Skip to main content

وَمَا كَانَ النَّاسُ اِلَّآ اُمَّةً وَّاحِدَةً فَاخْتَلَفُوْاۗ وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَّبِّكَ لَقُضِيَ بَيْنَهُمْ فِيْمَا فِيْهِ يَخْتَلِفُوْنَ   ( يونس: ١٩ )

wamā kāna
وَمَا كَانَ
And not was
ആയിരുന്നില്ല
l-nāsu
ٱلنَّاسُ
the mankind
മനുഷ്യര്‍
illā ummatan
إِلَّآ أُمَّةً
but a community
ഒരു സമുദായമല്ലാതെ
wāḥidatan
وَٰحِدَةً
one
ഒരേ, ഏക
fa-ikh'talafū
فَٱخْتَلَفُوا۟ۚ
then they differed
എന്നിട്ടവര്‍ ഭിന്നിച്ചു, അഭിപ്രായവ്യത്യാസത്തിലായി
walawlā
وَلَوْلَا
And had (it) not been
ഇല്ലായിരുന്നെങ്കില്‍
kalimatun
كَلِمَةٌ
a word
ഒരു വാക്ക്‌, വാക്യം
sabaqat
سَبَقَتْ
(that) preceded
അത്‌ മുന്‍കഴിഞ്ഞു, മുന്‍കഴിഞ്ഞ
min rabbika
مِن رَّبِّكَ
from your Lord
നിന്‍റെ റബ്ബിങ്കല്‍നിന്ന്‌
laquḍiya
لَقُضِىَ
surely, it (would) have been judged
തീരുമാനം ചെയ്യപ്പെടുകതന്നെ ചെയ്യുമായിരുന്നു
baynahum
بَيْنَهُمْ
between them
അവര്‍ക്കിടയില്‍
fīmā
فِيمَا
concerning what
യാതൊന്നില്‍
fīhi
فِيهِ
[therein]
അതില്‍
yakhtalifūna
يَخْتَلِفُونَ
they differ
അവര്‍ ഭിന്നിച്ചുവരുന്നു

Wa maa kaanan naasu illaaa ummmatanw waahidatan fakh talafoo; wa law laa kalimatun sabaqat mir Rabbika laqudiya bainahum fee maa feehi yakhtalifoon (al-Yūnus 10:19)

English Sahih:

And mankind was not but one community [united in religion], but [then] they differed. And if not for a word that preceded from your Lord, it would have been judged between them [immediately] concerning that over which they differ. (Yunus [10] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മനുഷ്യരൊക്കെ ഒരു സമുദായമായിരുന്നു. പിന്നെ അവര്‍ ഭിന്നിച്ചു. നിന്റെ നാഥനില്‍നിന്നുള്ള പ്രഖ്യാപനം നേരത്തെ ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ ഇതിനകം തന്നെ തീര്‍പ്പ് കല്‍പിക്കപ്പെടുമായിരുന്നു. (യൂനുസ് [10] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്‌.[1] നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം[2] മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ (ഇതിനകം) തീര്‍പ്പുകല്‍പിക്കപ്പെട്ടിരുന്നേനെ.

[1] ഏക ഇലാഹായ ഒരൊറ്റ അല്ലാഹു, ഒരൊറ്റ ജനത ഇതായിരുന്നു മനുഷ്യര്‍ തങ്ങളുടെ ശുദ്ധമായ പ്രകൃതിയില്‍ നിലകൊണ്ടിരുന്നപ്പോഴൊക്കെ അവരുടെ വീക്ഷണം. അവിശ്വാസവും അധര്‍മ്മവുമാണ് അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയത്.
[2] വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും, ധര്‍മ്മനിരതര്‍ക്കും അധര്‍മ്മകാരികള്‍ക്കുമെല്ലാം ഇഹലോകത്ത് ജീവിക്കാന്‍ അവസരം നല്‍കുകയും, അന്തിമമായ ന്യായവിധി പരലോകത്തേക്ക് നീട്ടിവെക്കുകയും ചെയ്തുകൊണ്ടുളള അല്ലാഹുവിൻ്റെ ഉത്തരവാണ് ഇവിടെ 'വചനം' കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.