Skip to main content

مُحَمَّدٌ رَّسُوْلُ اللّٰهِ ۗوَالَّذِيْنَ مَعَهٗٓ اَشِدَّاۤءُ عَلَى الْكُفَّارِ رُحَمَاۤءُ بَيْنَهُمْ تَرٰىهُمْ رُكَّعًا سُجَّدًا يَّبْتَغُوْنَ فَضْلًا مِّنَ اللّٰهِ وَرِضْوَانًا ۖ سِيْمَاهُمْ فِيْ وُجُوْهِهِمْ مِّنْ اَثَرِ السُّجُوْدِ ۗذٰلِكَ مَثَلُهُمْ فِى التَّوْرٰىةِ ۖوَمَثَلُهُمْ فِى الْاِنْجِيْلِۚ كَزَرْعٍ اَخْرَجَ شَطْـَٔهٗ فَاٰزَرَهٗ فَاسْتَغْلَظَ فَاسْتَوٰى عَلٰى سُوْقِهٖ يُعْجِبُ الزُّرَّاعَ لِيَغِيْظَ بِهِمُ الْكُفَّارَ ۗوَعَدَ اللّٰهُ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ مِنْهُمْ مَّغْفِرَةً وَّاَجْرًا عَظِيْمًا ࣖ   ( الفتح: ٢٩ )

muḥammadun
مُّحَمَّدٌ
Muhammad
മുഹമ്മദു
rasūlu l-lahi
رَّسُولُ ٱللَّهِۚ
(is the) Messenger of Allah (is the) Messenger of Allah
അല്ലാഹുവിന്റെ ദൂതനാണ്‌
wa-alladhīna maʿahu
وَٱلَّذِينَ مَعَهُۥٓ
and those who (are) with him
അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍
ashiddāu
أَشِدَّآءُ
(are) firm
കഠിനന്മാരാണ്, ഊക്കന്മാരാണ്
ʿalā l-kufāri
عَلَى ٱلْكُفَّارِ
against the disbelievers
അവിശ്വാസികളുടെമേല്‍
ruḥamāu
رُحَمَآءُ
and merciful
ദയാലുക്കളാണ്, കൃപയുള്ളവരാണ്
baynahum
بَيْنَهُمْۖ
among themselves
തങ്ങള്‍ക്കിടയില്‍, തമ്മില്‍
tarāhum
تَرَىٰهُمْ
You see them
നിനക്കവരെ കാണാം, നീ അവരെ കാണും
rukkaʿan
رُكَّعًا
bowing
റുകൂഉ് ചെയ്യുന്നവരായി
sujjadan
سُجَّدًا
and prostrating
സുജൂദു ചെയ്യുന്നവരായി
yabtaghūna
يَبْتَغُونَ
seeking
അവര്‍ തേടിക്കൊണ്ടിരിക്കും, അന്വേഷിക്കുന്നു
faḍlan
فَضْلًا
Bounty
അനുഗ്രഹം, ദയവു, ദാക്ഷിണ്യം
mina l-lahi
مِّنَ ٱللَّهِ
from Allah from Allah
അല്ലാഹുവില്‍നിന്നു
wariḍ'wānan
وَرِضْوَٰنًاۖ
and pleasure
പ്രീതിയും, പൊരുത്തപ്പാടും
sīmāhum
سِيمَاهُمْ
Their mark
അവരുടെ അടയാളം, ലക്ഷണം, പ്രത്യേകത
fī wujūhihim
فِى وُجُوهِهِم
(is) on their faces
അവരുടെ മുഖങ്ങളിലുണ്ടു
min athari l-sujūdi
مِّنْ أَثَرِ ٱلسُّجُودِۚ
from (the) trace (of) the prostration
സുജൂദിന്റെ ഫലമായി, പാടുനിമിത്തം
dhālika
ذَٰلِكَ
That
അതു
mathaluhum
مَثَلُهُمْ
(is) their similitude
അവരുടെ ഉപമയാണ്
fī l-tawrāti
فِى ٱلتَّوْرَىٰةِۚ
in the Taurah
തൌറാത്തില്‍
wamathaluhum
وَمَثَلُهُمْ
And their similitude
അവരുടെ ഉപമ
fī l-injīli
فِى ٱلْإِنجِيلِ
in the Injeel
ഇഞ്ചീലിലുമുണ്ട്
kazarʿin
كَزَرْعٍ
(is) like a seed
അതായതു ഒരു വിളപോലെ, വിളപോലെയാണ്
akhraja
أَخْرَجَ
(which) sends forth
അതു പുറത്തുകാട്ടി, വെളിപ്പെടുത്തി
shaṭahu
شَطْـَٔهُۥ
its shoot
അതിന്റെ കൂമ്പു, സൂചിമുള
faāzarahu
فَـَٔازَرَهُۥ
then strengthens it
എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി, പോഷിപ്പിച്ചു
fa-is'taghlaẓa
فَٱسْتَغْلَظَ
then it becomes thick
എന്നിട്ടതു കട്ടികൂടി, തടിച്ചുവന്നു
fa-is'tawā
فَٱسْتَوَىٰ
and it stands
എന്നിട്ടത് ശരിക്കു നിന്നു, ശരിയായി വന്നു
ʿalā sūqihi
عَلَىٰ سُوقِهِۦ
upon its stem
അതിന്റെ തണ്ടുകളില്‍, തടിമരങ്ങളില്‍
yuʿ'jibu
يُعْجِبُ
delighting
ആശ്ചര്യപ്പെടുത്തുമാറു, അതിശയിപ്പിച്ചുകൊണ്ടു
l-zurāʿa
ٱلزُّرَّاعَ
the sowers
കൃഷിക്കാരെ
liyaghīẓa
لِيَغِيظَ
that He (may) enrage
കോപിപ്പിക്കുവാന്‍ വേണ്ടിയാണ്, ദ്വേഷ്യം പിടിപ്പിക്കുവാന്‍
bihimu
بِهِمُ
by them
അവര്‍ മൂലം, അവരെകൊണ്ടു
l-kufāra
ٱلْكُفَّارَۗ
the disbelievers
അവിശ്വാസികളെ
waʿada l-lahu
وَعَدَ ٱللَّهُ
Allah has promised Allah has promised
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
those who believe
വിശ്വസിച്ചവരോടു
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
and do righteous deeds
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത
min'hum
مِنْهُم
among them
അവരില്‍നിന്നു, അവരാകുന്നു
maghfiratan
مَّغْفِرَةً
forgiveness
പാപമോചനം, പൊറുതി
wa-ajran ʿaẓīman
وَأَجْرًا عَظِيمًۢا
and a reward great
മഹത്തായ പ്രതിഫലവും, കൂലിയും

