Skip to main content

وَلْيَسْتَعْفِفِ الَّذِيْنَ لَا يَجِدُوْنَ نِكَاحًا حَتّٰى يُغْنِيَهُمُ اللّٰهُ مِنْ فَضْلِهٖ ۗوَالَّذِيْنَ يَبْتَغُوْنَ الْكِتٰبَ مِمَّا مَلَكَتْ اَيْمَانُكُمْ فَكَاتِبُوْهُمْ اِنْ عَلِمْتُمْ فِيْهِمْ خَيْرًا وَّاٰتُوْهُمْ مِّنْ مَّالِ اللّٰهِ الَّذِيْٓ اٰتٰىكُمْ ۗوَلَا تُكْرِهُوْا فَتَيٰتِكُمْ عَلَى الْبِغَاۤءِ اِنْ اَرَدْنَ تَحَصُّنًا لِّتَبْتَغُوْا عَرَضَ الْحَيٰوةِ الدُّنْيَا ۗوَمَنْ يُّكْرِهْهُّنَّ فَاِنَّ اللّٰهَ مِنْۢ بَعْدِ اِكْرَاهِهِنَّ غَفُوْرٌ رَّحِيْمٌ  ( النور: ٣٣ )

walyastaʿfifi
وَلْيَسْتَعْفِفِ
And let be chaste
ചാരിത്യ്രം സംരക്ഷിച്ചുകൊള്ളട്ടെ, മാനം കാത്തുകൊള്ളട്ടെ
alladhīna lā yajidūna
ٱلَّذِينَ لَا يَجِدُونَ
those who (do) not find
ലഭിക്കാത്തവര്‍
nikāḥan
نِكَاحًا
(means for) marriage
വിവാഹത്തെ, (വിവാഹത്തിനുള്ള വക)
ḥattā yugh'niyahumu
حَتَّىٰ يُغْنِيَهُمُ
until Allah enriches them
അവര്‍ക്കു ധന്യത നല്‍കുന്നതുവരെ, അവര്‍ക്കു ഐശ്വര്യം കൊടുക്കുന്നതുവരെ
l-lahu
ٱللَّهُ
Allah enriches them
അല്ലാഹു
min faḍlihi
مِن فَضْلِهِۦۗ
from His Bounty
അവന്റെ അനുഗ്രഹത്താല്‍
wa-alladhīna yabtaghūna
وَٱلَّذِينَ يَبْتَغُونَ
And those who seek
ആവശ്യപ്പെടുന്നവര്‍
l-kitāba
ٱلْكِتَٰبَ
the writing
എഴുത്തു, എഴുതികൊടുക്കുവാന്‍
mimmā malakat
مِمَّا مَلَكَتْ
from (those) whom possess
ഉടമയാക്കിയവരില്‍നിന്നു
aymānukum
أَيْمَٰنُكُمْ
your right hands
നിങ്ങളുടെ വലങ്കൈകള്‍
fakātibūhum
فَكَاتِبُوهُمْ
then give them (the) writing
നിങ്ങളവര്‍ക്കു എഴുതി (കച്ചീട്ടെഴുതി) ക്കൊടുക്കുവിന്‍
in ʿalim'tum
إِنْ عَلِمْتُمْ
if you know
നിങ്ങള്‍ക്കറിയാമെങ്കില്‍, നിങ്ങളറിഞ്ഞാല്‍
fīhim
فِيهِمْ
in them
അവരില്‍
khayran
خَيْرًاۖ
any good
നന്‍മ, വല്ലനന്മയും (ഉള്ളതായി)
waātūhum
وَءَاتُوهُم
and give them
അവര്‍ക്കു കൊടുക്കുകയും ചെയ്യുവിന്‍
min māli l-lahi
مِّن مَّالِ ٱللَّهِ
from the wealth of Allah the wealth of Allah
അല്ലാഹുവിന്റെ സ്വത്തില്‍നിന്നു
alladhī ātākum
ٱلَّذِىٓ ءَاتَىٰكُمْۚ
which He has given you
അവന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ളതായ
walā tuk'rihū
وَلَا تُكْرِهُوا۟
And (do) not compel
നിങ്ങള്‍ നിര്‍ബ്ബന്ധിക്കരുതു, നിര്‍ബ്ബന്ധപൂര്‍വ്വം ചെയ്യിക്കരുതു
fatayātikum
فَتَيَٰتِكُمْ
your slave girls
നിങ്ങളുടെ യുവതികളെ (അടിമകളെ)
ʿalā l-bighāi
عَلَى ٱلْبِغَآءِ
to [the] prostitution
തോന്നിയവാസവൃത്തിക്കു, തെമ്മാടിത്വത്തിനു
in aradna
إِنْ أَرَدْنَ
if they desire
അവര്‍ ഉദ്ദേശിക്കുന്നപക്ഷം
taḥaṣṣunan
تَحَصُّنًا
chastity
ചാരിത്രശുദ്ധി, പാതിവൃത്യം, മാനസംരക്ഷണം
litabtaghū
لِّتَبْتَغُوا۟
that you may seek
നിങ്ങള്‍ക്കു ലഭിക്കുവാനായി, നിങ്ങള്‍ തേടുന്നതിനായി
ʿaraḍa l-ḥayati
عَرَضَ ٱلْحَيَوٰةِ
temporary gain (of) the life
ജീവിതത്തിന്റെ വിഭവത്തെ (വസ്തുക്കളെ)
l-dun'yā
ٱلدُّنْيَاۚ
(of) the world
ഐഹികമായ, ഇഹത്തിലെ
waman yuk'rihhunna
وَمَن يُكْرِههُّنَّ
And whoever compels them
ആരെങ്കിലും അവരെ നിര്‍ബ്ബന്ധിക്കുന്നതായാല്‍
fa-inna l-laha
فَإِنَّ ٱللَّهَ
then indeed Allah
എന്നാല്‍ നിശ്ചയമായും അല്ലാഹു
min baʿdi ik'rāhihinna
مِنۢ بَعْدِ إِكْرَٰهِهِنَّ
after after their compulsion
അവരെ നിര്‍ബ്ബന്ധിച്ചതിനു ശേഷം
ghafūrun
غَفُورٌ
(is) Oft-Forgiving
പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
Most Merciful
കരുണചെയ്യുന്നവനാണ്

