Skip to main content
bismillah

الۤرٰ ۗتِلْكَ اٰيٰتُ الْكِتٰبِ الْحَكِيْمِ   ( يونس: ١ )

alif-lam-ra
الٓرۚ
'അലിഫ്‌ - ലാം - റാ'
til'ka
تِلْكَ
അവ (ഇവ)
āyātu
ءَايَٰتُ
ആയത്തു (സൂക്തം -വചനം)കളാകുന്നു
l-kitābi
ٱلْكِتَٰبِ
(വേദ)ഗ്രന്ഥത്തിന്‍റെ
l-ḥakīmi
ٱلْحَكِيمِ
വിജ്ഞാനപ്രദമായ, യുക്തി പൂര്‍ണമായ, തത്വപൂര്‍ണമായ

അലിഫ്-ലാം-റാഅ്. ഇത് ജ്ഞാന സമ്പന്നമായ വേദപുസ്തകത്തിലെ വചനങ്ങളാണ്.

തഫ്സീര്‍

اَكَانَ لِلنَّاسِ عَجَبًا اَنْ اَوْحَيْنَآ اِلٰى رَجُلٍ مِّنْهُمْ اَنْ اَنْذِرِ النَّاسَ وَبَشِّرِ الَّذِيْنَ اٰمَنُوْٓا اَنَّ لَهُمْ قَدَمَ صِدْقٍ عِنْدَ رَبِّهِمْ ۗ قَالَ الْكٰفِرُوْنَ اِنَّ هٰذَا لَسٰحِرٌ مُّبِيْنٌ   ( يونس: ٢ )

akāna
أَكَانَ
ആയിപ്പോയോ, ആയിത്തീര്‍ന്നോ
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്‌
ʿajaban
عَجَبًا
ഒരത്ഭുതം
an awḥaynā
أَنْ أَوْحَيْنَآ
നാം വഹ്‌യ്‌ (ദിവ്യസന്ദേശം) നല്‍കിയത്‌
ilā rajulin
إِلَىٰ رَجُلٍ
ഒരു പുരുഷനിലേക്ക്‌
min'hum
مِّنْهُمْ
അവരില്‍പെട്ട
an andhiri
أَنْ أَنذِرِ
നീ താക്കീത്‌ ചെയ്യണമെന്ന്‌
l-nāsa
ٱلنَّاسَ
മനുഷ്യരെ
wabashiri
وَبَشِّرِ
നീ സന്തോഷവാര്‍ത്ത അറിയിക്കണമെന്നും
alladhīna āmanū
ٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവര്‍ക്ക്‌
anna lahum
أَنَّ لَهُمْ
അവര്‍ക്കുണ്ടെന്ന്‌
qadama
قَدَمَ
പാദം (പദവി)
ṣid'qin
صِدْقٍ
സത്യത്തിന്‍റെ
ʿinda rabbihim
عِندَ رَبِّهِمْۗ
അവരുടെ റബ്ബിന്‍റെ അടുക്കല്‍
qāla l-kāfirūna
قَالَ ٱلْكَٰفِرُونَ
അവിശ്വാസികള്‍ പറഞ്ഞു, പറയുന്നു
inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇത്‌ (ഇവന്‍)
lasāḥirun
لَسَٰحِرٌ
ഒരു മാരണക്കാരന്‍ തന്നെ
mubīnun
مُّبِينٌ
സ്‌പഷ്‌ടമായ (തനി)

തങ്ങളില്‍ നിന്നുതന്നെയുള്ള ഒരാള്‍ക്കു നാം ദിവ്യസന്ദേശം നല്‍കിയത് ജനങ്ങള്‍ക്കൊരദ്ഭുതമായി തോന്നുന്നോ? ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. വിശ്വാസികള്‍ക്ക് തങ്ങളുടെ നാഥങ്കല്‍ സത്യം അര്‍ഹിക്കുന്ന പദവിയുണ്ടെന്ന സുവാര്‍ത്ത അറിയിക്കാനും. സത്യനിഷേധികള്‍ പറഞ്ഞു: ''ഇയാള്‍ വ്യക്തമായും ഒരു മായാജാലക്കാരന്‍ തന്നെ.''

