Skip to main content

۞ اِنَّ قَارُوْنَ كَانَ مِنْ قَوْمِ مُوْسٰى فَبَغٰى عَلَيْهِمْ ۖوَاٰتَيْنٰهُ مِنَ الْكُنُوْزِ مَآ اِنَّ مَفَاتِحَهٗ لَتَنُوْۤاُ بِالْعُصْبَةِ اُولِى الْقُوَّةِ اِذْ قَالَ لَهٗ قَوْمُهٗ لَا تَفْرَحْ اِنَّ اللّٰهَ لَا يُحِبُّ الْفَرِحِيْنَ   ( القصص: ٧٦ )

inna qārūna
إِنَّ قَٰرُونَ
Indeed Qarun
നിശ്ചയമായും ഖാറൂന്‍
kāna
كَانَ
was
അവനായിരുന്നു
min qawmi mūsā
مِن قَوْمِ مُوسَىٰ
from (the) people (of) Musa
മൂസായുടെ ജനതയില്‍പെട്ട (വന്‍)
fabaghā
فَبَغَىٰ
but he oppressed
എന്നിട്ടവന്‍ ധിക്കാരം കാണിച്ചു
ʿalayhim
عَلَيْهِمْۖ
[on] them
അവരുടെമേല്‍
waātaynāhu
وَءَاتَيْنَٰهُ
And We gave him
നാം അവനു കൊടുക്കുകയും ചെയ്തിരുന്നു
mina l-kunūzi
مِنَ ٱلْكُنُوزِ
of the treasures
നിക്ഷേപങ്ങളില്‍ (നിധികളില്‍, ഭണ്ഡാരങ്ങളില്‍) നിന്നു
مَآ
which
യാതൊന്ന്‍
inna mafātiḥahu
إِنَّ مَفَاتِحَهُۥ
indeed (the) keys of it
നിശ്ചയമായും അതിന്‍റെ താക്കോലുകള്‍
latanūu
لَتَنُوٓأُ
would burden
അതു (പേറാന്‍ കഴിയാത്ത) ഭാരമായിരുന്നു
bil-ʿuṣ'bati
بِٱلْعُصْبَةِ
a company (of men)
ഒരു സംഘത്തിന്, കൂട്ടത്തിന്
ulī l-quwati
أُو۟لِى ٱلْقُوَّةِ
possessors of great strength possessors of great strength
ശക്തന്മാരായ
idh
إِذْ
When
അങ്ങിനെയിരിക്കെ, അപ്പോള്‍
qāla lahu
قَالَ لَهُۥ
said to him
അവനോടു പറഞ്ഞു
qawmuhu
قَوْمُهُۥ
his people
അവന്‍റെ ജനങ്ങള്‍
lā tafraḥ
لَا تَفْرَحْۖ
"(Do) not exult
നീ പുളകം കൊള്ളേണ്ട, ആഹ്ലാദിക്കരുതു
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
lā yuḥibbu
لَا يُحِبُّ
(does) not love
അവന്‍ ഇഷ്ടപ്പെടുകയില്ല
l-fariḥīna
ٱلْفَرِحِينَ
the exultant
പുളകം (ആഹ്ലാദം) കൊള്ളുന്ന വരെ.

Inna Qaaroona kaana min qawmi Moosaa fabaghaaa 'alaihim wa aatainaahu minal kunoozi maaa inna mafaati hahoo latanooo'u bil'usbati ulil quwwati iz qaala lahoo qawmuhoo laa tafrah innal laahaa laa yuhibbul fariheen (al-Q̈aṣaṣ 28:76)

English Sahih:

Indeed, Qarun was from the people of Moses, but he tyrannized them. And We gave him of treasures whose keys would burden a band of strong men; thereupon his people said to him, "Do not exult. Indeed, Allah does not like the exultant. (Al-Qasas [28] : 76)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഖാറൂന്‍ മൂസയുടെ ജനതയില്‍ പെട്ടവനായിരുന്നു. അവന്‍ അവര്‍ക്കെതിരെ അതിക്രമം കാണിച്ചു. നാം അവന്ന് ധാരാളം ഖജനാവുകള്‍ നല്‍കി. കരുത്തരായ ഒരുകൂട്ടം മല്ലന്മാര്‍പോലും അവയുടെ താക്കോല്‍കൂട്ടം ചുമക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. അയാളുടെ ജനത ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം: ''നീ ഊറ്റം കൊള്ളരുത്. ഊറ്റം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. (അല്‍ഖസ്വസ്വ് [28] : 76)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു.[1] എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്‍റെ ഖജനാവുകള്‍[2] ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്‍റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല.

[1] ഖാറൂന്‍ ഇസ്രായീല്യരില്‍ പെട്ടവനായിരുന്നു. മൂസാനബി(عليه السلام)യുടെ പിതൃവ്യപുത്രനായിരുന്നുവെന്ന് ചില വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്.
[2] 'മഫാതിഹ്' എന്ന പദത്തിന് ഖജനാവുകള്‍ എന്നും, താക്കോലുകള്‍ എന്നും അര്‍ത്ഥമാക്കാവുന്നതാണ്.