Skip to main content

وَتَرٰى كُلَّ اُمَّةٍ جَاثِيَةً ۗ كُلُّ اُمَّةٍ تُدْعٰٓى اِلٰى كِتٰبِهَاۗ اَلْيَوْمَ تُجْزَوْنَ مَا كُنْتُمْ تَعْمَلُوْنَ  ( الجاثية: ٢٨ )

watarā
وَتَرَىٰ
And you will see
നീ (നിനക്കു) കാണും, കാണാം
kulla ummatin
كُلَّ أُمَّةٍ
every nation
എല്ലാ സമുദായത്തെയും, ജനക്കൂട്ടത്തെയും
jāthiyatan
جَاثِيَةًۚ
kneeling
മുട്ടുകുത്തിയതായിട്ടു, ഒരുമിച്ചുകൂടിയതായിട്ടു
kullu ummatin
كُلُّ أُمَّةٍ
Every nation
എല്ലാ സമുദായവും, ജനക്കൂട്ടവും
tud'ʿā
تُدْعَىٰٓ
will be called
വിളിക്കപ്പെടും
ilā kitābihā
إِلَىٰ كِتَٰبِهَا
to its record
അതിന്റെ ഗ്രന്ഥത്തിലേക്കു
l-yawma
ٱلْيَوْمَ
"Today
ഇന്നു
tuj'zawna
تُجْزَوْنَ
you will be recompensed
നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും
mā kuntum
مَا كُنتُمْ
(for) what you used (to)
നിങ്ങള്‍ ആയിരുന്നതിനു
taʿmalūna
تَعْمَلُونَ
do
പ്രവര്‍ത്തിക്കും

Wa taraa kulla ummatin jaasiyah; kullu ummatin tud'aaa ilaa kitaabihaa al Yawma tujzawna maa kuntum ta'maloon (al-Jāthiyah 45:28)

English Sahih:

And you will see every nation kneeling [from fear]. Every nation will be called to its record [and told], "Today you will be recompensed for what you used to do. (Al-Jathiyah [45] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്ന് ഓരോ സമുദായവും മുട്ടുകുത്തി വീണുകിടക്കുന്നതായി നിനക്കു കാണാം. എല്ലാ ഓരോ സമുദായത്തെയും തങ്ങളുടെ കര്‍മരേഖ നോക്കാന്‍ വിളിക്കും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും. (അല്‍ജാസിയ [45] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(അന്ന്‌) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്‌. ഓരോ സമുദായവും അതിന്‍റെ രേഖയിലേക്ക് വിളിക്കപ്പെടും.[1] നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ്‌ (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.)

[1] ഏത് വിശ്വാസാചാരങ്ങള്‍ സ്വീകരിച്ചവര്‍ക്കും, ഏത് വിഭാഗത്തില്‍പെട്ടവര്‍ക്കും താന്താങ്ങളുടെ കര്‍മങ്ങള്‍ കണിശമായി രേഖപ്പെടുത്തിയ രേഖ നല്കപ്പെടുകയും തദടിസ്ഥാനത്തില്‍ അവര്‍ വിചാരണയ്ക്ക് വിധേയരാക്കപ്പെടുകയും ചെയ്യും.
'രേഖ' എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ഓരോ സമുദായത്തിനും നല്കപ്പെട്ട വേദഗ്രന്ഥമാണെന്നും ഓരോ സമുദായവും അതിന് നല്കപ്പെട്ട വേദത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യപ്പെടുമെന്നുമാണ് ഈ വചനത്തിന് ചിലര്‍ വ്യാഖ്യാനം നല്കിയിട്ടുള്ളത്.