Skip to main content

فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يٰبُنَيَّ اِنِّيْٓ اَرٰى فِى الْمَنَامِ اَنِّيْٓ اَذْبَحُكَ فَانْظُرْ مَاذَا تَرٰىۗ قَالَ يٰٓاَبَتِ افْعَلْ مَا تُؤْمَرُۖ سَتَجِدُنِيْٓ اِنْ شَاۤءَ اللّٰهُ مِنَ الصّٰبِرِيْنَ  ( الصافات: ١٠٢ )

falammā balagha
فَلَمَّا بَلَغَ
Then when he reached
എന്നിട്ടു അവന്‍ എത്തിയപ്പോള്‍
maʿahu
مَعَهُ
the (age of) working with him
തന്റെ കൂടെ
l-saʿya
ٱلسَّعْىَ
the (age of) working with him
പ്രയത്നത്തിനു, പരിശ്രമിക്കുവാന്‍
qāla
قَالَ
he said
അദ്ദേഹം പറഞ്ഞു
yābunayya
يَٰبُنَىَّ
"O my son!
എന്റെ കുഞ്ഞു (ഓമന) മകനേ
innī arā
إِنِّىٓ أَرَىٰ
Indeed, I have seen
നിശ്ചയമായും ഞാന്‍ കാണുന്നു
fī l-manāmi
فِى ٱلْمَنَامِ
in the dream
ഉറക്കില്‍ (സ്വപ്നത്തില്‍)
annī adhbaḥuka
أَنِّىٓ أَذْبَحُكَ
that I am sacrificing you
ഞാന്‍ നിന്നെ അറുക്കുന്നതായി
fa-unẓur
فَٱنظُرْ
so look
അതുകൊണ്ടു നീ നോക്കുക
mādhā tarā
مَاذَا تَرَىٰۚ
what you consider"
നീ എന്താണ് അഭിപ്രായപ്പെടുന്നതെന്നു
qāla
قَالَ
He said
അവന്‍ പറഞ്ഞു
yāabati
يَٰٓأَبَتِ
"O my father!
എന്റെ ഉപ്പാ, പിതാവേ
if'ʿal
ٱفْعَلْ
Do
ചെയ്തുകൊള്ളുക
mā tu'maru
مَا تُؤْمَرُۖ
what you are commanded
നിങ്ങളോടു (അവിടുത്തോടു) കല്‍പിക്കപ്പെടുന്നതു
satajidunī
سَتَجِدُنِىٓ
You will find me
എന്നെ നിങ്ങള്‍ കണ്ടെത്തിച്ചേക്കും
in shāa l-lahu
إِن شَآءَ ٱللَّهُ
if Allah wills Allah wills
അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം
mina l-ṣābirīna
مِنَ ٱلصَّٰبِرِينَ
of the patient ones"
ക്ഷമിക്കുന്നവരില്‍പെട്ട(വനായി).

Falamma balagha ma'a hus sa'ya qaala yaa buniya inneee araa fil manaami anneee azbahuka fanzur maazaa taraa; qaala yaaa abatif 'al maa tu'maru satajidunee in shaaa'allaahu minas saabireen (aṣ-Ṣāffāt 37:102)

English Sahih:

And when he reached with him [the age of] exertion, he said, "O my son, indeed I have seen in a dream that I [must] sacrifice you, so see what you think." He said, "O my father, do as you are commanded. You will find me, if Allah wills, of the steadfast." (As-Saffat [37] : 102)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്.'' അവന്‍ പറഞ്ഞു: ''എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്‌ക്കെന്നെ കാണാം.'' (അസ്സ്വാഫ്ഫാത്ത് [37] : 102)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു.[1] അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.

[1] ഏത് പുത്രനെ ബലിയര്‍പ്പിക്കാനാണ് ഇബ്‌റാഹീം നബി(عليه السلام)ക്ക് കല്പന ലഭിച്ചത്? ഇസ്മാഈലി(عليه السلام)നെയോ ഇസ്ഹാഖി(عليه السلام)നെയോ? യഹൂദ ക്രൈസ്തവർ ഇസ്ഹാഖിനെയാണെന്ന പക്ഷക്കാരാണ്. എന്നാല്‍ ഈ അധ്യായത്തില്‍ ബലിയെ സംബന്ധിച്ച പരാമര്‍ശമെല്ലാം കഴിഞ്ഞശേഷം ഇസ്ഹാഖിനെപ്പറ്റി അല്ലാഹു പ്രത്യേകം വിവരിക്കുന്നു. അതിനാൽ ഇസ്മാഈലിനെയാണ് അറുക്കാൻ കൊണ്ടുപോയതെന്ന അഭിപ്രായമാണ് ശരി. പൂര്‍വികരും ആധുനികരുമായ മുസ്‌ലിം പണ്ഡിതന്മാരില്‍ ഭൂരിഭാഗവും ബലിയര്‍പ്പിക്കപ്പെട്ട പുത്രന്‍ ഇസ്മാഈലാണെന്ന പക്ഷക്കാരാണ്.