Skip to main content

وَاِذْ قَالَتْ طَّاۤىِٕفَةٌ مِّنْهُمْ يٰٓاَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَارْجِعُوْا ۚوَيَسْتَأْذِنُ فَرِيْقٌ مِّنْهُمُ النَّبِيَّ يَقُوْلُوْنَ اِنَّ بُيُوْتَنَا عَوْرَةٌ ۗوَمَا هِيَ بِعَوْرَةٍ ۗاِنْ يُّرِيْدُوْنَ اِلَّا فِرَارًا  ( الأحزاب: ١٣ )

wa-idh qālat
وَإِذْ قَالَت
And when said
പറഞ്ഞ സന്ദര്‍ഭവും
ṭāifatun min'hum
طَّآئِفَةٌ مِّنْهُمْ
a party of them
അവരില്‍ നിന്നൊരു വിഭാഗം
yāahla yathriba
يَٰٓأَهْلَ يَثْرِبَ
"O People (of) Yathrib!
ഹേ, യഥ്‌രിബുകാരേ
lā muqāma
لَا مُقَامَ
No stand
നിലനില്‍പ്പില്ല
lakum
لَكُمْ
for you
നിങ്ങള്‍ക്കു
fa-ir'jiʿū
فَٱرْجِعُوا۟ۚ
so return"
അതിനാല്‍ നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍
wayastadhinu
وَيَسْتَـْٔذِنُ
And asked permission
അനുവാദം തേടുകയും ചെയ്യുന്നു
farīqun min'humu
فَرِيقٌ مِّنْهُمُ
a group of them
അവരില്‍നിന്നൊരു സംഘം, കക്ഷി
l-nabiya
ٱلنَّبِىَّ
(from) the Prophet
നബിയോടു
yaqūlūna
يَقُولُونَ
saying
അവര്‍ പറയുന്നു
inna buyūtanā
إِنَّ بُيُوتَنَا
"Indeed our houses
നിശ്ചയമായും ഞങ്ങളുടെ വീടുകള്‍
ʿawratun
عَوْرَةٌ
(are) exposed"
നഗ്നമാണ്‌, ഭദ്രതയില്ലാത്തതാണ്
wamā hiya
وَمَا هِىَ
and not they
അവ അല്ലതാനും
biʿawratin
بِعَوْرَةٍۖ
(were) exposed
നഗ്നമായത്
in yurīdūna
إِن يُرِيدُونَ
Not they wished
അവര്‍ ഉദ്ദേശിക്കുന്നില്ല
illā firāran
إِلَّا فِرَارًا
but to flee
ഓടിപ്പോകുന്നതിനെയല്ലാതെ

Wa iz qaalat taaa'ifatum minhum yaaa ahla Yasriba laa muqaamaa lakum farji'oo; wa yastaazina fareequm minhumun Nabiyya yaqooloona inna buyootanaa 'awrah; wa maa hiya bi'awratin iny yureedoona illaa firaaraa (al-ʾAḥzāb 33:13)

English Sahih:

And when a faction of them said, "O people of Yathrib, there is no stability for you [here], so return [home]." And a party of them asked permission of the Prophet, saying, "Indeed, our houses are exposed [i.e., unprotected]," while they were not exposed. They did not intend except to flee. (Al-Ahzab [33] : 13)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരിലൊരു വിഭാഗം പറഞ്ഞതോര്‍ക്കുക: ''യഥ്‌രിബുകാരേ, നിങ്ങള്‍ക്കിനി ഇവിടെ നില്‍ക്കാനാവില്ല. അതിനാല്‍ മടങ്ങിപ്പൊയ്‌ക്കോളൂ.'' മറ്റൊരു വിഭാഗം 'ഞങ്ങളുടെ വീടുകള്‍ അപകടാവസ്ഥയിലാണെ'ന്ന് പറഞ്ഞ് പ്രവാചകനോടു യുദ്ധരംഗം വിടാന്‍ അനുവാദം തേടുകയായിരുന്നു. യഥാര്‍ഥത്തിലവയ്ക്ക് ഒരപകടാവസ്ഥയുമില്ല. അവര്‍ രംഗം വിട്ടോടാന്‍ വഴികളാരായുകയായിരുന്നുവെന്നുമാത്രം. (അല്‍അഹ്സാബ് [33] : 13)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

യഥ്‌രിബുകാരേ![1] നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം.[2] ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.

[1] നബി(ﷺ)യുടെ ആഗമനത്തിന് മുമ്പ് മദീനഃയുടെ പേര് യഥ്‌രിബ് എന്നായിരുന്നു.
[2] ശത്രുക്കളുടെ ആഗമന വിവരമറിഞ്ഞപ്പോള്‍ മുസ്‌ലിംകള്‍ മദീനയ്ക്ക് ചുറ്റും കിടങ്ങ് (ഖന്‍ദഖ്) കുഴിച്ചു. അതും മറികടന്ന് ശത്രുക്കള്‍ മദീനയില്‍ പ്രവേശിക്കുന്ന പക്ഷം അവരെ നേരിടാന്‍ വേണ്ടി പട്ടണത്തിനും കിടങ്ങിനുമിടക്കുള്ള ഒഴിഞ്ഞ സ്ഥലത്ത് സമരസജ്ജരായി തമ്പടിച്ചിരിക്കുകയായിരുന്നു മുസ്‌ലിംകള്‍. തത്സമയം മുസ്‌ലിംകള്‍ക്കിടയില്‍ ഭീതി പരത്താന്‍ വേണ്ടി പലതരം കള്ളത്തരങ്ങള്‍ കാണിച്ച കപടവിശ്വാസികളെപറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.