Skip to main content

وَّجَعَلْنَا عَلٰى قُلُوْبِهِمْ اَكِنَّةً اَنْ يَّفْقَهُوْهُ وَفِيْٓ اٰذَانِهِمْ وَقْرًاۗ وَاِذَا ذَكَرْتَ رَبَّكَ فِى الْقُرْاٰنِ وَحْدَهٗ وَلَّوْا عَلٰٓى اَدْبَارِهِمْ نُفُوْرًا  ( الإسراء: ٤٦ )

wajaʿalnā
وَجَعَلْنَا
And We have placed
നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്യും
ʿalā qulūbihim
عَلَىٰ قُلُوبِهِمْ
over their hearts
അവരുടെ ഹൃദയങ്ങളുടെ മേല്‍
akinnatan
أَكِنَّةً
coverings
ചില മൂടികളെ
an yafqahūhu
أَن يَفْقَهُوهُ
lest they understand it
അവരതിനെ ഗ്രഹിക്കുന്നതിനു (തടസ്സമായി)
wafī ādhānihim
وَفِىٓ ءَاذَانِهِمْ
and in their ears
അവരുടെ കാതു(ചെവി)കളിലും
waqran
وَقْرًاۚ
deafness
ഒരു ഭാരം, കട്ടി
wa-idhā dhakarta
وَإِذَا ذَكَرْتَ
And when you mention
നീ പ്രസ്താവിച്ചാല്‍
rabbaka
رَبَّكَ
your Lord
നിന്റെ റബ്ബിനെ
fī l-qur'āni
فِى ٱلْقُرْءَانِ
in the Quran
ക്വുര്‍ആനില്‍
waḥdahu
وَحْدَهُۥ
Alone
അവനെ മാത്രം, ഏകനായി
wallaw
وَلَّوْا۟
they turn
അവര്‍ തിരിഞ്ഞുപോകുന്നതാണ്
ʿalā adbārihim
عَلَىٰٓ أَدْبَٰرِهِمْ
on their backs
അവരുടെ പിന്‍പുറങ്ങളിലായി (പിന്നോക്കം)
nufūran
نُفُورًا
(in) aversion
വിരണ്ടോട്ടമായി, വിറളിയെടുത്ത്, അറച്ച്

Wa ja'alnaa 'alaa quloo bihim akinnatan any yafqahoohu wa feee aazaanihim waqraa; wa izaa zakarta Rabbaka fil Quraani wahdahoo wallaw 'alaaa adbaarihim nufooraa (al-ʾIsrāʾ 17:46)

English Sahih:

And We have placed over their hearts coverings, lest they understand it, and in their ears deafness. And when you mention your Lord alone in the Quran, they turn back in aversion. (Al-Isra [17] : 46)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അത് മനസ്സിലാക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങള്‍ക്കു നാം മൂടിയിടുന്നു. കാതുകള്‍ക്ക് അടപ്പിടുന്നു. നിന്റെ നാഥനെ ഈ ഖുര്‍ആനില്‍ നീ പരാമര്‍ശിക്കുമ്പോള്‍ അവര്‍ വെറുപ്പോടെ പിന്തിരിഞ്ഞുപോകുന്നു. (അല്‍ഇസ്റാഅ് [17] : 46)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്‌.[1] ഖുര്‍ആന്‍ പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെപ്പറ്റി മാത്രം നീ പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞ് പോകുന്നതാണ്‌.

[1] ഏകനായ അല്ലാഹുവിലും പരലോകത്തിലും അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ അല്ലാഹു അവരുടെ മനസ്സുകളെ അടഞ്ഞ സ്ഥിതിയിലാക്കുന്നതാണ് എന്നര്‍ഥം.