തഫ്സീര്‍

اِنَّ رَبَّكُمُ اللّٰهُ الَّذِيْ خَلَقَ السَّمٰوٰتِ وَالْاَرْضَ فِيْ سِتَّةِ اَيَّامٍ ثُمَّ اسْتَوٰى عَلَى الْعَرْشِ يُدَبِّرُ الْاَمْرَۗ مَا مِنْ شَفِيْعٍ اِلَّا مِنْۢ بَعْدِ اِذْنِهٖۗ ذٰلِكُمُ اللّٰهُ رَبُّكُمْ فَاعْبُدُوْهُۗ اَفَلَا تَذَكَّرُوْنَ   ( يونس: ٣ )

inna rabbakumu
إِنَّ رَبَّكُمُ
നിശ്ചയമായും നിങ്ങളുടെ റബ്ബ്‌ (രക്ഷിതാവ്‌)
l-lahu
ٱللَّهُ
അല്ലാഹുവത്രെ
alladhī khalaqa
ٱلَّذِى خَلَقَ
സൃഷ്‌ടിച്ചവന്‍
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
fī sittati
فِى سِتَّةِ
ആറില്‍
ayyāmin
أَيَّامٍ
ദിവസങ്ങള്‍
thumma
ثُمَّ
പിന്നെ
is'tawā
ٱسْتَوَىٰ
അവന്‍ ശരിപ്പെട്ടു (ആരോഹണം ചെയ്‌തു)
ʿalā l-ʿarshi
عَلَى ٱلْعَرْشِۖ
അര്‍ശിന്മേല്‍, സിംഹാസനത്തില്‍
yudabbiru
يُدَبِّرُ
നിയന്ത്രിച്ചുകൊണ്ട്‌, അവന്‍ നിയന്ത്രിക്കുന്നു
l-amra
ٱلْأَمْرَۖ
കാര്യം
mā min shafīʿin
مَا مِن شَفِيعٍ
ഒരു ശുപാര്‍ശക്കാരനുമില്ല
illā min baʿdi
إِلَّا مِنۢ بَعْدِ
ശേഷമല്ലാതെ
idh'nihi
إِذْنِهِۦۚ
അവന്‍റെ അനുവാദത്തിന്‌, സമ്മതത്തിന്‍റെ
dhālikumu
ذَٰلِكُمُ
അവനത്രെ
l-lahu
ٱللَّهُ
അല്ലാഹു
rabbukum
رَبُّكُمْ
നിങ്ങളുടെ റബ്ബായ
fa-uʿ'budūhu
فَٱعْبُدُوهُۚ
അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുവിന്‍
afalā tadhakkarūna
أَفَلَا تَذَكَّرُونَ
അപ്പോള്‍ നിങ്ങള്‍ ഉറ്റാലോചിക്കു (ഓര്‍മവെക്കു)ന്നില്ലേ

ആകാശഭൂമികളെ ആറുനാളുകളിലായി പടച്ചുണ്ടാക്കിയ അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍; സംശയമില്ല. പിന്നീട് അവന്‍ അധികാരപീഠത്തിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. അവന്റെ അനുവാദം കിട്ടിയ ശേഷമല്ലാതെ ശിപാര്‍ശ ചെയ്യുന്ന ആരുമില്ല. അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. അതിനാല്‍ അവനുമാത്രം വഴിപ്പെടുക. ഇതൊന്നും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?

