എന്നാല്‍ നീ കണ്ടെത്തുകയില്ലതന്നെ (നിനക്കു ലഭിക്കയേ ഇല്ല)
lahum
لَهُمْ
for them
അവര്‍ക്കു
awliyāa
أَوْلِيَآءَ
protectors
ബന്ധുക്കളെ, ഒരു രക്ഷാകര്‍ത്താക്കളെയും
min dūnihi
مِن دُونِهِۦۖ
besides Him besides Him
അവനു പുറമെ, അവനെ കൂടാതെ
wanaḥshuruhum
وَنَحْشُرُهُمْ
And We will gather them
അവരെ നാം ഒരുമിച്ചു കൂട്ടുകയും ചെയ്യും
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
(on) the Day (of) the Resurrection
ക്വിയാമത്തുനാളില്‍
ʿalā wujūhihim
عَلَىٰ وُجُوهِهِمْ
on their faces
അവരുടെ മുഖങ്ങളിലായി
ʿum'yan
عُمْيًا
blind
അന്ധന്മാരായി
wabuk'man
وَبُكْمًا
and dumb
ഊമകളായും
waṣumman
وَصُمًّاۖ
and deaf
ബധിരന്മാരായും
mawāhum
مَّأْوَىٰهُمْ
Their abode
അവരുടെ പ്രാപ്യ(സങ്കേത)സ്ഥാനം
jahannamu
جَهَنَّمُۖ
(is) Hell
ജഹന്നമാകുന്നു
kullamā khabat
كُلَّمَا خَبَتْ
every time it subsides
അടങ്ങി (ഒതുങ്ങി)പ്പോകുമ്പോഴെല്ലാം
zid'nāhum
زِدْنَٰهُمْ
We (will) increase (for) them
അവര്‍ക്കു നാം വര്‍ദ്ധിപ്പിക്കും
saʿīran
سَعِيرًا
the blazing fire
ജ്വാല, ആളിക്കത്തല്‍
Wa mai yahdil laahu fahuwal muhtad; wa mai yudlil falan tajida lahum awliyaaa'a min doonih; wa nahshuruhum Yawmal Qiyaamati 'alaa wujoohihim umyanw wa bukmanw wa summaa; maa waahum Jahannamu kullamaa khabat zidnaahum sa'eeraa (al-ʾIsrāʾ 17:97)
And whoever Allah guides – he is the [rightly] guided; and whoever He sends astray – you will never find for them protectors besides Him, and We will gather them on the Day of Resurrection [fallen] on their faces – blind, dumb and deaf. Their refuge is Hell; every time it subsides, We increase [for] them blazing fire. (Al-Isra [17] : 97)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു നേര്വഴിയിലാക്കുന്നവന് മാത്രമാണ് സന്മാര്ഗം പ്രാപിച്ചവന്. അവന് ദുര്‍മാര്‍ഗത്തിലകപ്പെടുത്തുന്നവര്‍ക്ക് അവനെക്കൂടാതെ രക്ഷകരെ കണ്ടെത്താന്‍ നിനക്കാവില്ല. ഉയിര്ത്തെഴുന്നേല്പു നാളില്‍ നാമവരെ മുഖം നിലത്തു കുത്തി വലിച്ചിഴച്ച് കൊണ്ടുവരും. അവരപ്പോള്‍ അന്ധരും ഊമകളും ബധിരരുമായിരിക്കും. അവരുടെ സങ്കേതം നരകമാണ്. അതിലെ അഗ്നി അണയുമ്പോഴൊക്കെ നാമത് ആളിക്കത്തിക്കും. (അല്‍ഇസ്റാഅ് [17] : 97)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് നേര്‍മാര്‍ഗം പ്രാപിച്ചവന്. അവന് ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ, അവര്‍ക്ക് അവന്നു പുറമെ രക്ഷാധികാരികളെയൊന്നും നീ കണ്ടെത്തുന്നതേയല്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ മുഖം നിലത്ത് കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്. അവരുടെ സങ്കേതം നരകമത്രെ. അത് അണഞ്ഞ് പോകുമ്പോഴെല്ലാം നാം അവര്‍ക്ക് ജ്വാല കൂട്ടികൊടുക്കുന്നതാണ്.
2 Mokhtasar Malayalam
ആർക്കെങ്കിലും അല്ലാഹു സന്മാർഗത്തിലേക്ക് സൗകര്യം നൽകിയാൽ അവനാണ് യഥാർത്ഥത്തിൽ സന്മാർഗം ലഭിച്ചവൻ. ആരെയെങ്കിലും അവൻ സന്മാർഗത്തിലാക്കാതെ കൈവെടിയുകയും വഴിതെറ്റിക്കുകയും ചെയ്താൽ -അല്ലാഹുവിൻ്റെ റസൂലേ!- അവരെ സത്യത്തിലേക്ക് വഴിനയിക്കുകയും, അവരിൽ നിന്ന് ഉപദ്രവം തടുത്തു വെക്കുകയും, അവർക്ക് ഉപകാരം നേടിക്കൊടുക്കുകയും ചെയ്യുന്ന ഒരു രക്ഷാധികാരിയെയും താങ്കൾക്ക് കാണാൻ കഴിയില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മുഖങ്ങളിൽ വലിച്ചിഴക്കപ്പെടുന്ന നിലയിൽ നാം അവരെ ഒരുമിച്ചു കൂട്ടുന്നതാണ്. അന്ന് കാണാനോ സംസാരിക്കാനോ കേൾക്കാനോ അവർക്ക് സാധിക്കുകയില്ല. അവർ എത്തിച്ചേരുന്ന അവരുടെ ഭവനം നരകമാകുന്നു. അതിൻ്റെ ജ്വലനം താഴുമ്പോഴെല്ലാം നാം അത് ആളിക്കത്തിച്ചു കൊണ്ടിരിക്കും.