Muhammadur Rasoolul laah; wallazeena ma'ahooo ashiddaaa'u 'alal kuffaaari ruhamaaa'u bainahum taraahum rukka'an sujjadany yabtaghoona fadlam minal laahi wa ridwaanan seemaahum fee wujoohihim min asaris sujood; zaalika masaluhum fit tawraah; wa masaluhum fil Injeeli kazar'in akhraja shat 'ahoo fa 'aazarahoo fastaghlaza fastawaa 'alaa sooqihee yu'jibuz zurraa'a liyagheeza bihimul kuffaar; wa'adal laahul lazeena aamanoo wa 'amilus saalihaati minhum maghfiratanw wa ajran 'azeemaa (al-Fatḥ 48:29)

English Sahih:

Muhammad is the Messenger of Allah; and those with him are forceful against the disbelievers, merciful among themselves. You see them bowing and prostrating [in prayer], seeking bounty from Allah and [His] pleasure. Their sign is in their faces from the effect of prostration [i.e., prayer]. That is their description in the Torah. And their description in the Gospel is as a plant which produces its offshoots and strengthens them so they grow firm and stand upon their stalks, delighting the sowers – so that He [i.e., Allah] may enrage by them the disbelievers. Allah has promised those who believe and do righteous deeds among them forgiveness and a great reward. (Al-Fath [48] : 29)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മുഹമ്മദ് ദൈവദൂതനാണ്. അവനോടൊപ്പമുള്ളവര്‍ സത്യനിഷേധികളോട് കാര്‍ക്കശ്യം കാണിക്കുന്നവരാണ്; പരസ്പരം കാരുണ്യത്തോടെ പെരുമാറുന്നവരും. അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും പ്രതീക്ഷിച്ച് അവര്‍ നമിക്കുന്നതും സാഷ്ടാംഗം പ്രണമിക്കുന്നതും നിനക്കു കാണാം. പ്രണാമത്തിന്റെ പാടുകള്‍ അവരുടെ മുഖങ്ങളിലുണ്ട്. ഇതാണ് തൗറാതില്‍ അവരുടെ വര്‍ണന. ഇന്‍ജീലിലെ അവരുടെ ഉപമയോ, അത് ഇവ്വിധമത്രെ: ഒരു വിള. അത് അതിന്റെ കൂമ്പ് വെളിവാക്കി. പിന്നെ അതിനെ പുഷ്ടിപ്പെടുത്തി. അങ്ങനെ അത് കരുത്തുനേടി. അത് കര്‍ഷകരില്‍ കൗതുകമുണര്‍ത്തി അതിന്റെ കാണ്ഡത്തില്‍ നിവര്‍ന്നുനില്‍ക്കുന്നു. ഇതേപോലെ വിശ്വാസികളുടെ വളര്‍ച്ച സത്യനിഷേധികളെ രോഷം കൊള്ളിക്കുന്നു. അവരിലെ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം നല്‍കിയിരിക്കുന്നു. (അല്‍ഫത്ഹ് [48] : 29)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു:[1] ഒരു വിള, അത് അതിന്‍റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചു കൊണ്ട് അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.

[1] തൗറാത്ത് അഥവാ മൂസാ നബി(عليه السلام)ക്ക് അവതരിപ്പിക്കപ്പെട്ട വേദം അവികലമായ രൂപത്തില്‍ ഇന്ന് ലഭ്യമല്ല. ബൈബിള്‍ പഴയനിയമത്തിലെ പല പുസ്തകങ്ങളിലായി തൗറാത്തിലെ പല ഭാഗങ്ങള്‍ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ പഴയനിയമമാണ് തൗറാത്തെന്ന് സാമാന്യമായി പറയപ്പെടുന്നു. പഴയനിയമത്തിലെ സംഖ്യാപുസ്തകത്തില്‍ സാഷ്ടാംഗ നിരതരായ സത്യവിശ്വാസികളെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.
ഇന്‍ജീല്‍ അഥവാ ഈസാ നബി(عليه السلام)ക്ക് അവതരിപ്പിക്കപ്പെട്ട വേദവും അന്യൂനമായി നമ്മുടെ മുമ്പിലില്ല. ബൈബിള്‍ പുതിയനിയമത്തിലെ നാല് സുവിശേഷങ്ങളിലായി ഇന്‍ജീലിന്റെ പല ഭാഗങ്ങള്‍ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ പുതിയനിയമമാണ് ഇന്‍ജീലെന്ന് സാമാന്യമായി പറയപ്പെടുന്നു. ഒരു വിത്ത് ക്രമപ്രവൃദ്ധമായി വളര്‍ന്ന് കരുത്താര്‍ജിക്കുന്നതിന്റെ ഉപമ മാര്‍ക്കോസ് സുവിശേഷത്തില്‍ കാണാം.