Wal yasta'fifil lazeena laa yajidoona nikaahan hata yughniyahumul laahu mi fadlih; wallazeena yabtaghoonal kitaaba mimmaa malakat aimaanukum fakaatiboohum in 'alimtum feehim khairanw wa aatoohum mimmaalil laahil lazeee aataakum; wa laa tukrihoo fatayaatikum 'alal bighaaa'i in aradna tahassunal litabtaghoo 'aradal hayaatid dunyaa; wa mai yukrihhunna fa innal laaha mim ba'di ikraahihinna Ghafoor Raheem (an-Nūr 24:33)

English Sahih:

But let them who find not [the means for] marriage abstain [from sexual relations] until Allah enriches them from His bounty. And those who seek a contract [for eventual emancipation] from among whom your right hands possess – then make a contract with them if you know there is within them goodness and give them from the wealth of Allah which He has given you. And do not compel your slave girls to prostitution, if they desire chastity, to seek [thereby] the temporary interests of worldly life. And if someone should compel them, then indeed, Allah is [to them], after their compulsion, Forgiving and Merciful. (An-Nur [24] : 33)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിവാഹം കഴിക്കാന്‍ കഴിവില്ലാത്തവര്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കരുത്തുറ്റവരാക്കുംവരെ സദാചാരനിഷ്ഠ പാലിക്കണം. നിങ്ങളുടെ അടിമകളില്‍ മോചനക്കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരുമായി നിങ്ങള്‍ മോചനക്കരാറുണ്ടാക്കുക. അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍! അല്ലാഹു നിങ്ങള്‍ക്കേകിയ അവന്റെ ധനത്തില്‍നിന്ന് അവര്‍ക്ക് കൊടുക്കുകയും ചെയ്യുക. ഭൗതികനേട്ടം കൊതിച്ച്, നിങ്ങളുടെ അടിമസ്ത്രീകളെ- അവര്‍ ചാരിത്രവതികളായി ജീവിക്കാനാഗ്രഹിക്കുമ്പോള്‍- നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്. ആരെങ്കിലുമവരെ അതിനു നിര്‍ബന്ധിക്കുകയാണെങ്കില്‍ ആ നിര്‍ബന്ധിതരോട് അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമായിരിക്കും. (അന്നൂര്‍ [24] : 33)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് സ്വാശ്രയത്വം നല്‍കുന്നത് വരെ സന്മാര്‍ഗനിഷ്ഠ നിലനിര്‍ത്തട്ടെ. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍) നിന്ന് മോചനക്കരാറില്‍ ഏര്‍പെടാന്‍ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍പെടുക; അവരില്‍ നന്‍മയുള്ളതായി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍.[1] അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക.[2] നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്‌.[3] വല്ലവനും അവരെ നിര്‍ബന്ധിക്കുന്ന പക്ഷം അവര്‍ നിര്‍ബന്ധിതരായി തെറ്റുചെയ്തതിന് ശേഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.