തഫ്സീര്‍

اِلَيْهِ مَرْجِعُكُمْ جَمِيْعًاۗ وَعْدَ اللّٰهِ حَقًّاۗ اِنَّهٗ يَبْدَؤُا الْخَلْقَ ثُمَّ يُعِيْدُهٗ لِيَجْزِيَ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ بِالْقِسْطِۗ وَالَّذِيْنَ كَفَرُوْا لَهُمْ شَرَابٌ مِّنْ حَمِيْمٍ وَّعَذَابٌ اَلِيْمٌ ۢبِمَا كَانُوْا يَكْفُرُوْنَ   ( يونس: ٤ )

ilayhi
إِلَيْهِ
അവങ്കലേക്കാണ്‌
marjiʿukum
مَرْجِعُكُمْ
നിങ്ങളുടെ മടക്കം
jamīʿan
جَمِيعًاۖ
മുഴുവനും, എല്ലാം
waʿda l-lahi
وَعْدَ ٱللَّهِ
അല്ലാഹുവിന്‍റെ വാഗ്‌ദത്തം
ḥaqqan
حَقًّاۚ
യഥാര്‍ത്ഥമായ, സത്യമായും
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
yabda-u
يَبْدَؤُا۟
ആരംഭിക്കുന്നു (ആദ്യമായുണ്ടാക്കുന്നു)
l-khalqa
ٱلْخَلْقَ
സൃഷ്‌ടി, സൃഷ്‌ടിയെ
thumma
ثُمَّ
പിന്നെ
yuʿīduhu
يُعِيدُهُۥ
അതിനെ മടക്കുന്നു (ആവര്‍ത്തിക്കുന്നു)
liyajziya
لِيَجْزِىَ
അവന്‍ പ്രതിഫലം നല്‍കുവാന്‍ വേണ്ടി
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍ക്ക്‌
waʿamilū
وَعَمِلُوا۟
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മങ്ങളെ
bil-qis'ṭi
بِٱلْقِسْطِۚ
നീതിമുറപ്രകാരം
wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരാകട്ടെ
lahum
لَهُمْ
അവര്‍ക്കുണ്ട്‌
sharābun
شَرَابٌ
പാനീയം, കുടിനീര്‍
min ḥamīmin
مِّنْ حَمِيمٍ
അത്യുഷ്‌ണ (ചുട്ടുതിളക്കുന്ന) ജലത്തില്‍ നിന്ന്‌
waʿadhābun
وَعَذَابٌ
ശിക്ഷയും
alīmun
أَلِيمٌۢ
വേദനയേറിയ
bimā
بِمَا
യാതൊന്നു നിമിത്തം
kānū
كَانُوا۟
അവരായിരുന്ന
yakfurūna
يَكْفُرُونَ
അവര്‍ അവിശ്വസിക്കും.

അവനിലേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. ഇത് അല്ലാഹുവിന്റെ തെറ്റുപറ്റാത്ത വാഗ്ദാനമാണ്. തീര്‍ച്ചയായും അവനാണ് സൃഷ്ടികര്‍മം ആരംഭിക്കുന്നത്. പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്നു. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കാനാണിത്. എന്നാല്‍ സത്യനിഷേധികള്‍ക്ക് തിളച്ചുമറിയുന്ന പാനീയമാണുണ്ടാവുക. നോവേറിയ ശിക്ഷയും. അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാലാണിത്.

തഫ്സീര്‍

هُوَ الَّذِيْ جَعَلَ الشَّمْسَ ضِيَاۤءً وَّالْقَمَرَ نُوْرًا وَّقَدَّرَهٗ مَنَازِلَ لِتَعْلَمُوْا عَدَدَ السِّنِيْنَ وَالْحِسَابَۗ مَا خَلَقَ اللّٰهُ ذٰلِكَ اِلَّا بِالْحَقِّۗ يُفَصِّلُ الْاٰيٰتِ لِقَوْمٍ يَّعْلَمُوْنَ   ( يونس: ٥ )

