Skip to main content

ذٰلِكَ الَّذِيْ يُبَشِّرُ اللّٰهُ عِبَادَهُ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِۗ قُلْ لَّآ اَسْـَٔلُكُمْ عَلَيْهِ اَجْرًا اِلَّا الْمَوَدَّةَ فِى الْقُرْبٰىۗ وَمَنْ يَّقْتَرِفْ حَسَنَةً نَّزِدْ لَهٗ فِيْهَا حُسْنًا ۗاِنَّ اللّٰهَ غَفُوْرٌ شَكُوْرٌ   ( الشورى: ٢٣ )

dhālika alladhī
ذَٰلِكَ ٱلَّذِى
That (is of) which
അതത്രെ യാതൊന്നു
yubashiru l-lahu
يُبَشِّرُ ٱللَّهُ
Allah gives glad tidings Allah gives glad tidings
അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്ന
ʿibādahu
عِبَادَهُ
(to) His slaves
തന്റെ അടിയാന്മാർക്കു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
those who believe
വിശ്വസിച്ചവരായ
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِۗ
and do righteous deeds
സൽക്കര്‍മ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത
qul
قُل
Say
നീ പറയുക
lā asalukum
لَّآ أَسْـَٔلُكُمْ
"Not I ask you
ഞാൻ നിങ്ങളോടു ചോദിക്കുന്നില്ല
ʿalayhi
عَلَيْهِ
for it
അതിന്റെ (ഇതിന്റെ) പേരിൽ
ajran
أَجْرًا
any payment
ഒരു പ്രതിഫലവും
illā l-mawadata
إِلَّا ٱلْمَوَدَّةَ
except the love
താൽപര്യം (സ്നേഹം) അല്ലാതെ
fī l-qur'bā
فِى ٱلْقُرْبَىٰۗ
among the relatives"
അടുത്ത ബന്ധത്തിലുള്ള
waman yaqtarif
وَمَن يَقْتَرِفْ
And whoever earns
ആരെങ്കിലും പ്രവർത്തിച്ചുണ്ടാക്കുന്നതായാൽ
ḥasanatan
حَسَنَةً
any good
വല്ല നന്മയും, പുണ്യകർമ്മം
nazid lahu
نَّزِدْ لَهُۥ
We increase for him
അവനു നാം വർദ്ധിപ്പിച്ചു കൊടുക്കും
fīhā
فِيهَا
therein
അതിൽ
ḥus'nan
حُسْنًاۚ
good
നന്മ, ഗുണം, മെച്ചം
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
(is) Oft-Forgiving
വളരെ പൊറുക്കുന്നവനാണ്
shakūrun
شَكُورٌ
All-Appreciative
നന്ദിയുള്ളവനാണ്

Zaalikal lazee yubash shirul laahu 'ibaadahul lazeena aamanoo wa 'amilus saalihaat; qul laaa as'alukum 'alaihi ajran illal mawaddata fil qurbaa; wa mai yaqtarif hasanatan nazid lahoo feehaa husnaa; innal laaha Ghafoorun Shakoor (aš-Šūrā 42:23)

English Sahih:

It is that of which Allah gives good tidings to His servants who believe and do righteous deeds. Say, [O Muhammad], "I do not ask you for it [i.e., this message] any payment [but] only good will through [i.e., due to] kinship." And whoever commits a good deed – We will increase for him good therein. Indeed, Allah is Forgiving and Appreciative. (Ash-Shuraa [42] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്റെ ദാസന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന ശുഭവാര്‍ത്തയാണിത്. പറയുക: ''ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്തബന്ധത്തിന്റെ പേരിലുള്ള ആത്മാര്‍ഥമായ സ്‌നേഹമല്ലാതെ.'' ആരെങ്കിലും വല്ല നന്മയും നേടുകയാണെങ്കില്‍ നാമതില്‍ വര്‍ധനവ് വരുത്തും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. (അശ്ശൂറാ [42] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്‍റെ ദാസന്‍മാര്‍ക്ക് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതത്രെ അത്‌. നീ പറയുക: അതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്‍റെ പേരിലുള്ള സ്നേഹമല്ലാതെ.[1] വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന് നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു.

[1] ഏതൊരാളും തന്റെ അടുത്ത ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്‌നേഹപൂര്‍വ്വമായ പെരുമാറ്റം ആഗ്രഹിക്കുക സ്വാഭാവികമാണ്. നബി തിരുമേനി(ﷺ)ക്ക് അതുപോലും നിഷേധിക്കപ്പെട്ടു. പല ബന്ധുക്കളും ശത്രുത കാണിക്കുകയും മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.