ചേരി (കക്ഷി) പിരിഞ്ഞു, ഭിന്നിച്ചു നിന്നു (എന്നാല്‍)
l-rasūla
ٱلرَّسُولَ
the Messenger
റസൂലിനോട്
min baʿdi
مِنۢ بَعْدِ
from after
ശേഷമായി
mā tabayyana
مَا تَبَيَّنَ
what (has) become clear
വ്യക്തമായതിന്
lahu
لَهُ
to him
അവന്
l-hudā
ٱلْهُدَىٰ
(of) the guidance
സന്മാര്ഗം, നേര്‍വഴി
wayattabiʿ
وَيَتَّبِعْ
and he follows
അവന് പിന്‍പറ്റുകയും
ghayra sabīli
غَيْرَ سَبِيلِ
other than (the) way
മാര്ഗമല്ലാത്തതിനെ
l-mu'minīna
ٱلْمُؤْمِنِينَ
(of) the believers
സത്യവിശ്വാസികളുടെ
nuwallihi
نُوَلِّهِۦ
We will turn him
അവനെ നാം തിരിക്കും
mā tawallā
مَا تَوَلَّىٰ
(to) what he (has) turned
അവന് തിരിഞ്ഞ പ്രകാരം
wanuṣ'lihi
وَنُصْلِهِۦ
and We will burn him
അവനെ നാം കടത്തി എരിയിക്കുകയും ചെയ്യും
jahannama
جَهَنَّمَۖ
(in) Hell
ജഹന്നമില്
wasāat
وَسَآءَتْ
and evil it is
അത് എത്രയോ (വളരെ) മോശം (ചീത്ത)
maṣīran
مَصِيرًا
(as) a destination
പര്യവസാനം, മടക്കസ്ഥാനം
Wa mai yushaaqiqir Rasoola mim ba'di maa tabaiyana lahul hudaa wa tattabi' ghaira sabeelil mu'mineena nuwallihee ma tawallaa wa nuslihee Jahannama wa saaa'at maseeraa (an-Nisāʾ 4:115)
And whoever opposes the Messenger after guidance has become clear to him and follows other than the way of the believers – We will give him what he has taken and drive him into Hell, and evil it is as a destination. (An-Nisa [4] : 115)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നേര്‍മാര്‍ഗം വ്യക്തമായ ശേഷം ദൈവദൂതനെ എതിര്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത പാത പിന്തുടരുകയും ചെയ്യുന്നവനെ നാം അവന് പ്രവേശിച്ച വഴിയിലൂടെ തന്നെ തിരിച്ചുവിടും. അവസാനം നരകത്തീയിലേക്ക് തള്ളുകയും ചെയ്യും. അതെത്ര ചീത്ത താവളം. (അന്നിസാഅ് [4] : 115)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തനിക്ക് സന്മാര്ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും (അല്ലാഹുവിൻ്റെ) ദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന് തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!
2 Mokhtasar Malayalam
ആരെങ്കിലും അല്ലാഹുവിൻ്റെ റസൂലിനോട് ശത്രുത പുലർത്തുകയും, സത്യം വ്യക്തമായതിന് ശേഷവും അവിടുന്ന് കൊണ്ടു വന്ന ഇസ്ലാം ദീനിനോട് എതിരാവുകയും, (അല്ലാഹുവിൽ വിശ്വസിച്ച) മുസ്ലിംകളുടേതല്ലാത്ത മാർഗം പിൻപറ്റുകയും ചെയ്താൽ അവനെയും, അവൻ സ്വന്തത്തിനായി തെരഞ്ഞെടുത്തതിനെയും നാം ഉപേക്ഷിക്കുന്നതാണ്. ബോധ്യപൂർവ്വം സത്യത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞതിനാൽ ആ മാർഗത്തിലേക്ക് അവന് നാം വഴിയൊരുക്കുകയില്ല. നരകത്തീയിൽ നാമവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്; അതിലെ കഠിനചൂട് അവൻ അനുഭവിക്കുന്നതുമാണ്. നരകക്കാരെ സംബന്ധിച്ചിടത്തോളം എത്ര മോശം സങ്കേതമാകുന്നു അത്!