടെ മനസ്സും ആത്മാവും മലിനപ്പെട്ടിരിക്കുന്നുവെന്നാണ്.
[2] ഏകനായ അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി സ്ഥാപിതമായിട്ടുള്ളതാണല്ലോ മസ്ജിദുല്‍ഹറാം. ഇടക്കാലത്ത് അവിടെ ബഹുദൈവാരാധനാ സമ്പ്രദായങ്ങള്‍ കടന്നുകൂടി. റസൂലി(ﷺ) ൻ്റെ മക്കാവിജയത്തോടെ വിഗ്രഹങ്ങള്‍ എടുത്തുനീക്കി മസ്ജിദുല്‍ഹറാം ശുദ്ധീകരിക്കപ്പെടുകയും, ബഹുദൈവാരാധകര്‍ക്ക് അവിടെ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു.
[3] മക്കാനിവാസികളുടെ വരുമാനം മുഴുവനും തീര്‍ഥാടനം വഴിക്കുള്ളതാണ്. ബഹുദൈവാരാധകര്‍ക്ക് പ്രവേശനം നിരോധിക്കുന്നതു മൂലം വരുമാനത്തില്‍ ഇടിവുണ്ടായേക്കാമെന്ന ആശങ്ക അല്ലാഹു ദൂരീകരിക്കുന്നു.