Skip to main content

۞ اِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَاۤىِٕرِ اللّٰهِ ۚ فَمَنْ حَجَّ الْبَيْتَ اَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ اَنْ يَّطَّوَّفَ بِهِمَا ۗ وَمَنْ تَطَوَّعَ خَيْرًاۙ فَاِنَّ اللّٰهَ شَاكِرٌ عَلِيْمٌ   ( البقرة: ١٥٨ )

inna l-ṣafā
إِنَّ ٱلصَّفَا
Indeed the Safa
നിശ്ചയമായും സ്വഫാ
wal-marwata
وَٱلْمَرْوَةَ
and the Marwah
മര്‍വഃയും
min shaʿāiri
مِن شَعَآئِرِ
(are) from (the) symbols
ചിഹ്ന (അടയാള)ങ്ങളില്‍പെട്ടതാണ്
l-lahi
ٱللَّهِۖ
(of) Allah
അല്ലാഹുവിന്‍റെ
faman ḥajja
فَمَنْ حَجَّ
So whoever performs Hajj
അതുകൊണ്ട് ആരെങ്കിലും ഹജ്ജ് ചെയ്താല്‍, കരുതിച്ചെന്നാല്‍
l-bayta
ٱلْبَيْتَ
(of) the House
(ആ) വീട്ടിങ്കല്‍, വീട്ടിനെ (കഅ്ബഃയെ)
awi iʿ'tamara
أَوِ ٱعْتَمَرَ
or performs Umrah
അല്ലെങ്കില്‍ ഉംറഃ ചെയ്താല്‍, സന്ദര്‍ശനത്തിന് വന്നാല്‍
falā junāḥa
فَلَا جُنَاحَ
so no blame
എന്നാല്‍ തെറ്റില്ല, വിരോധമില്ല
ʿalayhi
عَلَيْهِ
on him
അവന്‍റെ മേല്‍
an yaṭṭawwafa
أَن يَطَّوَّفَ
that he walks
അവന്‍ പ്രദക്ഷിണം ചെയ്യല്‍, ചുറ്റിനടക്കല്‍
bihimā
بِهِمَاۚ
between [both of] them
അവ രണ്ടിനെയും, രണ്ടിലൂടെ
waman taṭawwaʿa
وَمَن تَطَوَّعَ
And whoever voluntarily does
വല്ലവനും സ്വമേധയാ ചെയ്താല്‍, പുണ്യം പ്രവര്‍ത്തിച്ചാല്‍
khayran
خَيْرًا
good
ഒരു നന്മയെ, വല്ല ഗുണവും
fa-inna l-laha
فَإِنَّ ٱللَّهَ
then indeed Allah
എന്നാല്‍ നിശ്ചയമായും അല്ലാഹു
shākirun
شَاكِرٌ
(is) All-Appreciative
നന്ദി ചെയ്യുന്നവനാണ്
ʿalīmun
عَلِيمٌ
All-Knowing
അറിവുള്ളവനാണ്, സര്‍വ്വജ്ഞനാണ്

Innas Safaa wal-Marwata min sha'aaa'iril laahi faman hajjal Baita awi'tamara falaa junaaha 'alaihi ai yattawwafa bihimaa; wa man tatawwa'a khairan fa innal laaha Shaakirun'Aleem (al-Baq̈arah 2:158)

English Sahih:

Indeed, as-Safa and al-Marwah are among the symbols of Allah. So whoever makes Hajj [pilgrimage] to the House or performs Umrah – there is no blame upon him for walking between them. And whoever volunteers good – then indeed, Allah is Appreciative and Knowing. (Al-Baqarah [2] : 158)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തീര്‍ച്ചയായും സ്വഫായും മര്‍വയും അല്ലാഹുവിന്റെ അടയാളങ്ങളില്‍പെട്ടവയാണ്. അതിനാല്‍ അല്ലാഹുവിന്റെ ഭവനത്തിങ്കല്‍ ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നവര്‍ അവയ്ക്കിടയില്‍ പ്രയാണം നടത്തുന്നത് കുറ്റകരമാകുന്ന പ്രശ്‌നമേയില്ല. സ്വയം സന്നദ്ധരായി സുകൃതം ചെയ്യുന്നവര്‍ മനസ്സിലാക്കട്ടെ: അല്ലാഹു നന്ദിയുള്ളവനും എല്ലാം അറിയുന്നവനുമാണ്. (അല്‍ബഖറ [2] : 158)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല.[1] ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.

[1] നബി(ﷺ)ക്ക് മുമ്പ് അറബികള്‍ സഫായിലും മര്‍വയിലും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജകള്‍ നടത്തിയിരുന്നു. വിഗ്രഹാരാധനയുമായുള്ള ഈ ബന്ധം നിമിത്തം സഫാ-മര്‍വക്കിടയില്‍ പ്രദക്ഷിണം നടത്തുന്നതില്‍ മുസ്‌ലിംകള്‍ക്ക് മനപ്രയാസം തോന്നിയിരുന്നു. ഹജ്ജിൻ്റെയും ഉംറഃയുടെയും ഭാഗമായ സഫാ-മര്‍വക്കിടയിലെ പ്രദക്ഷിണത്തിന് വിഗ്രഹാരാധനയുമായി ബന്ധമില്ലെന്നും അത് അല്ലാഹുവിൻ്റെ മതത്തിൻ്റെ ചിഹ്‌നങ്ങളില്‍പെട്ടതാണെന്നും അതിൻ്റെ പേരില്‍ മനപ്രയാസത്തിൻ്റെ ആവശ്യമില്ലെന്നും ഈ ആയത്ത് നമുക്ക് മനസ്സിലാക്കിത്തരുന്നു. ഹജ്ജിൻ്റെ കര്‍മങ്ങളില്‍ ഇഹ്‌റാം, കഅ്ബയ്ക്ക് ചുറ്റുമുള്ള ത്വവാഫ്, സഫാ-മര്‍വയ്ക്കിടയിലെ സഅ്‌യ്, മുടി നീക്കല്‍ എന്നിവ മാത്രമാണ് ഉംറഃയുടെ കര്‍മങ്ങള്‍. ഉംറഃ തനിച്ചോ, ഹജ്ജിനോടൊന്നിച്ചോ നിര്‍വഹിക്കാവുന്നതാണ്.