Skip to main content

وَنَزَعْنَا مِنْ كُلِّ اُمَّةٍ شَهِيْدًا فَقُلْنَا هَاتُوْا بُرْهَانَكُمْ فَعَلِمُوْٓا اَنَّ الْحَقَّ لِلّٰهِ وَضَلَّ عَنْهُمْ مَّا كَانُوْا يَفْتَرُوْنَ ࣖ  ( القصص: ٧٥ )

wanazaʿnā
وَنَزَعْنَا
And We will draw forth
നാം പുറത്തുകൊണ്ടു വരുന്നതാണ്, നീക്കിയെടുക്കും
min kulli ummatin
مِن كُلِّ أُمَّةٍ
from every nation
എല്ലാ സമുദായത്തി ല്‍നിന്നും
shahīdan
شَهِيدًا
a witness
ഒരു സാക്ഷിയെ
faqul'nā
فَقُلْنَا
and We will say
എന്നിട്ടു നാം പറയും
hātū
هَاتُوا۟
"Bring
കൊണ്ടുവരുവിന്‍
bur'hānakum
بُرْهَٰنَكُمْ
your proof?"
നിങ്ങളുടെ തെളിവ്
faʿalimū
فَعَلِمُوٓا۟
Then they will know
അപ്പോള്‍ അവര്‍ അറിയുന്നതാണ്
anna l-ḥaqa
أَنَّ ٱلْحَقَّ
that the truth
നിശ്ചയമായും ന്യായം
lillahi
لِلَّهِ
(is) for Allah
അല്ലാഹുവിനാണ് (എന്ന്)
waḍalla
وَضَلَّ
and (will be) lost
വഴി മാറിപ്പോകയും ചെയ്യും, മറഞ്ഞു പോകും, തെറ്റിപ്പോകും
ʿanhum
عَنْهُم
from them
അവരെവിട്ട്, അവരില്‍നിന്ന്
mā kānū
مَّا كَانُوا۟
what they used (to)
അവരായിരുന്നതു
yaftarūna
يَفْتَرُونَ
invent
കെട്ടിച്ചമച്ചിരുന്ന, കളവു കെട്ടിയിരുന്ന

Wa naza'naa min kulli ummatin shaheedan faqulnaa haatoo burhaanakum fa'alimooo annal haqqa lillaahi wa dalla 'anhum maa kaanoo yaftaroon (al-Q̈aṣaṣ 28:75)

English Sahih:

And We will extract from every nation a witness and say, "Produce your proof," and they will know that the truth belongs to Allah, and lost from them is that which they used to invent. (Al-Qasas [28] : 75)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം അന്ന് രംഗത്ത് വരുത്തും. എന്നിട്ട് നാം അവരോടു പറയും: ''നിങ്ങള്‍ നിങ്ങളുടെ തെളിവുകൊണ്ടുവരൂ!'' സത്യം അല്ലാഹുവിന്റേതാണെന്ന് അപ്പോള്‍ അവരറിയും. അവര്‍ കെട്ടിച്ചമച്ചിരുന്നതൊക്കെയും അവരില്‍നിന്ന് തെന്നിമാറുകയും ചെയ്യും. (അല്‍ഖസ്വസ്വ് [28] : 75)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ[1] (അന്ന്‌) നാം പുറത്ത് കൊണ്ടുവരുന്നതാണ്‌. എന്നിട്ട് (ആ സമുദായങ്ങളോട്‌) നിങ്ങളുടെ തെളിവ് നിങ്ങള്‍ കൊണ്ടുവരൂ എന്ന് നാം പറയും. ന്യായം അല്ലാഹുവിനാണുള്ളതെന്ന് അപ്പോള്‍ അവര്‍ മനസ്സിലാക്കും. അവര്‍ കെട്ടിച്ചമച്ചു കൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിപ്പോകുകയും ചെയ്യും.

[1] അല്ലാഹു ഓരോ സമുദായത്തിലേക്കും നിയോഗിച്ച പ്രവാചകന്മാരെ അവര്‍ക്കെതിരില്‍ സാക്ഷികളായിട്ട് പരലോകത്ത് അവന്‍ കൊണ്ടുവരുന്നതാണ്.