Skip to main content

وَاِذَا لَقُوا الَّذِيْنَ اٰمَنُوْا قَالُوْٓا اٰمَنَّاۚ وَاِذَا خَلَا بَعْضُهُمْ اِلٰى بَعْضٍ قَالُوْٓا اَتُحَدِّثُوْنَهُمْ بِمَا فَتَحَ اللّٰهُ عَلَيْكُمْ لِيُحَاۤجُّوْكُمْ بِهٖ عِنْدَ رَبِّكُمْ ۗ اَفَلَا تَعْقِلُوْنَ  ( البقرة: ٧٦ )

wa-idhā laqū
وَإِذَا لَقُوا۟
And when they meet
അവര്‍ കണ്ടുമുട്ടിയാല്‍
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
those who believe[d]
വിശ്വസിച്ചവരെ
qālū
قَالُوٓا۟
they say
അവര്‍ പറയു കയായി
āmannā
ءَامَنَّا
"We have believed"
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
wa-idhā khalā
وَإِذَا خَلَا
But when meet in private
ഒഴിവായാല്‍, തനിച്ചായാലാകട്ടെ
baʿḍuhum
بَعْضُهُمْ
some of them
അവരില്‍ ചിലര്‍
ilā baʿḍin
إِلَىٰ بَعْضٍ
with some (others)
ചിലരിലേക്ക് (ചിലരുടെ അടുക്കല്‍)
qālū
قَالُوٓا۟
they say
പറയുകയായി
atuḥaddithūnahum
أَتُحَدِّثُونَهُم
"Do you tell them
നിങ്ങളവര്‍ക്ക് പറഞ്ഞു കൊടുക്കുകയാണോ
bimā fataḥa
بِمَا فَتَحَ
what has revealed
തുറന്ന് (വെളിവാക്കി) തന്നതിനെപ്പറ്റി
l-lahu
ٱللَّهُ
Allah
അല്ലാഹു
ʿalaykum
عَلَيْكُمْ
to you
നിങ്ങള്‍ക്ക്
liyuḥājjūkum
لِيُحَآجُّوكُم
so that they argue with you
അവര്‍ നിങ്ങളോട് ന്യായവാദം ചെയ്‌വാന്‍ വേണ്ടി
bihi
بِهِۦ
therewith
അതിനെപ്പറ്റി, അതുനിമിത്തം
ʿinda rabbikum
عِندَ رَبِّكُمْۚ
before your Lord?
നിങ്ങളുടെ റബ്ബിന്റെ അടുക്കല്‍
afalā taʿqilūna
أَفَلَا تَعْقِلُونَ
Then do (you) not understand?"
അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

Wa izaa laqul lazeena aamanoo qaalooo aamannaa wa izaakhalaa ba'duhum ilaa ba'din qaalooo atuhaddisoonahum bimaa fatahal laahu 'alaikum liyuhaajjookum bihee 'inda rabbikum; afalaa ta'qiloon (al-Baq̈arah 2:76)

English Sahih:

And when they meet those who believe, they say, "We have believed"; but when they are alone with one another, they say, "Do you talk to them about what Allah has revealed to you so they can argue with you about it before your Lord?" Then will you not reason? (Al-Baqarah [2] : 76)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ''ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.'' അവര്‍ തനിച്ചാകുമ്പോള്‍ പരസ്പരം പറയും: ''അല്ലാഹു നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ നിങ്ങള്‍ ഇക്കൂട്ടര്‍ക്ക് പറഞ്ഞുകൊടുക്കുകയോ? അതുവഴി നിങ്ങളുടെ നാഥങ്കല്‍ അവര്‍ നിങ്ങള്‍ക്കെതിരെ ന്യായവാദം നടത്താന്‍. നിങ്ങള്‍ തീരെ ആലോചിക്കുന്നില്ലേ?'' (അല്‍ബഖറ [2] : 76)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വിശ്വസിച്ചവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്ന്‌. അവര്‍ തമ്മില്‍ തനിച്ചുകണ്ടുമുട്ടുമ്പോള്‍ (പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌) അവര്‍ പറയും: 'അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ ഇവര്‍ക്ക് നിങ്ങള്‍ പറഞ്ഞുകൊടുക്കുകയാണോ? നിങ്ങളുടെ രക്ഷിതാവിൻ്റെ സന്നിധിയില്‍ അവര്‍ നിങ്ങള്‍ക്കെതിരില്‍ അത് വെച്ച് ന്യായവാദം നടത്താന്‍[1] വേണ്ടി. നിങ്ങളെന്താണ് ചിന്തിക്കാത്തത്?'

[1] വേദങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന എല്ലാവരുടെയും ഏറ്റവും വലിയ പ്രശ്‌നമാണ് മറ്റുള്ളവര്‍ സത്യം അറിഞ്ഞാല്‍ തങ്ങളുടെ കള്ളി പൊളിയുമോ എന്ന ആശങ്ക. ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനെ എതിര്‍ക്കുന്നവരുടേതുപോലെ തന്നെയായിരുന്നു യഹൂദരുടെ നിലപാടും. വേദത്തിന്റെ ഉള്ളടക്കം മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്താല്‍ എതിരാളികളുടെ ന്യായവാദത്തിനു മുന്നില്‍ തങ്ങള്‍ക്ക് ഉത്തരം മുട്ടിപ്പോകുമെന്നായിരുന്നു ആശങ്ക.