Skip to main content

وَاتَّبَعُوْا مَا تَتْلُوا الشَّيٰطِيْنُ عَلٰى مُلْكِ سُلَيْمٰنَ ۚ وَمَا كَفَرَ سُلَيْمٰنُ وَلٰكِنَّ الشَّيٰطِيْنَ كَفَرُوْا يُعَلِّمُوْنَ النَّاسَ السِّحْرَ وَمَآ اُنْزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوْتَ وَمَارُوْتَ ۗ وَمَا يُعَلِّمٰنِ مِنْ اَحَدٍ حَتّٰى يَقُوْلَآ اِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۗ فَيَتَعَلَّمُوْنَ مِنْهُمَا مَا يُفَرِّقُوْنَ بِهٖ بَيْنَ الْمَرْءِ وَزَوْجِهٖ ۗ وَمَا هُمْ بِضَاۤرِّيْنَ بِهٖ مِنْ اَحَدٍ اِلَّا بِاِذْنِ اللّٰهِ ۗ وَيَتَعَلَّمُوْنَ مَا يَضُرُّهُمْ وَلَا يَنْفَعُهُمْ ۗ وَلَقَدْ عَلِمُوْا لَمَنِ اشْتَرٰىهُ مَا لَهٗ فِى الْاٰخِرَةِ مِنْ خَلَاقٍ ۗ وَلَبِئْسَ مَاشَرَوْا بِهٖٓ اَنْفُسَهُمْ ۗ لَوْ كَانُوْا يَعْلَمُوْنَ   ( البقرة: ١٠٢ )