huwa
هُوَ
അവനത്രെ
alladhī jaʿala
ٱلَّذِى جَعَلَ
ആക്കിയവന്‍
l-shamsa
ٱلشَّمْسَ
സൂര്യനെ
ḍiyāan
ضِيَآءً
ശോഭ, തിളക്കം
wal-qamara
وَٱلْقَمَرَ
ചന്ദ്രനെയും
nūran
نُورًا
പ്രകാശം, വെളിച്ചം
waqaddarahu
وَقَدَّرَهُۥ
അതിന്‌ (അതിനെ) നിര്‍ണയിക്കുക (കണക്കാക്കുക) യും ചെയ്‌തു
manāzila
مَنَازِلَ
ചില ഭവനം (മണ്‌ഡലം -രാശി) കള്‍
litaʿlamū
لِتَعْلَمُوا۟
നിങ്ങള്‍ അറിയുവാന്‍ വേണ്ടി
ʿadada l-sinīna
عَدَدَ ٱلسِّنِينَ
കൊല്ലങ്ങളുടെ എണ്ണം
wal-ḥisāba
وَٱلْحِسَابَۚ
കണക്കും
mā khalaqa
مَا خَلَقَ
സൃഷ്‌ടിച്ചിട്ടില്ല
l-lahu
ٱللَّهُ
അല്ലാഹു
dhālika
ذَٰلِكَ
അത്‌
illā bil-ḥaqi
إِلَّا بِٱلْحَقِّۚ
യഥാര്‍ത്ഥ (മുറ-ന്യായ-കാര്യ) പ്രകാരമല്ലാതെ
yufaṣṣilu
يُفَصِّلُ
അവന്‍ വിശദീകരിക്കുന്നു
l-āyāti
ٱلْءَايَٰتِ
ദൃഷ്‌ടാന്ത (അടയാള) ങ്ങളെ
liqawmin
لِقَوْمٍ
ഒരു ജനതക്കുവേണ്ടി
yaʿlamūna
يَعْلَمُونَ
അവര്‍ അറിയുന്നു

അവനാണ് സൂര്യനെ പ്രകാശമണിയിച്ചത്. ചന്ദ്രനെ പ്രശോഭിപ്പിച്ചതും അവന്‍ തന്നെ. അതിന് അവന്‍ വൃദ്ധിക്ഷയങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതുവഴി നിങ്ങള്‍ക്ക് കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയാന്‍. യാഥാര്‍ഥ്യ നിഷ്ഠമായല്ലാതെ അല്ലാഹു ഇതൊന്നും സൃഷ്ടിച്ചിട്ടില്ല. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുകയാണ്.

തഫ്സീര്‍

اِنَّ فِى اخْتِلَافِ الَّيْلِ وَالنَّهَارِ وَمَا خَلَقَ اللّٰهُ فِى السَّمٰوٰتِ وَالْاَرْضِ لَاٰيٰتٍ لِّقَوْمٍ يَّتَّقُوْنَ   ( يونس: ٦ )

inna
إِنَّ
നിശ്ചയമായും
fī ikh'tilāfi
فِى ٱخْتِلَٰفِ
വ്യത്യാസപ്പെടുന്നതിലുണ്ട്‌
al-layli
ٱلَّيْلِ
രാത്രിയും
wal-nahāri
وَٱلنَّهَارِ
പകലും
wamā khalaqa l-lahu
وَمَا خَلَقَ ٱللَّهُ
അല്ലാഹു സൃഷ്‌ടിച്ചതിലും
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍
wal-arḍi
وَٱلْأَرْضِ
ഭൂമിയിലും
laāyātin
لَءَايَٰتٍ
പല ദൃഷ്‌ടാന്തങ്ങള്‍
liqawmin
لِّقَوْمٍ
തന്നെ ജനങ്ങള്‍ക്ക്‌
yattaqūna
يَتَّقُونَ
അവര്‍ സൂക്ഷിക്കുന്നു

രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ആകാശഭൂമികളില്‍ അല്ലാഹു സൃഷ്ടിച്ച മറ്റെല്ലാറ്റിലും ശ്രദ്ധ പുലര്‍ത്തുന്ന ജനത്തിന് ധാരാളം തെളിവുകളുണ്ട്.