[1] അടിമകളെ വാങ്ങാന്‍ കനത്ത വില കൊടുത്ത ഉടമകളോട് ഒരു നഷ്ടപരിഹാരവുംകൂടാതെ അവരെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് എല്ലായ്‌പ്പോഴും നീതിപൂര്‍വകമായിരുന്നില്ല. കാരണം അടിമകള്‍ മുഖേനയല്ലാതെ മറ്റു വരുമാനമൊന്നുമില്ലാത്ത നിര്‍ധനരായ ഉടമകള്‍ ഉണ്ടായിരുന്നു. അതിനാല്‍ നിരുപാധികം അടിമകളെ മോചിപ്പിക്കുന്നത് അതിമഹത്തായ പുണ്യകര്‍മമായി പ്രഖ്യാപിക്കുകയും, അതിന്ന് സാധിക്കാത്തവരോട് അടിമകളുമായി മോചനക്കരാറിലേര്‍പ്പെടാന്‍ ആഹ്വാനം ചെയ്യുകയുമാണ് ഇസ്‌ലാം ചെയ്തത്.
ഒരു നിശ്ചിത സംഖ്യ താന്‍ യജമാനന്ന് ഒന്നിച്ചോ ഗഡുക്കളായോ അടച്ചുതീര്‍ത്തുകൊള്ളാമെന്ന വ്യവസ്ഥയിലാണ് അടിമ യജമാനനുമായി മോചനക്കരാറിലേര്‍പ്പെടുന്നത്. അതോടെ അടിമക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൈവരുന്നു. താന്‍ അധ്വാനിച്ച് മിച്ചമുണ്ടാക്കിയതില്‍ നിന്ന് നിശ്ചിതസംഖ്യ അടച്ചുതീര്‍ക്കുന്നതോടെ അവന്‍ എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രനായിത്തീരുകയും ചെയ്യുന്നു.
മോചനം അടിമയ്ക്ക് ഗുണകരമായിത്തീരുമെന്ന് യജമാനന് ഉത്തമവിശ്വാസമില്ലെങ്കില്‍, അടിമ ആവശ്യപ്പെട്ടാലും മോചനക്കരാറിലേര്‍പ്പെടാതിരിക്കാന്‍ യജമാനന് അവകാശമുണ്ടെന്ന് ഈ വചനം സൂചിപ്പിക്കുന്നു. അടിമ നിത്യരോഗിയോ, പ്രായാധിക്യമുള്ളവനോ ആണെങ്കില്‍ സംരക്ഷണം ഉറപ്പുനല്‍കാത്ത സ്വാതന്ത്ര്യത്തേക്കാള്‍ അടിമത്വമായിരിക്കും ചിലപ്പോള്‍ കൂടുതല്‍ ഗുണകരം.
[2] മോചനക്കരാറിലേര്‍പ്പെട്ട അടിമകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതും, അടിമകളെ മോചിപ്പിക്കാന്‍ സന്നദ്ധരാകാത്ത ഉടമകളില്‍നിന്ന് അടിമകളെ വിലകൊടുത്തു വാങ്ങി മോചിപ്പിക്കുന്നതും മഹത്തായ പുണ്യകര്‍മമാകുന്നു. സകാത്തില്‍ നിന്ന് ഒരു വിഹിതം ഇതിന് വിനിയോഗിക്കാന്‍ അല്ലാഹു വിശുദ്ധഖുര്‍ആനിലൂടെ (9:[1] അനുശാസിക്കുന്നു.
[3] അടിമസ്ത്രീകളെക്കൊണ്ട് നിര്‍ബന്ധപൂര്‍വം വേശ്യാവൃത്തി ചെയ്യിച്ചിട്ട് വരുമാനമുണ്ടാക്കുന്നത് അത്യന്തം ഹീനമാകുന്നു. തെറ്റുചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് -അവരുടെ മനസ്സ് പാപപങ്കിലമല്ലെങ്കില്‍- അല്ലാഹു മാപ്പു നല്‍കുന്നതാണ്.