Skip to main content

قَالَ اجْعَلْنِيْ عَلٰى خَزَاۤىِٕنِ الْاَرْضِۚ اِنِّيْ حَفِيْظٌ عَلِيْمٌ  ( يوسف: ٥٥ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
ij'ʿalnī
ٱجْعَلْنِى
"Appoint me
എന്നെ ആക്കുക
ʿalā khazāini
عَلَىٰ خَزَآئِنِ
over (the) treasuries
ഭണ്ഡാര (നിക്ഷേപ)ങ്ങളുടെ മേല്‍
l-arḍi
ٱلْأَرْضِۖ
(of) the land
ഭൂമിയിലെ, നാട്ടിന്‍റെ
innī
إِنِّى
Indeed I
നിശ്ചയമായും ഞാന്‍
ḥafīẓun
حَفِيظٌ
(will be) a guardian
കാക്കുന്ന (സൂക്ഷിക്കുന്ന)വനാണു
ʿalīmun
عَلِيمٌ
knowing"
അറിയുന്നവനാണു.

Qaalaj 'alnee 'alaa khazaaa'inil ardi innee hafeezun 'aleem (Yūsuf 12:55)

English Sahih:

[Joseph] said, "Appoint me over the storehouses of the land. Indeed, I will be a knowing guardian." (Yusuf [12] : 55)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

യൂസുഫ് പറഞ്ഞു: ''രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.'' (യൂസുഫ് [12] : 55)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം (യൂസുഫ്‌) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും[1]

[1] ക്ഷേമകാലത്തെ വിളവെടുപ്പില്‍ അത്യാവശ്യം കഴിച്ച് ബാക്കി മുഴുവന്‍ സൂക്ഷിച്ചുവെച്ചിട്ട് അതുപയോഗിച്ച് ക്ഷാമകാലം തരണം ചെയ്യുന്നതിന് വേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു അടിയന്തരമായി വേണ്ടിയിരുന്നത്. അതിൻ്റെ ചുമതല തന്നെ ഏല്പിക്കാനാണ് യൂസുഫ് നബി (عليه السلام) രാജാവിനോട് ആവശ്യപ്പെട്ടത്.