Skip to main content

اَلشَّهْرُ الْحَرَامُ بِالشَّهْرِ الْحَرَامِ وَالْحُرُمٰتُ قِصَاصٌۗ فَمَنِ اعْتَدٰى عَلَيْكُمْ فَاعْتَدُوْا عَلَيْهِ بِمِثْلِ مَا اعْتَدٰى عَلَيْكُمْ ۖ وَاتَّقُوا اللّٰهَ وَاعْلَمُوْٓا اَنَّ اللّٰهَ مَعَ الْمُتَّقِيْنَ   ( البقرة: ١٩٤ )

al-shahru
ٱلشَّهْرُ
The month
മാസം
l-ḥarāmu
ٱلْحَرَامُ
[the] sacred
ഹറാമായ, അലംഘ്യമായ, പവിത്രമായ
bil-shahri
بِٱلشَّهْرِ
(is) for the month
മാസത്തിന് (പകരം) ആകുന്നു
l-ḥarāmi
ٱلْحَرَامِ
[the] sacred
ഹറാമായ
wal-ḥurumātu
وَٱلْحُرُمَٰتُ
and for all the violations
ഹുര്‍മത്തുകള്‍, അലം ഘ്യവസ്തുക്കള്‍, പവിത്രമായവ
qiṣāṣun
قِصَاصٌۚ
(is) legal retribution
പ്രതികാരമാകുന്നു
famani
فَمَنِ
Then whoever
അതിനാല്‍ (അപ്പോള്‍) ആരെങ്കിലും
iʿ'tadā
ٱعْتَدَىٰ
transgressed
അതിക്രമം ചെയ്തു, അതിരുവിട്ടു
ʿalaykum
عَلَيْكُمْ
upon you
നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ
fa-iʿ'tadū
فَٱعْتَدُوا۟
then you transgress
എന്നാല്‍ നിങ്ങള്‍ അതിക്രമം ചെയ്തുകൊള്ളുവിന്‍
ʿalayhi
عَلَيْهِ
on him
അവന്‍റെ മേല്‍ (എതിരില്‍)
bimith'li
بِمِثْلِ
in (the) same manner
പോലെയുള്ളതുകൊണ്ട്, മാതിരിയില്‍
mā iʿ'tadā
مَا ٱعْتَدَىٰ
(as) he transgressed
അവന്‍ അതിക്രമം ചെയ്തത്
ʿalaykum
عَلَيْكُمْۚ
upon you
നിങ്ങളുടെ മേല്‍
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَ
And fear Allah
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചും കൊള്ളുവിന്‍
wa-iʿ'lamū
وَٱعْلَمُوٓا۟
and know
നിങ്ങള്‍ അറിയുകയും ചെയ്യുക
anna l-laha
أَنَّ ٱللَّهَ
that Allah
അല്ലാഹു ആണെന്ന്
maʿa l-mutaqīna
مَعَ ٱلْمُتَّقِينَ
(is) with those who fear (Him)
സൂക്ഷിക്കുന്നവരുടെ കൂടെ

Ash Shahrul Haraamu bish Shahril Haraami wal hurumaatu qisaas; famani'tadaa 'alaikum fa'tadoo 'alaihi bimsisli ma'tadaa 'alaikum; wattaqul laaha wa'lamooo annal laaha ma'al muttaqeen (al-Baq̈arah 2:194)

English Sahih:

[Battle in] the sacred month is for [aggression committed in] the sacred month, and for [all] violations is legal retribution. So whoever has assaulted you, then assault him in the same way that he has assaulted you. And fear Allah and know that Allah is with those who fear Him. (Al-Baqarah [2] : 194)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആദരണീയ മാസത്തിനുപകരം ആദരണീയ മാസം തന്നെ. ആദരണീയമായ മറ്റു കാര്യങ്ങള്‍ കയ്യേറ്റത്തിനിരയായാലും അവ്വിധം പ്രതിക്രിയയുണ്ട്. അതിനാല്‍ നിങ്ങള്‍ക്കെതിരെ ആരെങ്കിലും അതിക്രമം കാണിച്ചാല്‍ തുല്യമായ നിലയില്‍ അവരോടും അതിക്രമമാവാം. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക, സൂക്ഷ്മത പുലര്‍ത്തുന്നവരോടൊപ്പമാണ് അല്ലാഹു. (അല്‍ബഖറ [2] : 194)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വിലക്കപ്പെട്ടമാസത്തി[1] (ലെ യുദ്ധത്തി)ന് വിലക്കപ്പെട്ടമാസത്തില്‍ തന്നെ (തിരിച്ചടിക്കുക.) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്‌. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവൻ്റെ നേരെയും 'അതിക്രമം' കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.

[1] റജബ്, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ നാല് ചാന്ദ്രമാസങ്ങളാണ് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍. ഈ മാസങ്ങളില്‍ യുദ്ധം ആരംഭിക്കുന്നതാണ് കുറ്റകരം; പ്രതിരോധിക്കുന്നതല്ല.