Skip to main content

سَمّٰعُوْنَ لِلْكَذِبِ اَكّٰلُوْنَ لِلسُّحْتِۗ فَاِنْ جَاۤءُوْكَ فَاحْكُمْ بَيْنَهُمْ اَوْ اَعْرِضْ عَنْهُمْ ۚوَاِنْ تُعْرِضْ عَنْهُمْ فَلَنْ يَّضُرُّوْكَ شَيْـًٔا ۗ وَاِنْ حَكَمْتَ فَاحْكُمْ بَيْنَهُمْ بِالْقِسْطِۗ اِنَّ اللّٰهَ يُحِبُّ الْمُقْسِطِيْنَ  ( المائدة: ٤٢ )

sammāʿūna lil'kadhibi
سَمَّٰعُونَ لِلْكَذِبِ
Listeners to [the] falsehood
വ്യാജത്തിന്, വ്യാജത്തിനു വേണ്ടി
akkālūna
أَكَّٰلُونَ
devourers
തീറ്റക്കാര്‍, തിന്നു കൊണ്ടിരിക്കുന്നവര്‍
lilssuḥ'ti
لِلسُّحْتِۚ
of the forbidden
ഹറാമിനെ, നിഷിദ്ധത്തെ
fa-in jāūka
فَإِن جَآءُوكَ
So if they come to you
എന്നാലവര്‍ നിന്റെ അടുക്കല്‍ വന്നെങ്കില്‍
fa-uḥ'kum
فَٱحْكُم
then judge
എന്നാല്‍ നീ വിധിക്കുക
baynahum
بَيْنَهُمْ
between them
അവര്‍ക്കിടയില്‍
aw aʿriḍ
أَوْ أَعْرِضْ
or turn away
അല്ലെങ്കില്‍ നീ തിരിഞ്ഞുകളയുക, അവഗണിക്കുക
ʿanhum
عَنْهُمْۖ
from them
അവരില്‍ നിന്ന്, അവരെപ്പറ്റി
wa-in tuʿ'riḍ
وَإِن تُعْرِضْ
And if you turn away
നീ തിരിഞ്ഞുകളയുന്ന പക്ഷം
ʿanhum
عَنْهُمْ
from them
അവരില്‍ നിന്ന്
falan yaḍurrūka
فَلَن يَضُرُّوكَ
then never will they harm you
അവര്‍ നിനക്ക് ഉപദ്രവം വരുത്തുന്നതേയല്ല, നിന്നെ ഉപദ്രവിക്കയില്ലതന്നെ
shayan
شَيْـًٔاۖ
(in) anything
യാതൊന്നും
wa-in ḥakamta
وَإِنْ حَكَمْتَ
And if you judge
നീ വിധിച്ചുവെങ്കിലോ
fa-uḥ'kum baynahum
فَٱحْكُم بَيْنَهُم
then judge between them
എന്നാലവര്‍ക്കിടയില്‍ നീ വിധിക്കുക
bil-qis'ṭi
بِٱلْقِسْطِۚ
with [the] justice
നീതി മുറയനുസരിച്ച്, നീതികൊണ്ട്
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
yuḥibbu
يُحِبُّ
loves
അവന്‍ സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടും
l-muq'siṭīna
ٱلْمُقْسِطِينَ
the ones who are just
നീതിമുറ പാലിക്കുന്നവരെ

Sammaa'oona lilkazibi akkaaloona lissuht; fa in jaaa'ooka fahkum bainahum aw a'rid anhum wa in tu'rid 'anhum falany-yadurrooka shai'anw wa in hakamta fahkum bainahum bilqist; innal laaha yuhibbul muqsiteen (al-Māʾidah 5:42)

English Sahih:

[They are] avid listeners to falsehood, devourers of [what is] unlawful. So if they come to you, [O Muhammad], judge between them or turn away from them. And if you turn away from them – never will they harm you at all. And if you judge, judge between them with justice. Indeed, Allah loves those who act justly. (Al-Ma'idah [5] : 42)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ കള്ളത്തിന് കാതോര്‍ക്കുന്നവരാണ്. നിഷിദ്ധധനം ധാരാളമായി തിന്നുന്നവരും. അവര്‍ നിന്റെ അടുത്തുവരികയാണെങ്കില്‍ നീ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുക. അവരെ അവഗണിച്ചാല്‍ നിനക്കൊരു ദ്രോഹവും വരുത്താന്‍ അവര്‍ക്കാവില്ല. എന്നാല്‍ നീ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധിക്കുക. സംശയമില്ല; നീതി നടത്തുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. (അല്‍മാഇദ [5] : 42)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

കള്ളം ചെവിയോര്‍ത്ത് കേള്‍ക്കുന്നവരും, നിഷിദ്ധമായ സമ്പാദ്യം ധാരാളം തിന്നുന്നവരുമത്രെ അവര്‍. അവര്‍ നിന്‍റെ അടുത്ത് വരുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീ തീര്‍പ്പുകല്‍പിക്കുകയോ, അവരെ അവഗണിച്ച് കളയുകയോ ചെയ്യുക. നീ അവരെ അവഗണിച്ച് കളയുന്നപക്ഷം അവര്‍ നിനക്ക് ഒരു ദോഷവും വരുത്തുകയില്ല. എന്നാല്‍ നീ തീര്‍പ്പു കല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പു കല്‍പിക്കുക. നീതിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്നേഹിക്കുന്നു.