Skip to main content

وَكُلَّ اِنْسَانٍ اَلْزَمْنٰهُ طٰۤىِٕرَهٗ فِيْ عُنُقِهٖۗ وَنُخْرِجُ لَهٗ يَوْمَ الْقِيٰمَةِ كِتٰبًا يَّلْقٰىهُ مَنْشُوْرًا  ( الإسراء: ١٣ )

wakulla insānin
وَكُلَّ إِنسَٰنٍ
And (for) every man
എല്ലാ മനുഷ്യനും
alzamnāhu
أَلْزَمْنَٰهُ
We have fastened to him
അവനു നാം ഏര്‍പ്പെടുത്തിവെച്ചിരിക്കുന്നു (അനിവാര്യമാക്കി - വേറിടാതാക്കിയിരിക്കുന്നു)
ṭāirahu
طَٰٓئِرَهُۥ
his fate
അവന്റെ ശകുനം, ലക്ഷണം
fī ʿunuqihi
فِى عُنُقِهِۦۖ
in his neck
അവന്റെ കഴുത്തില്‍
wanukh'riju
وَنُخْرِجُ
and We will bring forth
നാം പുറപ്പെടുവിക്കുക (വെളിക്കു കൊണ്ടുവരുക)യും ചെയ്യും
lahu
لَهُۥ
for him
അവനു
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
(on the) Day (of) the Resurrection
ക്വിയാമത്തു നാളില്‍
kitāban
كِتَٰبًا
a record
ഒരു ഗ്രന്ഥം, രേഖ
yalqāhu
يَلْقَىٰهُ
which he will find
അതവന്‍ കാണും, കണ്ടെത്തും
manshūran
مَنشُورًا
wide open
വിരുത്ത (നിവര്‍ത്ത)പ്പെട്ടതായി

Wa kulla insaanin alzamnaahu taaa'irahoo fe 'unuqihee wa nukhriji lahoo Yawmal Qiyaamati kitaabany yalqaahu manshooraa (al-ʾIsrāʾ 17:13)

English Sahih:

And [for] every person We have imposed his fate upon his neck, and We will produce for him on the Day of Resurrection a record which he will encounter spread open. (Al-Isra [17] : 13)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഓരോ മനുഷ്യന്റെയും ഭാഗധേയത്തെ നാം അവന്റെ കഴുത്തില്‍ തന്നെ ബന്ധിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം അവനുവേണ്ടി ഒരു കര്‍മരേഖ പുറത്തിറക്കും. അത് തുറന്നുവെച്ചതായി അവനു കാണാം. (അല്‍ഇസ്റാഅ് [17] : 13)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഓരോ മനുഷ്യന്നും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു[1] ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്‌. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും.

[1] പക്ഷി എന്നാണ് ത്വാഇര്‍ എന്ന പദത്തിൻ്റെ ഭാഷാര്‍ത്ഥം. ഒരു പക്ഷി പറന്നത് ഇടത്തോട്ടോ വലത്തോട്ടോ എന്നതിനെ അടിസ്ഥാനമാക്കി ശകുനം നോക്കുന്ന രീതി അറേബ്യയില്‍ നിലവിലുണ്ടായിരുന്നു. അങ്ങനെ ശകുനം എന്ന അര്‍ത്ഥത്തില്‍ ത്വാഇര്‍ എന്ന പദം പ്രയോഗിച്ചു തുടങ്ങി. ശകുനത്തിലെ വിശ്വാസത്തെ നിരാകരിക്കുകയും, ഏതൊരാളുടെയും ഭാഗധേയം നിര്‍ണയിക്കുന്നത് അയാളുടെ കര്‍മ്മങ്ങളാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു ഈ വചനം.