Skip to main content

وَمَا عَلَّمْنٰهُ الشِّعْرَ وَمَا يَنْۢبَغِيْ لَهٗ ۗاِنْ هُوَ اِلَّا ذِكْرٌ وَّقُرْاٰنٌ مُّبِيْنٌ ۙ  ( يس: ٦٩ )

wamā ʿallamnāhu
وَمَا عَلَّمْنَٰهُ
And not We taught him
അദ്ദേഹത്തിനു നാം പഠിപ്പിച്ചിട്ടില്ല
l-shiʿ'ra
ٱلشِّعْرَ
[the] poetry
കവിത, പദ്യം
wamā yanbaghī
وَمَا يَنۢبَغِى
and not it is befitting
അതു യോജിക്കയും (ചേരുകയും) ഇല്ല
lahu
لَهُۥٓۚ
for him
അദ്ദേഹത്തിനു
in huwa
إِنْ هُوَ
Not it
അതല്ല
illā dhik'run
إِلَّا ذِكْرٌ
(is) except a Reminder
ഒരു ഉപദേശം (സന്ദേശം, പ്രമാണം, പ്രബോധനം) അല്ലാതെ
waqur'ānun
وَقُرْءَانٌ
and a Quran
ഒരു ഖുര്‍ആനും, പാരായണഗ്രന്ഥവും
mubīnun
مُّبِينٌ
clear
വ്യക്തമായ, വ്യക്തമാക്കുന്ന

Wa maa 'allamnaahush shi'ra wa maa yambaghee lah; in huwa illaa zikrunw-wa Qur-aanum mubeen (Yāʾ Sīn 36:69)

English Sahih:

And We did not give him [i.e., Prophet Muhammad (^)] knowledge of poetry, nor is it befitting for him. It is not but a message and a clear Quran (Ya-Sin [36] : 69)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നാം അദ്ദേഹത്തെ കവിത പരിശീലിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് യോജിച്ചതല്ല. ഇതാകട്ടെ ഗൗരവപൂര്‍ണമായ ഒരുദ്‌ബോധനമാണ്. സ്പഷ്ടമായി വായിക്കാവുന്ന വേദപുസ്തകം. (യാസീന്‍ [36] : 69)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹത്തിന് (നബിക്ക്‌) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉല്‍ബോധനവും കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഖുര്‍ആനും[1] മാത്രമാകുന്നു.

[1] ആസ്വാദകരില്‍ അനുഭൂതിയുണര്‍ത്താന്‍ വേണ്ടിയുള്ളതാണ് കവിത. വികാരപരതയാണ് അതിന്റെ ജീവന്‍. മുഹമ്മദ് നബി(ﷺ)യെ കവിയായും വിശുദ്ധഖുര്‍ആനെ ഒരു കാവ്യമായും കാണുന്ന വിമര്‍ശകര്‍ ഖുര്‍ആന്റെ സവിശേഷതകള്‍ ഗ്രഹിക്കാത്തവരാണ്. മനുഷ്യന്റെ വികാരങ്ങളെ ഉദ്ദീപിപ്പിക്കുകയല്ല അവനെ ബോധവത്കരിക്കുന്നതാണ് ഖുര്‍ആന്‍. വിചാരശീലരായ മനുഷ്യര്‍ക്ക് വായിച്ചു മനസ്സിലാക്കാനുള്ള ഗ്രന്ഥമാണിത്. ഖുര്‍ആന്‍ എന്ന പദത്തിന്റെ അര്‍ഥം തന്നെ പാരായണം അഥവാ പാരായണം ചെയ്യാനുള്ളത് എന്നത്രെ.