Skip to main content

خٰلِدِيْنَ فِيْهَا مَا دَامَتِ السَّمٰوٰتُ وَالْاَرْضُ اِلَّا مَا شَاۤءَ رَبُّكَۗ اِنَّ رَبَّكَ فَعَّالٌ لِّمَا يُرِيْدُ  ( هود: ١٠٧ )

khālidīna
خَٰلِدِينَ
(Will be) abiding
നിത്യവാസികളായിക്കൊണ്ടു
fīhā
فِيهَا
therein
അതില്‍
mā dāmati
مَا دَامَتِ
as long as remain as long as remain
നീണ്ടുനില്‍ക്കു(നിലനില്‍ക്കു- ഉണ്ടായിരിക്കു)മ്പോള്‍ (ഒക്കെയും)
l-samāwātu
ٱلسَّمَٰوَٰتُ
the heavens
ആകാശങ്ങള്‍
wal-arḍu
وَٱلْأَرْضُ
and the earth
ഭൂമിയും
illā mā shāa
إِلَّا مَا شَآءَ
except what your Lord wills what your Lord wills
ഉദ്ദേശിച്ചതൊഴികെ
rabbuka
رَبُّكَۚ
what your Lord wills
നിന്‍റെ നാഥന്‍
inna rabbaka
إِنَّ رَبَّكَ
Indeed your Lord
നിശ്ചയമായും നിന്‍റെ റബ്ബ്
faʿʿālun
فَعَّالٌ
(is) All-Accomplisher
(ശരിക്കു - നന്നായി) പ്രവര്‍ത്തിക്കുന്നവനാണു
limā yurīdu
لِّمَا يُرِيدُ
of what He intends
അവന്‍ ഉദ്ദേശിക്കുന്നത്.

Khaalideena feehaa maa daamatis samaawaatu wal ardu illaa maa shaaa'a Rabbuk; inna Rabbaka fa' 'aalul limaa yureed (Hūd 11:107)

English Sahih:

[They will be] abiding therein as long as the heavens and the earth endure, except what your Lord should will. Indeed, your Lord is an effecter of what He intends. (Hud [11] : 107)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശഭൂമികള്‍ ഉള്ളേടത്തോളംകാലം അവരവിടെ സ്ഥിരവാസികളായിരിക്കും. നിന്റെ നാഥന്‍ ഇച്ഛിച്ച കാലമൊഴികെ. തീര്‍ച്ചയായും നിന്റെ നാഥന്‍ താനിച്ഛിക്കുന്നത് നടപ്പാക്കുന്നവനാണ്. (ഹൂദ് [11] : 107)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം[1] അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ.[2] തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു.

[1] അനന്തകാലത്തേക്ക് എന്ന അര്‍ത്ഥത്തിലുളള ഒരു പ്രയോഗമാണിത്.
[2] അല്ലാഹുവിൽ പങ്കുചേർത്തവർക്ക് നരകശിക്ഷയില്‍ യാതൊരു ഇളവും ഉണ്ടായിരിക്കുകയില്ല. ശിർക്കിലായി മരിച്ചവർ നരകത്തിൽ ശാശ്വതരാണ്. ഒരുകാലത്തും നരകത്തിൽ നിന്ന് പുറത്തുകടക്കാൻ അവർക്കാവില്ല. എന്നാൽ അതല്ലാത്ത പാപങ്ങൾ സംഭവിച്ചുപോയ മുസ്‌ലിംകൾ പശ്ചാത്തപിക്കാതെ മരിച്ചുപോവുകയാണെങ്കിൽ അവർ അല്ലാഹുവിൻ്റെ ഉദ്ദേശത്തിന് കീഴിലായിരിക്കും. അവൻ ഉദ്ദേശിക്കുന്ന ചിലരെ ഒരു നിശ്ചിത കാലത്തെ ശിക്ഷക്ക് ശേഷം അവന്‍ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. മറ്റു ചിലർക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയും അവരെ അവൻ നേരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും.