Skip to main content

۞ شَرَعَ لَكُمْ مِّنَ الدِّيْنِ مَا وَصّٰى بِهٖ نُوْحًا وَّالَّذِيْٓ اَوْحَيْنَآ اِلَيْكَ وَمَا وَصَّيْنَا بِهٖٓ اِبْرٰهِيْمَ وَمُوْسٰى وَعِيْسٰٓى اَنْ اَقِيْمُوا الدِّيْنَ وَلَا تَتَفَرَّقُوْا فِيْهِۗ كَبُرَ عَلَى الْمُشْرِكِيْنَ مَا تَدْعُوْهُمْ اِلَيْهِۗ اَللّٰهُ يَجْتَبِيْٓ اِلَيْهِ مَنْ يَّشَاۤءُ وَيَهْدِيْٓ اِلَيْهِ مَنْ يُّنِيْبُۗ  ( الشورى: ١٣ )

sharaʿa lakum
شَرَعَ لَكُم
He has ordained for you
നിങ്ങൾക്കു അവൻ നിയമിച്ചു (മാർഗ്ഗമാക്കി) തന്നിരിക്കുന്നു
mina l-dīni
مِّنَ ٱلدِّينِ
of the religion
മതത്തിൽ നിന്നു, മതമായി
mā waṣṣā bihi
مَا وَصَّىٰ بِهِۦ
what He enjoined upon
അവൻ കൽപിച്ചരുളിയതു
nūḥan
نُوحًا
Nuh
നൂഹിനോടു
wa-alladhī awḥaynā
وَٱلَّذِىٓ أَوْحَيْنَآ
and that which We have revealed
നാം വഹ്‌യു നൽകിയതും
ilayka
إِلَيْكَ
to you
നിനക്കു
wamā waṣṣaynā bihi
وَمَا وَصَّيْنَا بِهِۦٓ
and what We enjoined upon
നാം കൽപിച്ചരുളിയതും
ib'rāhīma
إِبْرَٰهِيمَ
Ibrahim
ഇബ്റാഹീമിനോടും
wamūsā waʿīsā
وَمُوسَىٰ وَعِيسَىٰٓۖ
and Musa and Isa
മൂസായോടും ഈസായോടും
an aqīmū
أَنْ أَقِيمُوا۟
To establish
നിങ്ങൾ നിലനിറുത്തണമെന്നു
l-dīna
ٱلدِّينَ
the religion
മതത്തെ
walā tatafarraqū
وَلَا تَتَفَرَّقُوا۟
and not be divided
നിങ്ങൾ ഭിന്നിക്കരുതെന്നും
fīhi
فِيهِۚ
therein
അതിൽ
kabura
كَبُرَ
Is difficult
വളരെ വമ്പിച്ചതാണ്, വലുതായിരിക്കുന്നു
ʿalā l-mush'rikīna
عَلَى ٱلْمُشْرِكِينَ
on the polytheists
മുശ്‌രിക്കുകൾക്കു
mā tadʿūhum ilayhi
مَا تَدْعُوهُمْ إِلَيْهِۚ
what you call them to it
നീ അവരെ യാതൊന്നിലേക്കു ക്ഷണിക്കുന്നുവോ അത്
l-lahu yajtabī
ٱللَّهُ يَجْتَبِىٓ
Allah chooses
അല്ലാഹു തിരഞ്ഞെടുക്കുന്നു
ilayhi
إِلَيْهِ
for Himself
അവനിലേക്കു
man yashāu
مَن يَشَآءُ
whom He wills
അവനുദ്ദേശിക്കുന്നവരെ
wayahdī
وَيَهْدِىٓ
and guides
അവൻ മാർഗ്ഗദർശനം നൽകുകയും ചെയ്യുന്നു
ilayhi
إِلَيْهِ
to Himself
തന്നിലേക്കു, അവനിലേക്കു
man yunību
مَن يُنِيبُ
whoever turns
വിനയപ്പെട്ടു (മനസ്സു) മടങ്ങുന്നവരെ

Shara'a lakum minad deeni maa wassaa bihee Noohanw wallazeee awhainaaa ilaika wa maa wassainaa biheee Ibraaheema wa Moosa wa 'Eesaaa an aqeemud adeena wa laa tatafarraqoo feeh; kabura 'alal mushrikeena maa tad'oohum ilaih; Allaahu yajtabee ilaihi many yashaaa'u wa yahdeee ilaihi mai yuneeb (aš-Šūrā 42:13)

English Sahih:

He has ordained for you of religion what He enjoined upon Noah and that which We have revealed to you, [O Muhammad], and what We enjoined upon Abraham and Moses and Jesus – to establish the religion and not be divided therein. Difficult for those who associate others with Allah is that to which you invite them. Allah chooses for Himself whom He wills and guides to Himself whoever turns back [to Him]. (Ash-Shuraa [42] : 13)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നൂഹിനോടു കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്കു നിയമമായി നിശ്ചയിച്ചു തന്നിരിക്കുന്നു. 'നിങ്ങള്‍ ഈ ജീവിതവ്യവസ്ഥ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കാതിരിക്കുക'യെന്നതാണത്. നിങ്ങള്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സന്ദേശം ബഹുദൈവവിശ്വാസികള്‍ക്ക് വളരെ വലിയ ഭാരമായിത്തോന്നുന്നു. അല്ലാഹു താനിച്ഛിക്കുന്നവരെ തനിക്കുവേണ്ടി പ്രത്യേകം തെരഞ്ഞെടുക്കുന്നു. പശ്ചാത്തപിച്ചു തന്നിലേക്കു മടങ്ങുന്നവരെ, അല്ലാഹു നേര്‍വഴിയില്‍ നയിക്കുന്നു. (അശ്ശൂറാ [42] : 13)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം[1] - നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്നകാര്യം - അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അത് അവര്‍ക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തന്‍റെ അടുക്കലേക്ക് തെരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നയിക്കുകയും ചെയ്യുന്നു.

[1] ആദമി(عليه السلام)ന് അല്ലാഹു സത്യത്തെപ്പറ്റി ബോധനം നല്കിയിരുന്നു. അനന്തരതലമുറകളില്‍ എങ്ങനെയോ തെറ്റായ വിശ്വാസാചാരങ്ങള്‍ കടന്നുകൂടാന്‍ തുടങ്ങി. സത്യമതത്തില്‍ നിന്നുള്ള ഇത്തരം വ്യതിയാനങ്ങള്‍ തിരുത്തുവാനും മതത്തെ നേരാംവണ്ണം നിലനിര്‍ത്തുവാനുമാണ് പ്രവാചകന്മാരെല്ലാം നിയുക്തരായത്.