Skip to main content

وَلَوْ شِئْنَا لَاٰتَيْنَا كُلَّ نَفْسٍ هُدٰىهَا وَلٰكِنْ حَقَّ الْقَوْلُ مِنِّيْ لَاَمْلَـَٔنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ اَجْمَعِيْنَ   ( السجدة: ١٣ )

walaw shi'nā
وَلَوْ شِئْنَا
And if We (had) willed
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍
laātaynā
لَءَاتَيْنَا
surely We (would) have given
നാം നല്‍കുമായിരുന്നു
kulla nafsin
كُلَّ نَفْسٍ
every soul
എല്ലാ ദേഹത്തിനും, ആള്‍ക്കും, ആത്മാവിനും
hudāhā
هُدَىٰهَا
its guidance
അതിന്റെ നേര്‍മ്മാര്‍ഗ്ഗം
walākin
وَلَٰكِنْ
but
പക്ഷേ, എങ്കിലും
ḥaqqa
حَقَّ
(is) true
സ്ഥിരപ്പെട്ടു, യഥാര്‍ത്ഥമായിരിക്കുന്നു
l-qawlu
ٱلْقَوْلُ
the Word
വാക്കു, വചനം
minnī
مِنِّى
from Me
എന്റെ പക്കല്‍ നിന്നു
la-amla-anna
لَأَمْلَأَنَّ
that I will surely fill"
നിശ്ചയമായും ഞാന്‍ നിറക്കും (എന്നു)
jahannama
جَهَنَّمَ
Hell
നരകത്തെ
mina l-jinati
مِنَ ٱلْجِنَّةِ
with the jinn
ജിന്നുകളില്‍നിന്നും, ജിന്നുകളാലും
wal-nāsi
وَٱلنَّاسِ
and the men
മനുഷ്യരില്‍ നിന്നും
ajmaʿīna
أَجْمَعِينَ
together
എല്ലാം തന്നെ

Wa law shi'naa la-aatainaa kulla nafsin hudaahaa wa laakin haqqal qawlu minnee la amla'anna jahannama minal jinnati wannaasi ajma'een (as-Sajdah 32:13)

English Sahih:

And if We had willed, We could have given every soul its guidance, but the word from Me will come into effect [that] "I will surely fill Hell with jinn and people all together. (As-Sajdah [32] : 13)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നാം ഇച്ഛിച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ എല്ലാ ഓരോരുത്തര്‍ക്കും നേര്‍വഴി കാണിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍ നമ്മില്‍ നിന്നുണ്ടായ പ്രഖ്യാപനം യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു. 'ജിന്നുകളാലും മനുഷ്യരാലും ഞാന്‍ നരകത്തെ നിറയ്ക്കുകതന്നെ ചെയ്യു'മെന്ന പ്രഖ്യാപനം. (അസ്സജദ [32] : 13)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ 'ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും' എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു.[1]

[1] തിന്മ ചെയ്യാനുള്ള പ്രലോഭനത്തെ അതിജീവിച്ചുകൊണ്ട് നന്മ തെരഞ്ഞടുക്കുന്നതിലാണ് മഹത്വം കുടികൊള്ളുന്നത്. മനുഷ്യര്‍ക്കും, ജിന്നുകള്‍ക്കും ഒരു പോലെ ഈ മഹത്വത്തിലെത്താന്‍ അല്ലാഹു അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ബോധപൂര്‍വ്വം തിന്മ തെരഞ്ഞടുക്കുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് അല്ലാഹുവിന്റെ നീതിയുടെ താല്പര്യമത്രെ. അതിനുവേണ്ടിയാണ് അവന്‍ നരകം ഒരുക്കിയിട്ടുള്ളത്.