Skip to main content

فَاطِرُ السَّمٰوٰتِ وَالْاَرْضِۗ جَعَلَ لَكُمْ مِّنْ اَنْفُسِكُمْ اَزْوَاجًا وَّمِنَ الْاَنْعَامِ اَزْوَاجًاۚ يَذْرَؤُكُمْ فِيْهِۗ لَيْسَ كَمِثْلِهٖ شَيْءٌ ۚوَهُوَ السَّمِيْعُ الْبَصِيْرُ   ( الشورى: ١١ )

fāṭiru l-samāwāti
فَاطِرُ ٱلسَّمَٰوَٰتِ
(The) Creator (of) the heavens
ആകാശങ്ങളുടെ സൃഷ്ടികർത്താവു
wal-arḍi
وَٱلْأَرْضِۚ
and the earth
ഭൂമിയുടെയും
jaʿala lakum
جَعَلَ لَكُم
He made for you
നിങ്ങൾക്കു അവൻ ഉണ്ടാക്കിത്തന്നു
min anfusikum
مِّنْ أَنفُسِكُمْ
from yourselves
നിങ്ങളിൽ (നിങ്ങളുടെ വർഗ്ഗത്തില്‍) നിന്നുതന്നെ
azwājan
أَزْوَٰجًا
mates
ഇണകളെ
wamina l-anʿāmi
وَمِنَ ٱلْأَنْعَٰمِ
and among the cattle
ആടുമാടൊട്ടകം (കാലി)കളില്‍ നിന്നും
azwājan
أَزْوَٰجًاۖ
mates;
ഇണകളെ
yadhra-ukum
يَذْرَؤُكُمْ
He multiplies you
നിങ്ങളെ അവൻ പെരുപ്പിച്ചുണ്ടാക്കുന്നു
fīhi
فِيهِۚ
thereby
അതിൽ (കൂടി)
laysa
لَيْسَ
(There) is not
ഇല്ല
kamith'lihi
كَمِثْلِهِۦ
like Him
അവനെപ്പോലെ, (അവനു തുല്യമായി)
shayon
شَىْءٌۖ
anything
യാതൊരു വസ്തുവും
wahuwa
وَهُوَ
and He
അവൻ
l-samīʿu
ٱلسَّمِيعُ
(is) the All-Hearer
കേൾക്കുന്നവനാണ്
l-baṣīru
ٱلْبَصِيرُ
the All-Seer
കാണുന്നവനാണ്

Faatirus samaawaati wal ard; ja'ala lakum min anfusikum azwaajanw wa minal an'aami azwaajany yazra'ukum feeh; laisa kamislihee shai'unw wa Huwas Samee'ul Baseer (aš-Šūrā 42:11)

English Sahih:

[He is] Creator of the heavens and the earth. He has made for you from yourselves, mates, and among the cattle, mates; He multiplies you thereby. There is nothing like unto Him, and He is the Hearing, the Seeing. (Ash-Shuraa [42] : 11)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശഭൂമികളുടെ സ്രഷ്ടാവാണവന്‍. അവന്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു. നാല്‍ക്കാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതിലൂടെ അവന്‍ നിങ്ങളെ സൃഷ്ടിച്ച് വംശം വികസിപ്പിക്കുന്നു. അല്ലാഹുവിനു തുല്യമായി ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനാണ്. കാണുന്നവനും. (അശ്ശൂറാ [42] : 11)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍.) നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു.) കന്നുകാലികളിലും അവൻ ഇണകളെ ഏർപ്പെടുത്തിയിരിക്കുന്നു. അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു.[1] അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.

[1] മനുഷ്യരെയും ജന്തുക്കളെയും ഇണകളായി സൃഷ്ടിച്ചതു വഴി സന്താനസമൃദ്ധിയുണ്ടാകുന്നുവെന്നര്‍ത്ഥം.