Then one of the two women came to him walking with shyness. She said, "Indeed, my father invites you that he may reward you for having watered for us." So when he came to him and related to him the story, he said, "Fear not. You have escaped from the wrongdoing people." (Al-Qasas [28] : 25)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അപ്പോള്‍ ആ രണ്ടു സ്ത്രീകളിലൊരുവള്‍ ലജ്ജയോടെ അദ്ദേഹത്തെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ''താങ്കള്‍ ഞങ്ങള്‍ക്കുവേണ്ടി വെള്ളം കുടിപ്പിച്ചു. അതിനുള്ള പ്രതിഫലം തരാനായി താങ്കളെ എന്റെ പിതാവ് വിളിക്കുന്നുണ്ട്.'' അങ്ങനെ മൂസ അദ്ദേഹത്തിന്റെ അടുത്തെത്തി, തന്റെ കഥകളൊക്കെയും വിവരിച്ചുകൊടുത്തു. അതുകേട്ട് ആ വൃദ്ധന് പറഞ്ഞു: ''പേടിക്കേണ്ട. അക്രമികളില്‍നിന്ന് താങ്കള്‍ രക്ഷപ്പെട്ടുകഴിഞ്ഞു.'' (അല്‍ഖസ്വസ്വ് [28] : 25)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്കുവാനായി എന്റെ പിതാവ്[1] താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് തന്റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു.
[1] ആ സ്ത്രീകളുടെ പിതാവ് ശുഐബ് നബി(عليه السلام)യായിരുന്നുവെന്ന് ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
2 Mokhtasar Malayalam
അങ്ങനെ അവർ രണ്ടു പേരും തിരിച്ചു പോയി മൂസായെ കുറിച്ച് അവരുടെ പിതാവിനെ അറിയിച്ചു. അദ്ദേഹം മൂസായെ വീട്ടിലേക്ക് ക്ഷണിക്കുവാനായി അവരിലൊരാളെ അദ്ദേഹത്തിൻ്റെ അടുക്കലേക്ക് പറഞ്ഞയച്ചു. മൂസായുടെ അരികിൽ അവൾ നാണത്തോടെയാണ് വന്നത്. അവൾ പറഞ്ഞു: ഞങ്ങൾക്ക് വേണ്ടി താങ്കൾ (ആട്ടിൻപറ്റത്തിന്) വെള്ളം നൽകിയതിനുള്ള പ്രതിഫലം നൽകുവാൻ എൻ്റെ പിതാവ് നിങ്ങളെ ക്ഷണിക്കുന്നു. അങ്ങനെ മൂസാ അവരുടെ പിതാവിൻ്റെ അടുക്കൽ ചെല്ലുകയും, തൻ്റെ കഥ അദ്ദേഹത്തോട് പറയുകയും ചെയ്തു. അദ്ദേഹം മൂസായെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു: "പേടിക്കേണ്ടതില്ല. അതിക്രമികളായ ജനതയിൽ നിന്ന് -ഫിർഔനിൽ നിന്നും അവൻ്റെ കൂട്ടാളികളിൽ നിന്നും- താങ്കൾ രക്ഷപ്പെട്ടിരിക്കുന്നു. മദ്യനിൻ്റെ ഭാഗത്ത് അവർക്ക് അധികാരമില്ല. അതിനാൽ (ഇവിടെ വെച്ച്) താങ്കളെ ഉപദ്രവിക്കാൻ അവർക്ക് സാധിക്കുകയില്ല."