തഫ്സീര്‍

اِنَّ الَّذِيْنَ لَا يَرْجُوْنَ لِقَاۤءَنَا وَرَضُوْا بِالْحَيٰوةِ الدُّنْيَا وَاطْمَـَٔنُّوْا بِهَا وَالَّذِيْنَ هُمْ عَنْ اٰيٰتِنَا غٰفِلُوْنَۙ  ( يونس: ٧ )

inna
إِنَّ
നിശ്ചയമായും
alladhīna
ٱلَّذِينَ
യാതൊരുവര്‍
lā yarjūna
لَا يَرْجُونَ
അവര്‍ പ്രതീക്ഷിക്കുന്നില്ല, അഭിലഷിക്കാത്ത
liqāanā
لِقَآءَنَا
നമ്മെ കാണുന്നതിനെ, നാമുമായി കണ്ടുമുട്ടുന്നതിനെ
waraḍū
وَرَضُوا۟
അവര്‍ തൃപ്‌തിപ്പെടുകയും ചെയ്‌തു
bil-ḥayati
بِٱلْحَيَوٰةِ
ജീവിതം കൊണ്ട്‌
l-dun'yā
ٱلدُّنْيَا
ഇഹത്തിലെ (ഐഹിക)
wa-iṭ'ma-annū
وَٱطْمَأَنُّوا۟
അവര്‍ സമാധാനമടയുകയും ചെയ്‌തു
bihā
بِهَا
അതുകൊണ്ട്‌, അതിനാല്‍
wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരും
hum
هُمْ
അവര്‍
ʿan āyātinā
عَنْ ءَايَٰتِنَا
നമ്മുടെ ദൃഷ്‌ടാന്തങ്ങളെക്കുറിച്ച്‌
ghāfilūna
غَٰفِلُونَ
അശ്രദ്ധരാണ്‌

നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍, ഐഹികജീവിതത്തില്‍ തൃപ്തിയടഞ്ഞവര്‍, അതില്‍തന്നെ സമാധാനം കണ്ടെത്തിയവര്‍, നമ്മുടെ പ്രമാണങ്ങളെപ്പറ്റി അശ്രദ്ധ കാണിച്ചവര്‍-

തഫ്സീര്‍

اُولٰۤىِٕكَ مَأْوٰىهُمُ النَّارُ بِمَا كَانُوْا يَكْسِبُوْنَ   ( يونس: ٨ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
mawāhumu
مَأْوَىٰهُمُ
അവരുടെ സങ്കേതം (പ്രാപ്യ- മടക്കസ്ഥാനം)
l-nāru
ٱلنَّارُ
നരകമാണ്‌, അഗ്നിയാകുന്നു
bimā kānū
بِمَا كَانُوا۟
അവര്‍ ആയിരുന്നതു നിമിത്തം
yaksibūna
يَكْسِبُونَ
അവര്‍ സമ്പാദിക്കും, ചെയ്‌തുവെക്കും

അവരുടെയൊക്കെ താവളം നരകമാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമാണത്.

തഫ്സീര്‍

اِنَّ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ يَهْدِيْهِمْ رَبُّهُمْ بِاِيْمَانِهِمْۚ تَجْرِيْ مِنْ تَحْتِهِمُ الْاَنْهٰرُ فِيْ جَنّٰتِ النَّعِيْمِ  ( يونس: ٩ )

