Skip to main content

فَلَعَلَّكَ بَاخِعٌ نَّفْسَكَ عَلٰٓى اٰثَارِهِمْ اِنْ لَّمْ يُؤْمِنُوْا بِهٰذَا الْحَدِيْثِ اَسَفًا  ( الكهف: ٦ )

falaʿallaka
فَلَعَلَّكَ
Then perhaps you would (be)
(എന്നാല്‍-) നീ ആയേക്കാം
bākhiʿun
بَٰخِعٌ
the one who kills
അപകടപ്പെടുത്തുന്നവന്‍, നശിപ്പിക്കുന്നവന്‍
nafsaka
نَّفْسَكَ
yourself
നിന്റെ ആത്മാവിനെ, നിന്നെ തന്നെ
ʿalā āthārihim
عَلَىٰٓ ءَاثَٰرِهِمْ
over their footsteps
അവരുടെ പിന്നാലെ (അവരുടെ പ്രവര്‍ത്തന ഫലമായി)
in lam yu'minū
إِن لَّمْ يُؤْمِنُوا۟
if not they believe
അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍, വിശ്വസിക്കാതിരിക്കുന്നപക്ഷം
bihādhā l-ḥadīthi
بِهَٰذَا ٱلْحَدِيثِ
in this [the] narration
ഈ വിഷയത്തില്‍
asafan
أَسَفًا
(in) grief
ദുഃഖത്താല്‍, വ്യസനത്താല്‍.

Fala'allaka baakhi'un nafsaka 'alaaa aasaarihim illam yu;minoo bihaazal hadeesi asafaa (al-Kahf 18:6)

English Sahih:

Then perhaps you would kill yourself through grief over them, [O Muhammad], if they do not believe in this message, [and] out of sorrow. (Al-Kahf [18] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവരുടെ പിറകെ കടുത്ത ദുഃഖത്തോടെ നടന്നലഞ്ഞ് നീ ജീവനൊടുക്കിയേക്കാം. (അല്‍കഹ്ഫ് [18] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് പോയതിനെത്തുടര്‍ന്ന് (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.[1]

[1] ജനങ്ങള്‍ സത്യം സ്വീകരിക്കാത്തതില്‍ മനംനൊന്ത് കഷ്ടപ്പെടേണ്ടതില്ലെന്ന് നബി(ﷺ)യെ അല്ലാഹു ഉണര്‍ത്തുന്നു. വിശ്വസിപ്പിക്കല്‍ നബി(ﷺ)യുടെ ചുമതലയല്ല. സത്യം അറിയിച്ചുകൊടുക്കാനുള്ള ബാധ്യതയേ അവിടുത്തേക്കുള്ളൂ.