Skip to main content

اَفَمَنْ هُوَ قَاۤىِٕمٌ عَلٰى كُلِّ نَفْسٍۢ بِمَا كَسَبَتْۚ وَجَعَلُوْا لِلّٰهِ شُرَكَاۤءَ ۗ قُلْ سَمُّوْهُمْۗ اَمْ تُنَبِّـُٔوْنَهٗ بِمَا لَا يَعْلَمُ فِى الْاَرْضِ اَمْ بِظَاهِرٍ مِّنَ الْقَوْلِ ۗبَلْ زُيِّنَ لِلَّذِيْنَ كَفَرُوْا مَكْرُهُمْ وَصُدُّوْا عَنِ السَّبِيْلِ ۗوَمَنْ يُّضْلِلِ اللّٰهُ فَمَا لَهٗ مِنْ هَادٍ   ( الرعد: ٣٣ )

afaman
أَفَمَنْ
Is then He Who
അപ്പോള്‍ യാതൊരുവനോ
huwa
هُوَ
(He)
അവന്‍
qāimun
قَآئِمٌ
(is) a Maintainer
നിലകൊള്ളുന്നവനാണു
ʿalā kulli nafsin
عَلَىٰ كُلِّ نَفْسٍۭ
of every soul
എല്ലാ വ്യക്തിയുടെ (ദേഹത്തിന്റെ - ആളുടെ - ആത്മാവിന്റെ) മേലും
bimā kasabat
بِمَا كَسَبَتْۗ
for what it has earned?
അതു സമ്പാദിച്ചതിനെപ്പറ്റി
wajaʿalū
وَجَعَلُوا۟
Yet they ascribe
അവര്‍ ആക്കിയിരിക്കുന്നു
lillahi
لِلَّهِ
to Allah
അല്ലാഹുവിനു
shurakāa
شُرَكَآءَ
partners
പങ്കാളികളെ
qul
قُلْ
Say
പറയുക
sammūhum
سَمُّوهُمْۚ
"Name them
നിങ്ങള്‍ അവരെ പേരു പറയുവിന്‍ (നിര്‍ണ്ണയിച്ചു - വിവരിച്ചു തരുക)
am tunabbiūnahu
أَمْ تُنَبِّـُٔونَهُۥ
Or (do) you inform Him
അതല്ല (അല്ലാത്തപക്ഷം) നിങ്ങള്‍ അവനു വിവരം അറിയിക്കുന്നോ, പറഞ്ഞുകൊടുക്കുന്നോ
bimā lā yaʿlamu
بِمَا لَا يَعْلَمُ
of what not He knows
അവന്‍ അറിയാത്തതിനെപ്പറ്റി
fī l-arḍi
فِى ٱلْأَرْضِ
in the earth
ഭൂമിയില്‍
am biẓāhirin
أَم بِظَٰهِرٍ
or of the apparent
അല്ലെങ്കില്‍ വല്ല ബാഹ്യമായ (പുറമെയുള്ള)തു മൂലമാണോ
mina l-qawli
مِّنَ ٱلْقَوْلِۗ
of the words?"
വാക്കില്‍ നിന്നുള്ള
bal
بَلْ
Nay
പക്ഷേ, എന്നാല്‍
zuyyina
زُيِّنَ
(is) made fair-seeming
അലങ്കരിക്ക (അലങ്കാരമായി കാണിക്ക)പ്പെട്ടിരിക്കുന്നു
lilladhīna kafarū
لِلَّذِينَ كَفَرُوا۟
to those who disbelieve
അവിശ്വസിച്ചവര്‍ക്ക്
makruhum
مَكْرُهُمْ
their plotting
അവരുടെ തന്ത്രം, കുതന്ത്രം, ഉപായം
waṣuddū
وَصُدُّوا۟
and they are hindered
അവര്‍ തിരിക്ക(തട്ടിവിട)പ്പെടുകയും ചെയ്തിരിക്കുന്നു
ʿani l-sabīli
عَنِ ٱلسَّبِيلِۗ
from the Path
മാര്‍ഗ്ഗത്തില്‍നിന്നു
waman yuḍ'lili
وَمَن يُضْلِلِ
And whoever (by) Allah
ആരെ, ഏതൊരുവനെ വഴിപിഴവിലാക്കുന്നുവോ
l-lahu
ٱللَّهُ
Allah lets go astray
അല്ലാഹു
famā lahu
فَمَا لَهُۥ
then not for him
എന്നാല്‍ അവന്നില്ല
min hādin
مِنْ هَادٍ
any guide
ഒരു വഴി ചേര്‍ക്കുന്നവനും, വഴികാട്ടിയും.

