Skip to main content

اِنْ تُبْدُوا الصَّدَقٰتِ فَنِعِمَّا هِيَۚ وَاِنْ تُخْفُوْهَا وَتُؤْتُوْهَا الْفُقَرَاۤءَ فَهُوَ خَيْرٌ لَّكُمْ ۗ وَيُكَفِّرُ عَنْكُمْ مِّنْ سَيِّاٰتِكُمْ ۗ وَاللّٰهُ بِمَا تَعْمَلُوْنَ خَبِيْرٌ  ( البقرة: ٢٧١ )

in tub'dū
إِن تُبْدُوا۟
If you disclose
നിങ്ങള്‍ വെളിവാക്കുന്നപക്ഷം, വ്യക്തമാക്കിയെങ്കില്‍
l-ṣadaqāti
ٱلصَّدَقَٰتِ
the charities
ദാനധര്‍മങ്ങളെ
faniʿimmā
فَنِعِمَّا
then well
എന്നാല്‍ വളരെ (എത്രയോ) നല്ലതത്രെ
hiya
هِىَۖ
it (is)
അവ, അത്
wa-in tukh'fūhā
وَإِن تُخْفُوهَا
But if you keep it secret
അവയെ നിങ്ങള്‍ മറച്ചുവെക്കുന്നപക്ഷം
watu'tūhā
وَتُؤْتُوهَا
and give it
അവയെ നിങ്ങള്‍ കൊടുക്കുകയും
l-fuqarāa
ٱلْفُقَرَآءَ
(to) the poor
ദരിദ്രന്‍മാര്‍ക്ക്
fahuwa
فَهُوَ
then it
എന്നാലത്
khayrun lakum
خَيْرٌ لَّكُمْۚ
(is) better for you
നിങ്ങള്‍ക്ക് ഉത്തമമാണ്
wayukaffiru ʿankum
وَيُكَفِّرُ عَنكُم
And He will remove from you
നിങ്ങള്‍ക്ക് (നിങ്ങളില്‍ നിന്ന്) അവന്‍ മൂടിവെക്കുക (മാപ്പാക്കുക)യും ചെയ്യും
min sayyiātikum
مِّن سَيِّـَٔاتِكُمْۗ
[of] your evil deeds
നിങ്ങളുടെ തിന്മകളില്‍ നിന്ന് (ചിലത്)
wal-lahu
وَٱللَّهُ
And Allah
അല്ലാഹുവാകട്ടെ
bimā taʿmalūna
بِمَا تَعْمَلُونَ
with what you do
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
khabīrun
خَبِيرٌ
(is) All-Aware
സൂക്ഷ്മമായി അറിയുന്നവനാണ്

In tubdus sadaqaati fani'immaa hiya wa in tukhfoohaa wa tu'toohal fuqaraaa'a fahuwa khayrul lakum; wa yukaffiru 'ankum min saiyi aatikum; wallaahu bimaa ta'maloona Khabeer (al-Baq̈arah 2:271)

English Sahih:

If you disclose your charitable expenditures, they are good; but if you conceal them and give them to the poor, it is better for you, and He will remove from you some of your misdeeds [thereby]. And Allah, of what you do, is [fully] Aware. (Al-Baqarah [2] : 271)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അതു വളരെ നല്ലതുതന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും പാവങ്ങള്‍ക്ക് നല്‍കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതലുത്തമം. അത് നിങ്ങളുടെ പല പിഴവുകളെയും മായ്ച്ചുകളയും. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (അല്‍ബഖറ [2] : 271)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍[1] അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.

[1] ദാനം പരസ്യമായി ചെയ്യുകയാണെങ്കില്‍ മിക്കപ്പോഴും കൊടുക്കുന്നവന് ഔന്നത്യബോധവും വാങ്ങുന്നവന് അപകര്‍ഷചിന്തയും ഉണ്ടാകുന്നു. ആത്മാഭിമാനമുള്ള പലരും അത്തരം ദാനങ്ങള്‍ സ്വീകരിക്കാന്‍ മുമ്പോട്ട് വരാതിരിക്കുന്നു. യഥാര്‍ഥ ആവശ്യക്കാരെ കണ്ടെത്തി രഹസ്യമായി നല്‍കുന്ന ദാനം കൊടുക്കുന്നവനെയും വാങ്ങുന്നവനെയും ഒരുപോലെ സന്തോഷത്തിലേക്കും മഹത്വത്തിലേക്കും നയിക്കുന്നു.