Skip to main content

رَبَّنَآ اِنِّيْٓ اَسْكَنْتُ مِنْ ذُرِّيَّتِيْ بِوَادٍ غَيْرِ ذِيْ زَرْعٍ عِنْدَ بَيْتِكَ الْمُحَرَّمِۙ رَبَّنَا لِيُقِيْمُوا الصَّلٰوةَ فَاجْعَلْ اَفْـِٕدَةً مِّنَ النَّاسِ تَهْوِيْٓ اِلَيْهِمْ وَارْزُقْهُمْ مِّنَ الثَّمَرٰتِ لَعَلَّهُمْ يَشْكُرُوْنَ  ( ابراهيم: ٣٧ )

rabbanā
رَّبَّنَآ
Our Lord!
ഞങ്ങളുടെ റബ്ബേ
innī askantu
إِنِّىٓ أَسْكَنتُ
Indeed, I [I] have settled
ഞാന്‍ താമസി(പാര്‍)പ്പിച്ചിരിക്കുന്നു
min dhurriyyatī
مِن ذُرِّيَّتِى
(some) of my offsprings
എന്റെ സന്തതികളില്‍ നിന്നും
biwādin
بِوَادٍ
in a valley
ഒരു താഴ്വരയില്‍
ghayri
غَيْرِ
not
അല്ലാത്തതായ
dhī zarʿin
ذِى زَرْعٍ
with cultivation
വിള (കൃഷി) യുള്ളതു
ʿinda baytika
عِندَ بَيْتِكَ
near Your Sacred House
നിന്റെ വീട്ടിങ്കല്‍
l-muḥarami
ٱلْمُحَرَّمِ
Your Sacred House
പവിത്രമായ
rabbanā
رَبَّنَا
our Lord!
ഞങ്ങളുടെ റബ്ബേ
liyuqīmū
لِيُقِيمُوا۟
That they may establish
അവര്‍ നിലനിറുത്തുവാന്‍ വേണ്ടി
l-ṣalata
ٱلصَّلَوٰةَ
the prayers
നമസ്കാരം
fa-ij'ʿal
فَٱجْعَلْ
So make
അതിനാല്‍ ആക്കേണമേ
afidatan
أَفْـِٔدَةً
hearts
ചില ഹൃദയങ്ങളെ
mina l-nāsi
مِّنَ ٱلنَّاسِ
of the men
മനുഷ്യരില്‍ നിന്നു
tahwī
تَهْوِىٓ
incline
കനിയുന്ന (ചായുന്ന) തായി (ഇഷ്ടപ്പെടുന്ന)
ilayhim
إِلَيْهِمْ
towards them
അവരിലേക്കു, അവരുടെ നേരെ
wa-ur'zuq'hum
وَٱرْزُقْهُم
and provide them
അവര്‍ക്കു നീ ആഹാരം (ഉപജീവനം) നല്‍കുകയും വേണമേ
mina l-thamarāti
مِّنَ ٱلثَّمَرَٰتِ
with the fruits
ഫല(വര്‍ഗ്ഗ)ങ്ങളില്‍ നിന്നു
laʿallahum
لَعَلَّهُمْ
so that they may
അവരായേക്കാം, ആകുവാന്‍ വേണ്ടി
yashkurūna
يَشْكُرُونَ
be grateful
അവര്‍ നന്ദിചെയ്യും.

Rabbanaaa inneee askantu min zurriyyatee biwaadin ghairi zee zar'in 'inda Baitikal Muharrami Rabbanaa liyuqeemus Salaata faj'al af'idatam minan naasi tahweee ilaihim warzuqhum minas samaraati la'allahum yashkuroon (ʾIbrāhīm 14:37)

English Sahih:

Our Lord, I have settled some of my descendants in an uncultivated valley near Your sacred House, our Lord, that they may establish prayer. So make hearts among the people incline toward them and provide for them from the fruits that they might be grateful. (Ibrahim [14] : 37)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം. (ഇബ്റാഹീം [14] : 37)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്‍റെ പവിത്രമായ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു.[1] ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്‌.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ.[2] അവര്‍ നന്ദികാണിച്ചെന്ന് വരാം.

[1] ഇബ്രാഹീം നബി(عليه السلام) പുത്രന്മാരില്‍ ഒരാളായ ഇസ്മാഈലി(عليه السلام)നെ മക്കയില്‍ താമസിപ്പിച്ചു. അദ്ദേഹത്തിന്‍റെ സന്തതിപരമ്പര കഅ്ബയുടെ പരിസരത്ത് അല്ലാഹുവിനെക്കുറിച്ച് ബോധമുളളവരായി വളരുകയായിരുന്നു ലക്ഷ്യം. കൃഷിയോഗ്യമല്ലാത്ത മക്കയില്‍ കായ്കനികള്‍ ലഭ്യമാകാനുളള സാധ്യത വളരെ വിരളമായിരുന്നു.
[2] ഇബ്രാഹീം നബി(عليه السلام)യുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. പില്‍ക്കാലത്ത് മക്ക കായ്കനികള്‍ ധാരാളമായി എത്തിച്ചേരുന്ന ഒരു ജനവാസ കേന്ദ്രമായിത്തീര്‍ന്നു.