Skip to main content

وَاَنْزَلَ الَّذِيْنَ ظَاهَرُوْهُمْ مِّنْ اَهْلِ الْكِتٰبِ مِنْ صَيَاصِيْهِمْ وَقَذَفَ فِيْ قُلُوْبِهِمُ الرُّعْبَ فَرِيْقًا تَقْتُلُوْنَ وَتَأْسِرُوْنَ فَرِيْقًاۚ   ( الأحزاب: ٢٦ )

wa-anzala
وَأَنزَلَ
And He brought down
അവന്‍ ഇറക്കുകയും ചെയ്തു
alladhīna ẓāharūhum
ٱلَّذِينَ ظَٰهَرُوهُم
those who backed them
അവര്‍ക്കു പിന്‍തുണ നല്‍കിയവരെ, സഹകരിച്ചവരെ
min ahli l-kitābi
مِّنْ أَهْلِ ٱلْكِتَٰبِ
among (the) People (of) the Scripture
വേദക്കാരില്‍നിന്നുള്ള
min ṣayāṣīhim
مِن صَيَاصِيهِمْ
from their fortresses
അവരുടെ കോട്ടകകളില്‍നിന്നു
waqadhafa
وَقَذَفَ
and cast
അവന്‍ ഇടുകയും ചെയ്തു
fī qulūbihimu
فِى قُلُوبِهِمُ
into their hearts
അവരുടെ ഹൃദയങ്ങളില്‍
l-ruʿ'ba
ٱلرُّعْبَ
[the] terror
ഭീതി, ഭയപ്പാടു
farīqan
فَرِيقًا
a group
ഒരുവിഭാഗത്തെ, സംഘത്തെ
taqtulūna
تَقْتُلُونَ
you killed
നിങ്ങള്‍ കൊലപ്പെടുത്തുന്നു
watasirūna
وَتَأْسِرُونَ
and you took captive
നിങ്ങള്‍ തടങ്ങലിലാക്കുക (ചിറപിടിക്കുക)യും ചെയ്യുന്നു
farīqan
فَرِيقًا
a group
ഒരു വിഭാഗത്തെ

Wa anzalal lazeena zaaha roohum min Ahlil Kitaabi min sa yaaseehim wa qazafa fee quloobihimm mur ru'ba freeqan taqtuloona wa taasiroona fareeqaaa (al-ʾAḥzāb 33:26)

English Sahih:

And He brought down those who supported them among the People of the Scripture from their fortresses and cast terror into their hearts [so that] a party [i.e., their men] you killed, and you took captive a party [i.e., the women and children]. (Al-Ahzab [33] : 26)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വേദക്കാരില്‍ ചിലര്‍ ശത്രുസൈന്യത്തെ സഹായിച്ചു. അല്ലാഹു അവരെ അവരുടെ കോട്ടകളില്‍ നിന്ന് ഇറക്കിവിട്ടു. അവരുടെ ഹൃദയങ്ങളില്‍ ഭയം കോരിയിടുകയും ചെയ്തു. അവരില്‍ ചിലരെ നിങ്ങള്‍ കൊല്ലുന്നു. മറ്റു ചിലരെ തടവിലാക്കുകയും ചെയ്യുന്നു. (അല്‍അഹ്സാബ് [33] : 26)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വേദക്കാരില്‍ നിന്ന് അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്‌) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു.[1] അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.

[1] മദീന നിവാസികളുടെ നേര്‍ക്ക് വെളിയില്‍ നിന്ന് ആക്രമണമുണ്ടായാല്‍ മുസ്‌ലിംകളോടൊപ്പം നിന്ന് ശത്രുക്കള്‍ക്കെതിരെ പൊരുതിക്കൊള്ളാമെന്ന് കരാര്‍ ചെയ്തവരായിരുന്നു മദീനയിലെ ബനൂഖുറൈദ്വഃ എന്ന യഹൂദഗോത്രക്കാര്‍. എന്നാല്‍ സംഘടിത കക്ഷികളുടെ സൈന്യശേഖരം മദീനഃ വളഞ്ഞപ്പോള്‍ അവര്‍ ശത്രുക്കളുടെ ഒറ്റുകാരായി മാറുകയാണുണ്ടായത്.
വഞ്ചകന്മാരായ യഹൂദന്‍മാരെ മദീനയില്‍ തുടരാനനുവദിക്കുന്ന പക്ഷം മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് ഒരു സ്ഥിരം ഭീഷണിയായിരിക്കുമെന്ന് മനസ്സിലാക്കിയ റസൂലും (ﷺ) സഹാബികളും ഖന്‍ദഖ് യുദ്ധം കഴിഞ്ഞ ഉടനെ അവരെ നേരിടാന്‍ തന്നെ തീരുമാനിച്ചു. യഹൂദര്‍ അവരുടെ കോട്ടകളില്‍ അഭയം തേടി. മുസ്‌ലിംകള്‍ 25 ദിവസം നീണ്ടുനിന്ന ഉപരോധം ഏര്‍പ്പെടുത്തി. അവസാനം തങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം സഅ്ദുബ്‌നു മുആദിന് നല്‍കിക്കൊണ്ട് അവര്‍ കീഴടങ്ങി. യഹൂദ നിയമത്തില്‍ തന്നെ അനുശാസിക്കുന്ന പോലെ അവരിലെ മുതിര്‍ന്ന പുരുഷന്മാരെ കൊന്നു കളയാനും, സ്ത്രീകളേയും, കുട്ടികളെയും യുദ്ധത്തടവുകാരാക്കാനുമാണ് സഅ്ദ് തീരുമാനിച്ചത്.