Skip to main content

فَتَعٰلَى اللّٰهُ الْمَلِكُ الْحَقُّۚ وَلَا تَعْجَلْ بِالْقُرْاٰنِ مِنْ قَبْلِ اَنْ يُّقْضٰٓى اِلَيْكَ وَحْيُهٗ ۖوَقُلْ رَّبِّ زِدْنِيْ عِلْمًا   ( طه: ١١٤ )

fataʿālā
فَتَعَٰلَى
So high (above all)
അപ്പോള്‍ സര്‍വ്വോന്നതനാകുന്നു, അതിപരിശുദ്ധനാകുന്നു
l-lahu l-maliku
ٱللَّهُ ٱلْمَلِكُ
(is) Allah the King
രാജാവായ അല്ലാഹു
l-ḥaqu
ٱلْحَقُّۗ
the True
സാക്ഷാലുള്ള, യഥാര്‍ത്ഥമായ
walā taʿjal
وَلَا تَعْجَلْ
And (do) not hasten
നീ ധൃതിപ്പെടരുത് (ധൃതിപ്പെട്ടു ഓതരുത്)
bil-qur'āni
بِٱلْقُرْءَانِ
with the Quran
ഖുര്‍ആനിനെ
min qabli
مِن قَبْلِ
before before
മുമ്പായി
an yuq'ḍā
أَن يُقْضَىٰٓ
[that] is completed
പൂര്‍ത്തിയായി നിര്‍വ്വഹിക്കപ്പെടുന്നതിനു
ilayka
إِلَيْكَ
to you
നിനക്കു
waḥyuhu
وَحْيُهُۥۖ
its revelation
അതിന്റെ വഹ്യു, ബോധനം
waqul
وَقُل
and say
നീ പറയുക
rabbi
رَّبِّ
"My Lord!
എന്റെ റബ്ബേ
zid'nī
زِدْنِى
Increase me
എനിക്കു വര്‍ദ്ധിപ്പിച്ചു തരേണമേ
ʿil'man
عِلْمًا
(in) knowledge"
അറിവു

Fata'aalal laahul Malikul Haqq; wa laa ta'jal bil Quraani min qabli ai yuqdaaa ilaika wahyuhoo wa qur Rabbi zidnee 'ilmaa (Ṭāʾ Hāʾ 20:114)

English Sahih:

So high [above all] is Allah, the Sovereign, the Truth. And, [O Muhammad], do not hasten with [recitation of] the Quran before its revelation is completed to you, and say, "My Lord, increase me in knowledge." (Taha [20] : 114)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സാക്ഷാല്‍ അധിപതിയായ അല്ലാഹു അത്യുന്നതനാണ്. ഖുര്‍ആന്‍ നിനക്കു ബോധനം നല്‍കിക്കഴിയും മുമ്പെ നീയതു വായിക്കാന്‍ ധൃതികാണിക്കരുത്. നീയിങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക: ''എന്റെ നാഥാ! എനിക്കു നീ വിജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ.'' (ത്വാഹാ [20] : 114)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ഖുര്‍ആന്‍- അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി - പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്‌.[1] എന്‍റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക.

[1] ഓരോ സന്ദര്‍ഭത്തിലും ജിബ്‌രീല്‍ എന്ന മലക്ക് അല്ലാഹുവിന്റെ സന്ദേശം കേള്‍പ്പിക്കുമ്പോള്‍ അത് കേള്‍പ്പിച്ചു തീരുന്നതിന്റെ മുമ്പ് തന്നെ നബി(ﷺ) അത് പാരായണം ചെയ്യാന്‍ തിടുക്കം കാണിച്ചിരുന്നു. മറന്നുപോകുമോ എന്ന ആശങ്ക നിമിത്തമായിരുന്നു അത്. അതിന്റെ ആവശ്യമില്ലെന്നും അറിവും ഓര്‍മശക്തിയും വര്‍ധിപ്പിച്ചു നല്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും അല്ലാഹു ഉണര്‍ത്തുന്നു.