Skip to main content

مَا قُلْتُ لَهُمْ اِلَّا مَآ اَمَرْتَنِيْ بِهٖٓ اَنِ اعْبُدُوا اللّٰهَ رَبِّيْ وَرَبَّكُمْ ۚوَكُنْتُ عَلَيْهِمْ شَهِيْدًا مَّا دُمْتُ فِيْهِمْ ۚ فَلَمَّا تَوَفَّيْتَنِيْ كُنْتَ اَنْتَ الرَّقِيْبَ عَلَيْهِمْ ۗوَاَنْتَ عَلٰى كُلِّ شَيْءٍ شَهِيْدٌ   ( المائدة: ١١٧ )

mā qul'tu
مَا قُلْتُ
Not I said
ഞാന്‍ പറഞ്ഞിട്ടില്ല
lahum
لَهُمْ
to them
അവരോട്
illā mā
إِلَّا مَآ
except what
യാതൊന്നല്ലാതെ
amartanī bihi
أَمَرْتَنِى بِهِۦٓ
You commanded me [with it]
അതിനു നീ എന്നോട് കല്‍പിച്ചിരിക്കുന്നു
ani uʿ'budū
أَنِ ٱعْبُدُوا۟
that "You worship
നിങ്ങള്‍ ആരാധിക്കുവിന്‍ എന്ന്
l-laha rabbī
ٱللَّهَ رَبِّى
Allah my Lord
എന്റെ റബ്ബായ അല്ലാഹുവിനെ
warabbakum
وَرَبَّكُمْۚ
and your Lord"
നിങ്ങളുടെ റബ്ബുമായ
wakuntu
وَكُنتُ
And I was
ഞാനായിരുന്നു
ʿalayhim
عَلَيْهِمْ
over them
അവരുടെമേല്‍, അവരില്‍
shahīdan
شَهِيدًا
a witness
സാക്ഷി (സാക്ഷ്യം വഹിക്കുന്നവന്‍)
mā dum'tu
مَّا دُمْتُ
that as long as I
ഞാന്‍ ആയിരുന്നപ്പോള്‍, ഉണ്ടായപ്പോഴൊക്കെ
fīhim
فِيهِمْۖ
(was) among them
അവരില്‍
falammā tawaffaytanī
فَلَمَّا تَوَفَّيْتَنِى
then when You raised me
അങ്ങനെ നീ എന്നെ പൂര്‍ണമായെടുത്ത (പിടിച്ചെടുത്ത)പ്പോള്‍
kunta anta
كُنتَ أَنتَ
You were [You]
നീ തന്നെ ആയിത്തീര്‍ന്നു, ആയിരുന്നു
l-raqība
ٱلرَّقِيبَ
the Watcher
മേല്‍നോട്ടം വഹിക്കുന്നവന്‍
ʿalayhim
عَلَيْهِمْۚ
over them
അവരുടെ മേല്‍
wa-anta
وَأَنتَ
and You
നീയാകട്ടെ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
(are) on every thing
എല്ലാ കാര്യത്തിന്റെ മേലും (കാര്യത്തിനും)
shahīdun
شَهِيدٌ
a Witness
സാക്ഷ്യം (മേല്‍നോട്ടം) വഹിക്കുന്നവനാണ്

Maa qultu lahum illaa maaa amartanee bihee ani'budul laaha Rabbeee wa Rabbakum; wa kuntu 'alaihim shaheedam maa dumtu feehim falammaa tawaffaitanee kunta Antar Raqeeba 'alaihim; wa Anta 'alaa kulli shai'in Shaheed (al-Māʾidah 5:117)

English Sahih:

I said not to them except what You commanded me – to worship Allah, my Lord and your Lord. And I was a witness over them as long as I was among them; but when You took me up, You were the Observer over them, and You are, over all things, Witness. (Al-Ma'idah [5] : 117)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''നീ എന്നോട് കല്‍പിച്ചതല്ലാത്തതൊന്നും ഞാനവരോടു പറഞ്ഞിട്ടില്ല. അഥവാ, 'എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവെ മാത്രം വഴിപ്പെട്ട് ജീവിക്കണ'മെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അവരിലുണ്ടായിരുന്ന കാലത്തോളം അവരുടെ എല്ലാറ്റിനും സാക്ഷിയായിരുന്നു ഞാന്‍. പിന്നെ നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. (അല്‍മാഇദ [5] : 117)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.