Skip to main content

۞ يَسـَٔلُوْنَكَ عَنِ الْاَهِلَّةِ ۗ قُلْ هِيَ مَوَاقِيْتُ لِلنَّاسِ وَالْحَجِّ ۗ وَلَيْسَ الْبِرُّ بِاَنْ تَأْتُوا الْبُيُوْتَ مِنْ ظُهُوْرِهَا وَلٰكِنَّ الْبِرَّ مَنِ اتَّقٰىۚ وَأْتُوا الْبُيُوْتَ مِنْ اَبْوَابِهَا ۖ وَاتَّقُوا اللّٰهَ لَعَلَّكُمْ تُفْلِحُوْنَ   ( البقرة: ١٨٩ )

yasalūnaka
يَسْـَٔلُونَكَ
They ask you
അവര്‍ നിന്നോട് ചോദിക്കും, ചോദിക്കുന്നു
ʿani l-ahilati
عَنِ ٱلْأَهِلَّةِۖ
about the new moons
മാസപ്പിറവികളെക്കുറിച്ച് (ബാലചന്ദ്രന്‍മാരെപ്പറ്റി)
qul
قُلْ
Say
നീ പറയുക
hiya
هِىَ
"They
അവ
mawāqītu
مَوَٰقِيتُ
(are) indicators of periods
സമയ നിര്‍ണയങ്ങളാണ്
lilnnāsi
لِلنَّاسِ
for the people
മനുഷ്യര്‍ക്ക്
wal-ḥaji
وَٱلْحَجِّۗ
and (for) the Hajj
ഹജ്ജിനും
walaysa l-biru
وَلَيْسَ ٱلْبِرُّ
And it is not [the] righteousness
പുണ്യമല്ല
bi-an tatū
بِأَن تَأْتُوا۟
that you come
നിങ്ങള്‍ ചെല്ലുന്നതുകൊണ്ട്
l-buyūta
ٱلْبُيُوتَ
(to) the houses
വീടുകളില്‍
min ẓuhūrihā
مِن ظُهُورِهَا
from their backs
അവയുടെ പിന്‍വശങ്ങ ളിലൂടെ, പുറങ്ങളിലൂടെ
walākinna
وَلَٰكِنَّ
[and] but
എങ്കിലും
l-bira
ٱلْبِرَّ
[the] righteous
പുണ്യം, പുണ്യവാന്‍
mani ittaqā
مَنِ ٱتَّقَىٰۗ
(is one) who fears (Allah)
സൂക്ഷ്മത പാലിച്ചവനാണ്
watū
وَأْتُوا۟
And come
നിങ്ങള്‍ ചെല്ലുകയും ചെയ്യുവിന്‍
l-buyūta
ٱلْبُيُوتَ
(to) the houses
വീടുകളില്‍
min abwābihā
مِنْ أَبْوَٰبِهَاۚ
from their doors
അവയുടെ വാതിലുകളിലൂടെ
wa-ittaqū
وَٱتَّقُوا۟
And fear
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവി ന്‍
l-laha
ٱللَّهَ
Allah
അല്ലാഹുവിനെ
laʿallakum
لَعَلَّكُمْ
so that you may
നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി
tuf'liḥūna
تُفْلِحُونَ
(be) successful
നിങ്ങള്‍ വിജയം പ്രാപിക്കുക

Yas'aloonaka 'anil ahillati qul hiya mawaaqeetu linnaasi wal Hajj; wa laisal birru bi an taatul buyoota min zuhoorihaa wa laakinnal birra manit taqaa; waatul buyoota min abwaa bihaa; wattaqullaaha la'allakum tuflihoon (al-Baq̈arah 2:189)

English Sahih:

They ask you, [O Muhammad], about the crescent moons. Say, "They are measurements of time for the people and for Hajj [pilgrimage]." And it is not righteousness to enter houses from the back, but righteousness is [in] one who fears Allah. And enter houses from their doors. And fear Allah that you may succeed. (Al-Baqarah [2] : 189)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ നിന്നോട് ചന്ദ്രക്കലയെക്കുറിച്ചു ചോദിക്കുന്നു. പറയുക: അത് ജനങ്ങള്‍ക്ക് കാലം കണക്കാക്കാനുള്ളതാണ്. ഹജ്ജിനുള്ള സമയനിര്‍ണയവും. നിങ്ങള്‍ വീടുകളുടെ പിന്‍ഭാഗത്തൂടെ പ്രവേശിക്കുന്നതില്‍ പുണ്യമൊന്നുമില്ല. അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുന്നതിലാണ് യഥാര്‍ഥ പുണ്യം. അതിനാല്‍ വീടുകളുടെ മുന്‍വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവെ സൂക്ഷിക്കുക. എങ്കില്‍ നിങ്ങള്‍ക്കു വിജയം വരിക്കാം. (അല്‍ബഖറ [2] : 189)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. നിങ്ങള്‍ വീടുകളിലേക്ക് പിന്‍വശങ്ങളിലൂടെ ചെല്ലുന്നതിലല്ല പുണ്യം കുടികൊള്ളുന്നത്‌. പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്‍. നിങ്ങള്‍ വീടുകളില്‍ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക.[1] മോക്ഷം കൈവരിക്കുവാന്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക.

[1] ഹജ്ജിനോ ഉംറഃക്കോ വേണ്ടിയുള്ള ഇഹ്‌റാമിൽ പ്രവേശിച്ചവർ തങ്ങളുടെ വീടുകളിലേക്ക് മുന്‍വാതിലുകളിലൂടെ കടന്നുചെല്ലാന്‍ പാടില്ല എന്നൊരു ധാരണ അജ്ഞാനകാലത്ത് അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. അതിൻ്റെ നിരര്‍ഥകതയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.