Skip to main content

وَلَقَدْ نَعْلَمُ اَنَّهُمْ يَقُوْلُوْنَ اِنَّمَا يُعَلِّمُهٗ بَشَرٌۗ لِسَانُ الَّذِيْ يُلْحِدُوْنَ اِلَيْهِ اَعْجَمِيٌّ وَّهٰذَا لِسَانٌ عَرَبِيٌّ مُّبِيْنٌ   ( النحل: ١٠٣ )

walaqad naʿlamu
وَلَقَدْ نَعْلَمُ
And certainly We know
തീര്‍ച്ചയായും നാം അറിയുന്നുണ്ടു
annahum yaqūlūna
أَنَّهُمْ يَقُولُونَ
that they say
അവര്‍ പറയുന്നുവെന്നു
innamā yuʿallimuhu
إِنَّمَا يُعَلِّمُهُۥ
"Only teaches him
അവന്നു പഠിപ്പിച്ചു കൊടുക്കുകതന്നെ (മാത്രം) ചെയ്യുന്നു
basharun
بَشَرٌۗ
a human being"
ഒരു മനുഷ്യന്‍
lisānu alladhī
لِّسَانُ ٱلَّذِى
(The) tongue (of) the one
യാതൊരുവന്റെ ഭാഷ
yul'ḥidūna
يُلْحِدُونَ
they refer
അവര്‍ തെറ്റി (മറിഞ്ഞു) പോകുന്ന (ദുസ്സൂചന നല്‍കുന്ന)
ilayhi
إِلَيْهِ
to him
അവനിലേക്കു
aʿjamiyyun
أَعْجَمِىٌّ
(is) foreign
അനറബി (അറബിയല്ലാത്തതു) ആകുന്നു
wahādhā
وَهَٰذَا
while this
ഇതാകട്ടെ
lisānun
لِسَانٌ
(is) a language
ഭാഷയാണു
ʿarabiyyun
عَرَبِىٌّ
Arabic
അറബിയായ
mubīnun
مُّبِينٌ
clear
സ്പഷ്ടമായ (തനി)

Wa laqad na'lamu annahum yaqooloona innamaa yu'allimuhoo bashar; lisaanul lazee yulhidoona ilaihi a'ja miyyunw wa haaza lisaanun 'Arabiyyum mubeen (an-Naḥl 16:103)

English Sahih:

And We certainly know that they say, "It is only a human being who teaches him [i.e., the Prophet (^)]." The tongue of the one they refer to is foreign, and this [recitation, i.e., Quran] is [in] a clear Arabic language. (An-Nahl [16] : 103)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇദ്ദേഹത്തിനിത് പഠിപ്പിച്ചുകൊടുക്കുന്നത് വെറുമൊരു മനുഷ്യന്‍ മാത്രമാണെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നതായി നിശ്ചയമായും നമുക്കറിയാം. എന്നാല്‍ ഇവര്‍ ദുസ്സൂചന നല്‍കിക്കൊണ്ടിരിക്കുന്നയാളുടെ ഭാഷ അറബിയല്ല. ഇതോ, തെളിഞ്ഞ അറബി ഭാഷയിലും. (അന്നഹ്ല്‍ [16] : 103)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഒരു മനുഷ്യന്‍ തന്നെയാണ് അദ്ദേഹത്തിന് (നബിക്ക്‌) പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു.[1] ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു.

[1] പൂര്‍വ്വവേദങ്ങള്‍ പഠിച്ച ഒരു റോമന്‍ അടിമ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ ഏറ്റു പറയുകയാണ് മുഹമ്മദ് നബി(ﷺ) ചെയ്യുന്നതെന്ന് ജല്‍പിച്ചവര്‍ക്കുളള മറുപടിയാണിത്. അറബിസാഹിത്യകാരന്മാരെ വെല്ലുവിളിക്കുന്ന ഒരു മഹദ്ഗ്രന്ഥത്തിലെ വചനങ്ങള്‍ ഒരു റോമന്‍ അടിമയുടെ വായില്‍ നിന്ന് വന്നതാണെന്ന് പറഞ്ഞാല്‍ സാമാന്യബുദ്ധിയുളള ആര്‍ക്കും അത് അംഗീകരിക്കാനാവില്ല.