Skip to main content

قَالَ فَاذْهَبْ فَاِنَّ لَكَ فِى الْحَيٰوةِ اَنْ تَقُوْلَ لَا مِسَاسَۖ وَاِنَّ لَكَ مَوْعِدًا لَّنْ تُخْلَفَهٗۚ وَانْظُرْ اِلٰٓى اِلٰهِكَ الَّذِيْ ظَلْتَ عَلَيْهِ عَاكِفًا ۗ لَنُحَرِّقَنَّهٗ ثُمَّ لَنَنْسِفَنَّهٗ فِى الْيَمِّ نَسْفًا   ( طه: ٩٧ )

qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
fa-idh'hab
فَٱذْهَبْ
"Then go
എന്നാല്‍ നീ പോ
fa-inna laka
فَإِنَّ لَكَ
And indeed for you
നിശ്ചയമായും നിനക്കുണ്ടു (ഉണ്ടാവട്ടെ)
fī l-ḥayati
فِى ٱلْحَيَوٰةِ
in the life
ജീവിതത്തില്‍
an taqūla
أَن تَقُولَ
that you will say
നീ പറയല്‍
lā misāsa
لَا مِسَاسَۖ
"(Do) not touch'"
തൊട്ടുകൂടാ, സ്പര്‍ശനമില്ല (എന്നു)
wa-inna laka
وَإِنَّ لَكَ
And indeed for you
നിശ്ചയമായും നിനക്കുണ്ട്‌
mawʿidan
مَوْعِدًا
(is) an appointment
ഒരു നിശ്ചിത സമയം
lan tukh'lafahu
لَّن تُخْلَفَهُۥۖ
never you will fail to (keep) it
അതു നിന്നോടു ലംഘിക്കപ്പെടുന്നതേ അല്ല
wa-unẓur
وَٱنظُرْ
And look
നോക്കുക
ilā ilāhika
إِلَىٰٓ إِلَٰهِكَ
at your god
നിന്റെ (ഈ) ദൈവത്തിങ്കലേക്കു, ആരാധ്യ വസ്തുവിലേക്കു
alladhī ẓalta
ٱلَّذِى ظَلْتَ
that which you have remained
നീ ആയിക്കൊണ്ടിരുന്ന
ʿalayhi
عَلَيْهِ
to it
അതിനടുക്കല്‍, അതില്‍
ʿākifan
عَاكِفًاۖ
devoted
ഭജനമിരിക്കുന്നവന്‍
lanuḥarriqannahu
لَّنُحَرِّقَنَّهُۥ
Surely we will burn it
നാമതിനെ ചുട്ടെരിക്കുകതന്നെ ചെയ്യും
thumma lanansifannahu
ثُمَّ لَنَنسِفَنَّهُۥ
then certainly we will scatter it
പിന്നെ നാം അതിനെ പാറ്റിക്കളയുക തന്നെ ചെയ്യും
fī l-yami
فِى ٱلْيَمِّ
in the sea
സമുദ്രത്തില്‍, ജലാശയത്തില്‍
nasfan
نَسْفًا
(in) particles"
ഒരു പാറ്റല്‍, പൊടിയായി

Qaala fazhab fa inna laka fil hayaati an taqoola laa misaasa wa inna laka maw'idal lan tukhlafahoo wanzur ilaaa ilaahikal lazee zalta 'alaihi 'aakifaa; lanuharriqannnahoo summa lanansifanahoo fil yammi nasfaa (Ṭāʾ Hāʾ 20:97)

English Sahih:

[Moses] said, "Then go. And indeed, it is [decreed] for you in [this] life to say, 'No contact.' And indeed, you have an appointment [in the Hereafter] you will not fail to keep. And look at your 'god' to which you remained devoted. We will surely burn it and blow it [i.e., its ashes] into the sea with a blast. (Taha [20] : 97)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മൂസ പറഞ്ഞു: എങ്കില്‍ നിനക്കു പോകാം. ഇനി ജീവിതകാലം മുഴുവന്‍ നീ 'എന്നെ തൊടരുതേ' എന്ന് വിലപിച്ചു കഴിയേണ്ടിവരും. ഉറപ്പായും നിനക്കൊരു നിശ്ചിത അവധിയുണ്ട്. അതൊരിക്കലും ലംഘിക്കപ്പെടുകയില്ല. നീ പൂജിച്ചുകൊണ്ടിരുന്ന നിന്റെ ദൈവത്തെ നോക്കൂ. നിശ്ചയമായും നാം അതിനെ ചുട്ടുകരിക്കുക തന്നെ ചെയ്യും. പിന്നെ നാമതിനെ ചാരമാക്കി കടലില്‍ വിതറും. (ത്വാഹാ [20] : 97)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹം (മൂസാ) പറഞ്ഞു: എന്നാല്‍ നീ പോ. തീര്‍ച്ചയായും നിനക്ക് ഈ ജീവിതത്തിലുള്ളത് 'തൊട്ടുകൂടാ' എന്ന് പറയലായിരിക്കും.[1] തീര്‍ച്ചയായും നിനക്ക് നിശ്ചിതമായ ഒരു അവധിയുണ്ട്‌. അത് അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ചുകൊണ്ടേയിരിക്കുന്ന നിന്‍റെ ആ ദൈവത്തിന്‍റെ നേരെ നോക്കൂ. തീര്‍ച്ചയായും നാം അതിനെ ചുട്ടെരിക്കുകയും, എന്നിട്ട് നാം അത് പൊടിച്ച് കടലില്‍ വിതറിക്കളയുകയും ചെയ്യുന്നതാണ്‌.

[1] 'ലാമിസാസ' എന്നതിന്റെ അര്‍ഥം പരസ്പര സ്പര്‍ശമില്ല, അഥവാ പരസ്പര സമ്പര്‍ക്കമില്ല എന്നത്രെ. മൂസാ നബി(عليه السلام) സാമിരിക്ക് പൂര്‍ണമായ ഭ്രഷ്ട് കല്പിച്ചുവെന്നും, അങ്ങനെ സമൂഹവുമായുള്ള എല്ലാ ബന്ധവും വിഛേദിക്കപ്പെട്ട നിലയില്‍ അവന്‍ ആജീവനാന്തം കഴിയേണ്ടിവന്നുവെന്നുമാണ് വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുള്ളത്.