Skip to main content

وَاِذَا سَاَلَكَ عِبَادِيْ عَنِّيْ فَاِنِّيْ قَرِيْبٌ ۗ اُجِيْبُ دَعْوَةَ الدَّاعِ اِذَا دَعَانِۙ فَلْيَسْتَجِيْبُوْا لِيْ وَلْيُؤْمِنُوْا بِيْ لَعَلَّهُمْ يَرْشُدُوْنَ   ( البقرة: ١٨٦ )

wa-idhā sa-alaka
وَإِذَا سَأَلَكَ
And when ask you
നിന്നോടുചോദിച്ചാല്‍
ʿibādī
عِبَادِى
My servants
എന്‍റെ അടിയാന്‍മാര്‍
ʿannī
عَنِّى
about Me
എന്നെപ്പറ്റി
fa-innī
فَإِنِّى
then indeed I am
എന്നാല്‍ നിശ്ചയമായും ഞാന്‍
qarībun
قَرِيبٌۖ
near
സമീപസ്ഥനാണ്
ujību
أُجِيبُ
I respond
ഞാന്‍ ഉത്തരം നല്‍കും
daʿwata
دَعْوَةَ
(to the) invocation
വിളിക്ക്, പ്രാര്‍ത്ഥനക്ക്
l-dāʿi
ٱلدَّاعِ
(of) the supplicant
വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വന്‍റെ
idhā daʿāni
إِذَا دَعَانِۖ
when he calls Me
അവന്‍ എന്നെ വിളിച്ചാല്‍, എന്നോട് പ്രാര്‍ത്ഥിച്ചാല്‍
falyastajībū
فَلْيَسْتَجِيبُوا۟
So let them respond
എന്നാല്‍ അവര്‍ ഉത്തരം ചെയ്യട്ടെ, അതിനാല്‍ അവര്‍ ഉത്തരം തേടിക്കൊള്ളട്ടെ
لِى
to Me
എനിക്ക്, എന്നോട്
walyu'minū
وَلْيُؤْمِنُوا۟
and let them believe
അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ
بِى
in Me
എന്നില്‍, എന്നെക്കൊണ്ട്
laʿallahum
لَعَلَّهُمْ
so that they may
അവരായേക്കാം, ആകുവാന്‍വേണ്ടി
yarshudūna
يَرْشُدُونَ
(be) led aright
അവര്‍ നേര്‍വഴിക്കാകും

Wa izaa sa alaka 'ibaadee 'annnee fa innee qareebun ujeebu da'wataddaa'i izaa da'aani falyastajeeboo lee walyu minoo beela 'allahum yarshudoon (al-Baq̈arah 2:186)

English Sahih:

And when My servants ask you, [O Muhammad], concerning Me – indeed I am near. I respond to the invocation of the supplicant when he calls upon Me. So let them respond to Me [by obedience] and believe in Me that they may be [rightly] guided. (Al-Baqarah [2] : 186)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം. (അല്‍ബഖറ [2] : 186)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിന്നോട് എൻ്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌.[1] അതുകൊണ്ട് എൻ്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.

[1] പ്രാര്‍ഥനയില്‍ അല്ലാഹുവിനും മനുഷ്യനുമിടക്ക് യാതൊരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.