Skip to main content

فَاَزَلَّهُمَا الشَّيْطٰنُ عَنْهَا فَاَخْرَجَهُمَا مِمَّا كَانَا فِيْهِ ۖ وَقُلْنَا اهْبِطُوْا بَعْضُكُمْ لِبَعْضٍ عَدُوٌّ ۚ وَلَكُمْ فِى الْاَرْضِ مُسْتَقَرٌّ وَّمَتَاعٌ اِلٰى حِيْنٍ  ( البقرة: ٣٦ )

fa-azallahumā
فَأَزَلَّهُمَا
Then made [both of] them slip
എന്നിട്ടു അവരെ വ്യതിചലിപ്പിച്ചു, പിഴപ്പിച്ചു
l-shayṭānu
ٱلشَّيْطَٰنُ
the Shaitaan
പിശാച്, ശൈത്വാന്‍
ʿanhā
عَنْهَا
from it
അതില്‍ നിന്ന്
fa-akhrajahumā
فَأَخْرَجَهُمَا
and he got [both of] them out
അങ്ങനെ അവന്‍ അവരെ പുറത്താക്കി
mimmā
مِمَّا
from what
യാതൊന്നില്‍ (ഏതൊന്നില്‍) നിന്ന്
kānā
كَانَا
they [both] were
അവര്‍ രണ്ടുപേരുമായിരുന്നു
fīhi
فِيهِۖ
in [it]
അതില്‍
waqul'nā
وَقُلْنَا
And We said
നാം പറയുകയും ചെയ്തു
ih'biṭū
ٱهْبِطُوا۟
"Go down (all of you)
നിങ്ങള്‍ ഇറങ്ങിക്കൊള്ളുവിന്‍
baʿḍukum
بَعْضُكُمْ
some of you
നിങ്ങളില്‍ ചിലര്‍
libaʿḍin
لِبَعْضٍ
to others
ചിലര്‍ക്ക്
ʿaduwwun
عَدُوٌّۖ
(as) enemy
ശത്രുവാണ്
walakum
وَلَكُمْ
and for you
നിങ്ങള്‍ക്കുണ്ട് താനും
fī l-arḍi
فِى ٱلْأَرْضِ
in the earth
ഭൂമിയില്‍
mus'taqarrun
مُسْتَقَرٌّ
(is) a dwelling place
പാര്‍പ്പിടം
wamatāʿun
وَمَتَٰعٌ
and a provision
വിഭവവും
ilā ḥīnin
إِلَىٰ حِينٍ
for a period"
ഒരുകാലം (സമയം)വരേക്കും

Fa azallahumash Shaitaanu 'anhaa fa akhrajahumaa mimmaa kaanaa fee wa qulnah bitoo ba'dukum liba'din 'aduwwunw wa lakum fil ardi mustaqarrunw wa mataa'un ilaa heen (al-Baq̈arah 2:36)

English Sahih:

But Satan caused them to slip out of it and removed them from that [condition] in which they had been. And We said, "Go down, [all of you], as enemies to one another, and you will have upon the earth a place of settlement and provision for a time." (Al-Baqarah [2] : 36)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ പിശാച് അവരിരുവരെയും അതില്‍നിന്ന് തെറ്റിച്ചു. അവരിരുവരെയും അവരുണ്ടായിരുന്നിടത്തുനിന്നു പുറത്താക്കി. അപ്പോള്‍ നാം കല്‍പിച്ചു: ''ഇവിടെ നിന്നിറങ്ങിപ്പോവുക. നിങ്ങള്‍ പരസ്പരം ശത്രുക്കളാകുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക് കുറച്ചുകാലം കഴിയാനുള്ള താവളമുണ്ട്; കഴിക്കാന്‍ വിഭവങ്ങളും.'' (അല്‍ബഖറ [2] : 36)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ പിശാച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിച്ചു.[1] അവര്‍ ഇരുവരും അനുഭവിച്ചിരുന്ന(സൗഭാഗ്യം)തില്‍ നിന്ന് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്‌) പറഞ്ഞു: 'നിങ്ങള്‍ ഇറങ്ങിപ്പോകൂ.[2] നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും.'

[1] ആ വൃക്ഷം അനശ്വരത നേടിത്തരുന്നതാണെന്ന് പറഞ്ഞ് പിശാച് ആദം ദമ്പതികളെ പ്രലോഭിപ്പിക്കുകയാണ് ചെയ്തത്.
[2] തെറ്റും ശരിയും സത്യവും അസത്യവും വിവേചിച്ചറിഞ്ഞ് ജീവിതം നയിക്കാന്‍ ബാധ്യസ്ഥനായ മനുഷ്യന്‍ ആദ്യമായി നേരിട്ട ജീവിതപരീക്ഷയത്രെ ഇത്. ഗുണകാംക്ഷിയായ ആത്മസുഹൃത്തിൻ്റെ വേഷത്തില്‍ വരുന്ന സാക്ഷാല്‍ ശത്രുവായ പിശാചിൻ്റെ കരുത്ത് അവിസ്മരണീയമായ ഒരനുഭവത്തിലൂടെ മനുഷ്യന്‍ ഇവിടെ കണ്ടെത്തുന്നു.