Afaman Huwa qaaa'imun 'alaa kulli nafsim bimaa kasabat; wa ja'aloo illlaahi shurakaaa'a qul samoohum; am tunabbi'oona hoo bimaa laa ya'lamu fil ardi; am bizaahirim minal qawl; bal zuyyina lillazeena kafaroo makruhum wa suddoo 'anis sabeel; wa mai yudlilil laaahu famaa lahoo min haad; (ar-Raʿd 13:33)

English Sahih:

Then is He who is a maintainer of every soul, [knowing] what it has earned, [like any other]? But to Allah they have attributed partners. Say, "Name them. Or do you inform Him of that which He knows not upon the earth or of what is apparent [i.e., alleged] of speech?" Rather, their [own] plan has been made attractive to those who disbelieve, and they have been averted from the way. And whomever Allah sends astray – there will be for him no guide. (Ar-Ra'd [13] : 33)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ ഓരോ ആത്മാവും സമ്പാദിച്ചുകൊണ്ടിരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനോടാണോ ഈ ധിക്കാരം? അവര്‍ അല്ലാഹുവിന് പങ്കാളികളെ ആരോപിച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ അവരുടെ പേരുകളൊന്നു പറഞ്ഞുതരിക. അല്ല; അല്ലാഹുവിന് ഭൂമിയില്‍ അറിയാത്ത കാര്യം അറിയിച്ചുകൊടുക്കുകയാണോ നിങ്ങള്‍? അതല്ല; തോന്നുന്നതൊക്കെ വിളിച്ചുപറയുകയാണോ? എന്നാല്‍ വസ്തുത അതൊന്നുമല്ല; സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രം കൗതുകകരമായി തോന്നിയിരിക്കുന്നു. സത്യപാതയില്‍നിന്ന് അവര്‍ തടയപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ആരെയെങ്കിലും ദുര്‍മാര്‍ഗത്തിലാക്കുകയാണെങ്കില്‍ പിന്നെ അവനെ നേര്‍വഴിയിലാക്കുന്ന ആരുമില്ല. (അര്‍റഅ്ദ് [13] : 33)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവന്‍ (അല്ലാഹു) (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?) അവര്‍ അല്ലാഹുവിന് പങ്കാളികളെ ആക്കിയിരിക്കുന്നു. (നബിയേ,) പറയുക: നിങ്ങള്‍ അവരുടെ പേരൊന്നു പറഞ്ഞുതരൂ, അതല്ല, ഭൂമിയില്‍ അവന്‍ (അല്ലാഹു) അറിയാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങള്‍ അവന്ന് പറഞ്ഞറിയിച്ച് കൊടുക്കുകയാണോ? അതല്ല, (നിങ്ങള്‍ പറയുന്നത്‌) ഉപരിപ്ലവമായ ഒരു സംസാരമാണോ?[1] അല്ല, സത്യനിഷേധികള്‍ക്ക് അവരുടെ കുതന്ത്രം അലംകൃതമായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ശരിയായ) മാര്‍ഗത്തില്‍ നിന്ന് അവര്‍ തട്ടിത്തിരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുര്‍മാര്‍ഗത്തിലാക്കുന്ന പക്ഷം അവനെ നേര്‍വഴിയിലാക്കാന്‍ ആരുമില്ല.

[1] അല്ലാഹുവിൻ്റെ അധികാരാവകാശങ്ങള്‍ പലര്‍ക്കും പലതിനുമായി പങ്കുവെച്ചുകൊടുക്കുന്നവര്‍ അതിൻ്റെ തെളിവന്വേഷിക്കാന്‍ മിനക്കെടാറില്ല. ഉപരിപ്ലവമായ സംസാരത്തിലൂടെ ദിവ്യത്വം പറഞ്ഞുണ്ടാക്കുകയാണ് അവരുടെ പതിവ്.