Skip to main content

اِنْ نَّقُوْلُ اِلَّا اعْتَرٰىكَ بَعْضُ اٰلِهَتِنَا بِسُوْۤءٍ ۗقَالَ اِنِّيْٓ اُشْهِدُ اللّٰهَ وَاشْهَدُوْٓا اَنِّيْ بَرِيْۤءٌ مِّمَّا تُشْرِكُوْنَ  ( هود: ٥٤ )

in naqūlu
إِن نَّقُولُ
Not we say
ഞങ്ങള്‍ പറയുന്നില്ല
illā iʿ'tarāka
إِلَّا ٱعْتَرَىٰكَ
except (that) have seized you
നിനക്കു ബാധിപ്പിച്ചിരിക്കുന്നു എന്നതല്ലാതെ
baʿḍu
بَعْضُ
some
ചിലതു
ālihatinā
ءَالِهَتِنَا
(of) our gods
ഞങ്ങളുടെ ആരാധ്യരില്‍ (ദൈവങ്ങളില്‍)
bisūin
بِسُوٓءٍۗ
with evil"
വല്ല തിന്മയെയും
qāla
قَالَ
He said
അദ്ദേഹം പറ ഞ്ഞു
innī ush'hidu
إِنِّىٓ أُشْهِدُ
"Indeed, I [I] call Allah to witness
നിശ്ചയമായും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു
l-laha
ٱللَّهَ
[I] call Allah to witness
അല്ലാഹുവിനെ
wa-ish'hadū
وَٱشْهَدُوٓا۟
and (you) bear witness
നിങ്ങളും സാക്ഷ്യം വഹിക്കുവിന്‍
annī
أَنِّى
that I am
ഞാന്‍ (ആകുന്നു) എന്നു
barīon
بَرِىٓءٌ
innocent
ഒഴിവായവന്‍, നിരപരാധി, ബാധ്യതയി ല്ലാത്തവന്‍
mimmā tush'rikūna
مِّمَّا تُشْرِكُونَ
of what you associate
നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു.

In naqoolu illa' taraaka ba'du aalihatinaa bisooo'; qaala inneee ushhidul laaha wash hadooo annee bareee'um mimmaa tushrikoon (Hūd 11:54)

English Sahih:

We only say that some of our gods have possessed you with evil [i.e., insanity]." He said, "Indeed, I call Allah to witness, and witness [yourselves] that I am free from whatever you associate with Allah (Hud [11] : 54)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''ഞങ്ങള്‍ക്കു പറയാനുള്ളതിതാണ്: നിനക്കു ഞങ്ങളുടെ ദൈവങ്ങളിലാരുടെയോ ദോഷബാധയേറ്റിരിക്കുന്നു.'' ഹൂദ് പറഞ്ഞു: ''ഞാന്‍ അല്ലാഹുവെ സാക്ഷിയാക്കുന്നു. നിങ്ങളും സാക്ഷ്യം വഹിക്കുക. നിങ്ങളവനില്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെ ഞാന്‍ മുക്തനാകുന്നു. (ഹൂദ് [11] : 54)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്‌.[1] ഹൂദ് പറഞ്ഞു: നിങ്ങള്‍ പങ്കാളികളായി ചേര്‍ക്കുന്ന യാതൊന്നുമായും എനിക്ക് ബന്ധമില്ല എന്നതിന് ഞാന്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുന്നു. (നിങ്ങളും) അതിന്ന് സാക്ഷികളായിരിക്കുക.

[1] ഹൂദ് നബി(عليه السلام)ക്ക് ഏതോ ദൈവത്തിൻ്റെ 'കുരുത്തക്കേട്' തട്ടിയതാണെന്നും, അതുകൊണ്ടാണ് അദ്ദേഹം അവര്‍ക്ക് പരിചയമില്ലാത്ത എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ആയിരുന്നു ബഹുദൈവാരാധകരായ നാട്ടുകാരുടെ കണ്ടുപിടുത്തം.