Skip to main content

وَلٰكِنَّآ اَنْشَأْنَا قُرُوْنًا فَتَطَاوَلَ عَلَيْهِمُ الْعُمُرُۚ وَمَا كُنْتَ ثَاوِيًا فِيْٓ اَهْلِ مَدْيَنَ تَتْلُوْا عَلَيْهِمْ اٰيٰتِنَاۙ وَلٰكِنَّا كُنَّا مُرْسِلِيْنَ   ( القصص: ٤٥ )

walākinnā
وَلَٰكِنَّآ
But We
എങ്കിലും നാം
anshanā
أَنشَأْنَا
[We] produced
നാം ഉണ്ടാക്കി, ഉത്ഭവിപ്പിച്ചു
qurūnan
قُرُونًا
generations
പല തലമുറകളെ, കാലക്കാരെ
fataṭāwala
فَتَطَاوَلَ
and prolonged
എന്നിട്ടു ദീര്‍ഘമായി, നീണ്ടുനിന്നു
ʿalayhimu
عَلَيْهِمُ
for them
അവരില്‍, അവര്‍ക്കു
l-ʿumuru
ٱلْعُمُرُۚ
the life
ആയുഷ്കാലം, ആയുസ്സ്
wamā kunta
وَمَا كُنتَ
And not you were
നീ ആയിരുന്നതുമില്ല
thāwiyan
ثَاوِيًا
a dweller
നിവസിക്കുന്നവന്‍, പാര്‍ക്കുന്നവന്‍
fī ahli madyana
فِىٓ أَهْلِ مَدْيَنَ
among (the) people (of) Madyan
മദ്‌യൻകാരില്‍
tatlū
تَتْلُوا۟
reciting
നീ ഓതിക്കൊടുത്തുകൊണ്ട്
ʿalayhim
عَلَيْهِمْ
to them
അവര്‍ക്ക്, അവരില്‍
āyātinā
ءَايَٰتِنَا
Our Verses
നമ്മുടെ ലക്ഷ്യങ്ങള്‍, ദൃഷ്ടാന്ത ങ്ങള്‍
walākinnā
وَلَٰكِنَّا
but We
എങ്കിലും നാം
kunnā
كُنَّا
[We] were
നാം ആകുന്നു
mur'silīna
مُرْسِلِينَ
the Senders
ദൗത്യം നല്‍കുന്നവര്‍, അയക്കുന്നവര്‍

Wa laakinnaa anshaanaa quroonan fatataawala 'alaihimul 'umur; wa maa kunta saawiyan feee ahli Madyana tatloo 'alaihim Aayaatinaa wa laakinnaa kunnaa mursileen (al-Q̈aṣaṣ 28:45)

English Sahih:

But We produced [many] generations [after Moses], and prolonged was their duration. And you were not a resident among the people of Madyan, reciting to them Our verses, but We were senders [of this message]. (Al-Qasas [28] : 45)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നല്ല; പിന്നീട് പല തലമുറകളെയും നാം കരുപ്പിടിപ്പിച്ചു. അവരിലൂടെ കുറേകാലം കടന്നുപോയി. നമ്മുടെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ട് മദ്‌യന്‍കാരിലും നീ ഉണ്ടായിരുന്നില്ല. എങ്കിലും നാം സന്ദേശവാഹകരെ അയക്കുകയായിരുന്നു. (അല്‍ഖസ്വസ്വ് [28] : 45)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പക്ഷെ നാം (പിന്നീട്‌) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യൻകാര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുത്തു കൊണ്ട് നീ അവര്‍ക്കിടയില്‍ താമസിച്ചിരുന്നില്ല.[1] പക്ഷെ നാം ദൂതന്‍മാരെ നിയോഗിക്കുന്നവനായിരിക്കുന്നു.

[1] ശുഐബ് നബി(عليه السلام)യുടെ കാലത്ത് ജീവിച്ചിട്ടില്ലാത്ത, മദ്‌യന്‍കാര്‍ക്കിടയില്‍ താമസിച്ചിട്ടില്ലാത്ത മുഹമ്മദ് നബി(ﷺ) മദ്‌യനിലെ ചരിത്രസംഭവങ്ങള്‍ ശരിയായി ഉദ്ധരിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് അല്ലാഹുവിന്റെ സന്ദേശം ലഭിക്കുന്നുവെന്നതിന് തെളിവായി അതു തന്നെ മതി. 'നീ(മക്കക്കാര്‍ക്ക്) നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പ്പിക്കവെ മദ്‌യന്‍കാര്‍ക്കിടയില്‍ നീ താമസിക്കാറുമുണ്ടായിരുന്നില്ല' എന്നാണ് ചില വ്യാഖ്യാതാക്കള്‍ അര്‍ത്ഥം നല്കിയിട്ടുള്ളത്.