inna
إِنَّ
നിശ്ചയമായും
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍
waʿamilū
وَعَمِلُوا۟
പ്രവര്‍ത്തിക്കുകയും ചെയ്‌ത
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മങ്ങളെ, നല്ല പ്രവൃത്തികള്‍
yahdīhim
يَهْدِيهِمْ
അവരെ സന്‍മാര്‍ഗത്തിലാക്കും
rabbuhum
رَبُّهُم
അവരുടെ റബ്ബ്‌
biīmānihim
بِإِيمَٰنِهِمْۖ
അവരുടെ വിശ്വാസം കൊണ്ട്‌ (നിമിത്തം)
tajrī
تَجْرِى
നടക്കും (ഒഴുകും)
min taḥtihimu
مِن تَحْتِهِمُ
അവരുടെ അടിയിലൂടെ
l-anhāru
ٱلْأَنْهَٰرُ
അരുവി (നദി)കള്‍
fī jannāti
فِى جَنَّٰتِ
സ്വര്‍ഗ (ആരാമ)ങ്ങളില്‍
l-naʿīmi
ٱلنَّعِيمِ
സുഖാനുഗ്രഹത്തിന്‍റെ

എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, അവരുടെ സത്യവിശ്വാസം കാരണം അവരുടെ നാഥന്‍ നേര്‍വഴിയില്‍ നയിക്കും. അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍ അവരുടെ താഴ്ഭാഗത്തൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും.

തഫ്സീര്‍

دَعْوٰىهُمْ فِيْهَا سُبْحٰنَكَ اللهم وَتَحِيَّتُهُمْ فِيْهَا سَلٰمٌۚ وَاٰخِرُ دَعْوٰىهُمْ اَنِ الْحَمْدُ لِلّٰهِ رَبِّ الْعٰلَمِيْنَ ࣖ  ( يونس: ١٠ )

daʿwāhum
دَعْوَىٰهُمْ
അവരുടെ പ്രാര്‍ത്ഥന, തേട്ടം, ആവശ്യം
fīhā
فِيهَا
അവിടെവെച്ച്‌, അവിടത്തില്‍
sub'ḥānaka
سُبْحَٰنَكَ
നീ മഹാ പരിശുദ്ധന്‍, നിനക്ക്‌ സ്‌തോത്രം, നിന്നെ വാഴ്‌ത്തുന്നു (എന്നായിരിക്കും)
l-lahuma
ٱللَّهُمَّ
അല്ലാഹുവേ
wataḥiyyatuhum
وَتَحِيَّتُهُمْ
അവരുടെ ഉപചാരം, കാഴ്‌ച, കാണിക്ക, അഭിവാദ്യം
fīhā
فِيهَا
അതില്‍ (അവിടത്തില്‍)
salāmun
سَلَٰمٌۚ
സലാമായിരിക്കും, സമാധാനം- ശാന്തിയാണ്‌
waākhiru
وَءَاخِرُ
അവസാനത്തേത്‌
daʿwāhum
دَعْوَىٰهُمْ
അവരുടെ പ്രാര്‍ത്ഥനയുടെ
ani l-ḥamdu
أَنِ ٱلْحَمْدُ
സ്‌തുതി
lillahi
لِلَّهِ
അല്ലാഹുവിനാണ്‌ (എന്നായിരിക്കും)
rabbi l-ʿālamīna
رَبِّ ٱلْعَٰلَمِينَ
ലോക രക്ഷിതാവായ, ലോകരുടെ റബ്ബായ

അവിടെ അവരുടെ പ്രാര്‍ഥന 'അല്ലാഹുവേ, നീയെത്ര പരിശുദ്ധന്‍' എന്നായിരിക്കും. അവിടെ അവര്‍ക്കുള്ള അഭിവാദ്യം 'സമാധാനം' എന്നും അവരുടെ പ്രാര്‍ഥനയുടെ സമാപനം 'ലോകനാഥനായ അല്ലാഹുവിന് സ്തുതി'യെന്നുമായിരിക്കും.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
യൂനുസ്
القرآن الكريم:يونس
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Yunus
സൂറത്തുല്‍:10
ആയത്ത് എണ്ണം:109
ആകെ വാക്കുകൾ:1832
ആകെ പ്രതീകങ്ങൾ:9990
Number of Rukūʿs:11
Revelation Location:മക്കാൻ
Revelation Order:51
ആരംഭിക്കുന്നത്:1364