wa-ittabaʿū
وَٱتَّبَعُوا۟
And they followed
അവര്‍ പിന്‍പറ്റുകയും ചെയ്തു
mā tatlū
مَا تَتْلُوا۟
what recite(d)
ഓതിയിരുന്നതിനെ
l-shayāṭīnu
ٱلشَّيَٰطِينُ
the devils
പിശാചുക്കള്‍
ʿalā mul'ki
عَلَىٰ مُلْكِ
over (the) kingdom
രാജത്വത്തിന്റെ പേരില്‍, രാജവാഴ്ചയെപ്പറ്റി
sulaymāna
سُلَيْمَٰنَۖ
(of) Sulaiman
സുലൈമാന്റെ
wamā kafara
وَمَا كَفَرَ
And not disbelieved
അവിശ്വസിച്ചിട്ടുമില്ല
sulaymānu
سُلَيْمَٰنُ
Sulaiman
സുലൈമാന് ‍
walākinna l-shayāṭīna
وَلَٰكِنَّ ٱلشَّيَٰطِينَ
[and] but the devils
എങ്കിലും പിശാചുക്കള്‍
kafarū
كَفَرُوا۟
disbelieved
അവര്‍ അവിശ്വസിച്ചു
yuʿallimūna
يُعَلِّمُونَ
they teach
പഠിപ്പിച്ചുകൊണ്ട്
l-nāsa
ٱلنَّاسَ
the people
മനുഷ്യര്‍ക്ക്
l-siḥ'ra
ٱلسِّحْرَ
[the] magic
സിഹ്ര്‍, ആഭിചാരം, മാരണം
wamā unzila
وَمَآ أُنزِلَ
and what was sent down
ഇറക്കപ്പെട്ടതും
ʿalā l-malakayni
عَلَى ٱلْمَلَكَيْنِ
to the two angels
രണ്ട് മലക്കുകളുടെ മേല്‍
bibābila
بِبَابِلَ
in Babylon
ബാബിലി (ബാബിലോണി)ല്‍
hārūta
هَٰرُوتَ
Harut
അതായത് ഹാറൂത്തിന്
wamārūta
وَمَٰرُوتَۚ
and Marut
മാറൂത്തിനും
wamā yuʿallimāni
وَمَا يُعَلِّمَانِ
And not they both teach
അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നില്ല
min aḥadin
مِنْ أَحَدٍ
any one
ഒരാള്‍ക്കും തന്നെ
ḥattā yaqūlā
حَتَّىٰ يَقُولَآ
unless they [both] say
അവര്‍ രണ്ടാളും പറയുന്നത് വരെ (പറയാതെ)
innamā naḥnu
إِنَّمَا نَحْنُ
"Only we
ഞങ്ങള്‍ മാത്രമാണ് , നിശ്ചയമായും ഞങ്ങള്‍
fit'natun
فِتْنَةٌ
(are) a trial
ഒരു പരീക്ഷണം (മാത്രമാണ്)
falā takfur
فَلَا تَكْفُرْۖ
so (do) not disbelieve"
അതിനാല്‍ നീ അവിശ്വസിക്കരുത്, കാഫിറാകേണ്ട
fayataʿallamūna
فَيَتَعَلَّمُونَ
But they learn
എന്നിട്ട് അവര്‍ പഠിച്ചിരുന്നു, പഠിക്കും
min'humā
مِنْهُمَا
from those two
രണ്ടാളില്‍ നിന്നും
مَا
what
യാതൊന്ന്, ഒരു കാര്യം
yufarriqūna
يُفَرِّقُونَ
[they] causes separation
അവര്‍ ഭിന്നിപ്പുണ്ടാക്കും, വേര്‍പ്പെടുത്തും
bihi
بِهِۦ
with it
അതുകൊണ്ട്, അതിനാല്‍
bayna l-mari
بَيْنَ ٱلْمَرْءِ
between the man
മനുഷ്യന്റെ ഇടയില്‍
wazawjihi
وَزَوْجِهِۦۚ
and his spouse
അവന്റെ ഇണ (ഭാര്യ)യുടെയും
wamā hum
وَمَا هُم
And not they (could)
അവരല്ലതാനും
biḍārrīna
بِضَآرِّينَ
at all [be those who] harm
ഉപദ്രവം വരുത്തുന്നവര്‍
bihi
بِهِۦ
with it
അതുകൊണ്ട്
min aḥadin
مِنْ أَحَدٍ
any one
ഒരാളെയും (തന്നെ)
illā bi-idh'ni
إِلَّا بِإِذْنِ
except by permission
അനുമതി (ഉത്തരവ്)കൂടാതെ
l-lahi
ٱللَّهِۚ
(of) Allah
അല്ലാഹുവിന്റെ
wayataʿallamūna
وَيَتَعَلَّمُونَ
And they learn
അവര്‍ പഠിക്കുകയും ചെയ്യും
mā yaḍurruhum
مَا يَضُرُّهُمْ
what harms them
അവര്‍ക്ക് ഉപദ്രവം വരുത്തുന്നത്
walā yanfaʿuhum
وَلَا يَنفَعُهُمْۚ
and not profits them
അവര്‍ക്ക് ഉപകാരം ചെയ്യാത്തതും
walaqad ʿalimū
وَلَقَدْ عَلِمُوا۟
And indeed they knew
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
lamani ish'tarāhu
لَمَنِ ٱشْتَرَىٰهُ
that whoever buys it
അതിനെ വാങ്ങിയവന്‍ (തീര്‍ച്ചയായും)
mā lahu
مَا لَهُۥ
not for him
അവനില്ല
fī l-ākhirati
فِى ٱلْءَاخِرَةِ
in the Hereafter
പരലോകത്തില്‍
min khalāqin
مِنْ خَلَٰقٍۚ
any share
ഒരു ഓഹരിയും, വിഹിതവും
walabi'sa
وَلَبِئْسَ
And surely evil
വളരെ ചീത്തതന്നെ
مَا
(is) what
യാതൊന്ന് (കാര്യം)
sharaw
شَرَوْا۟
they sold
അവര്‍ വിറ്റു
bihi
بِهِۦٓ
with it
അതിന്
anfusahum
أَنفُسَهُمْۚ
themselves
തങ്ങളെത്തന്നെ, തങ്ങളുടെ സ്വന്തങ്ങളെ
law kānū
لَوْ كَانُوا۟
if they were
അവരായിരുന്നെങ്കില്‍ (നന്നായേനെ)
yaʿlamūna
يَعْلَمُونَ
(to) know
അവര്‍ അറിയും

Wattaba'oo maa tatlush Shayaateenu 'alaa mulki Sulaimaana wa maa kafara Sulaimaanu wa laakinnash Shayattena kafaroo yu'al limoonan naasas sihra wa maaa unzila 'alal malakaini bi Baabila Haaroota wa Maaroot; wa maa yu'allimaani min ahadin hattaa yaqoolaaa innamaa nahnu fitnatun falaa takfur fayata'al lamoona minhumaa maa yufarriqoona bihee bainal mar'i wa zawjih; wa maa hum bidaaarreena bihee min ahadin illaa bi-iznillah; wa yata'allamoona maa yadurruhum wa laa yanfa'uhum; wa laqad 'alimoo lamanish taraahu maa lahoo fil Aakhirati min khalaaq; wa labi'sa maa sharaw biheee anfusahum; law kaanoo ya'lamoon (al-Baq̈arah 2:102)

English Sahih:

And they followed [instead] what the devils had recited during the reign of Solomon. It was not Solomon who disbelieved, but the devils disbelieved, teaching people magic and that which was revealed to the two angels at Babylon, Harout and Marout. But they [i.e., the two angels] do not teach anyone unless they say, "We are a trial, so do not disbelieve [by practicing magic]." And [yet] they learn from them that by which they cause separation between a man and his wife. But they do not harm anyone through it except by permission of Allah. And they [i.e., people] learn what harms them and does not benefit them. But they [i.e., the Children of Israel] certainly knew that whoever purchased it [i.e., magic] would not have in the Hereafter any share. And wretched is that for which they sold themselves, if they only knew. (Al-Baqarah [2] : 102)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സുലൈമാന്റെ ആധിപത്യത്തിനെതിരെ പിശാചുക്കള്‍ പറഞ്ഞുപരത്തിയതൊക്കെയും അവര്‍ പിന്‍പറ്റി. യഥാര്‍ഥത്തില്‍ സുലൈമാന്‍ സത്യനിഷേധി ആയിട്ടില്ല. സത്യനിഷേധികളായത് ആ പിശാചുക്കളാണ്. അവര്‍ ജനങ്ങള്‍ക്ക് മാരണം പഠിപ്പിക്കുകയായിരുന്നു. ബാബിലോണിയയിലെ ഹാറൂത്, മാറൂത് എന്നീ മലക്കുകള്‍ക്ക് ഇറക്കിക്കൊടുത്തതിനെയും അവര്‍ പിന്‍പറ്റി. അവരിരുവരും അതാരെയും പഠിപ്പിച്ചിരുന്നില്ല: 'ഞങ്ങളൊരു പരീക്ഷണം; അതിനാല്‍ നീ സത്യനിഷേധിയാകരുത്' എന്ന് അറിയിച്ചുകൊണ്ടല്ലാതെ. അങ്ങനെ ജനം അവരിരുവരില്‍നിന്ന് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിടവുണ്ടാക്കുന്ന വിദ്യ പഠിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുവാദമില്ലാതെ അവര്‍ക്ക് അതുപയോഗിച്ച് ആരെയും ദ്രോഹിക്കാനാവില്ല. തങ്ങള്‍ക്കു ദോഷകരവും ഒപ്പം ഒട്ടും ഉപകാരമില്ലാത്തതുമാണ് അവര്‍ പഠിച്ചുകൊണ്ടിരുന്നത്. ആ വിദ്യ സ്വീകരിക്കുന്നവര്‍ക്ക് പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്‍ക്കുതന്നെ നന്നായറിയാം. അവര്‍ സ്വന്തത്തെ വിറ്റുവാങ്ങിയത് എത്ര ചീത്ത? അവരതറിഞ്ഞിരുന്നെങ്കില്‍. (അല്‍ബഖറ [2] : 102)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി (അല്ലാഹുവിനോട്) നിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകൾക്ക്[1] ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, 'ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്‌) (അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ ഏര്‍പെടരുത്' എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ആളുകൾ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിൻ്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി)യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!

[1] ഈ ആയത്തില്‍ 'മലകൈനി' എന്നും 'മലികൈനി' എന്നും 'ഖിറാഅത്ത്' (പാഠഭേദം) ഉണ്ട്. 'മലകൈനി' എന്ന പദത്തിന് രണ്ടു മലക്കുകള്‍ എന്ന ഭാഷാര്‍ത്ഥം തന്നെയാണ് ചില വ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുള്ളത്. മലക്കുകളെപ്പോലെ അമാനുഷികപദവി നല്‍കി ജനങ്ങളാല്‍ ആദരിക്കപ്പെട്ട രണ്ടുപേര്‍ എന്നാണ് 'മലകൈനി'യുടെ വിവക്ഷയെന്നു പറയുന്നു മറ്റു ചിലര്‍. 'മലികൈനി' എന്നാല്‍ രണ്ട് രാജാക്കന്മാര്‍ എന്നര്‍ഥം. ഹാറൂത്തിനും മാറൂത്തിനും വശമുണ്ടായിരുന്നത് ചില മന്ത്രവിദ്യകളായിരുന്നുവെന്ന് ഈ ആയത്തില്‍നിന്ന് വ്യക്തമാണ്.
'സിഹ്ർ' (മാരണം) അല്ലാഹു ഉദ്ദേശിച്ചവർക്ക് ഫലിക്കും. പക്ഷെ, സിഹ്റിനെ സിഹ്ർ കൊണ്ട് ചികിൽസിക്കൽ അനുവദനീയമല്ല. ഖുർആനിലൂടെയോ സ്ഥിരപ്പെട്ട ഹദീഥുകളിൽ വന്ന പ്രാർത്ഥനകളിലൂടെയോ ചികിൽസിക്കാവുന്നതാണ്. 'സിഹ്ര്‍' എന്ന പദത്തിൻ്റെ പരിധിയില്‍ വരുന്ന മാരണം, കുടോത്രം, മന്ത്രവാദം തുടങ്ങിയവയെല്ലാംതന്നെ നിഷിദ്ധമാണ്.